'ഇന്നലത്തെ ആയുധങ്ങൾ കൊണ്ട് ഇന്നത്തെ യുദ്ധം ജയിക്കാൻ കഴിയില്ല'; ഓപ്പറേഷൻ സിന്ദൂർ ഉദ്ധരിച്ച് സിഡിഎസ് അനിൽ ചൗഹാൻ
ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ശേഷി ആധുനികവൽക്കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എടുത്ത് പറഞ്ഞ് ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ. ഇന്നത്തെ യുദ്ധം നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നടത്തേണ്ടത്, അല്ലാതെ കാലഹരണപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ചല്ല എന്നാണ് അദ്ദേഹം പറയുന്നത്.
ന്യൂഡൽഹിയിൽ നടന്ന യുഎവികളുടെയും കൗണ്ടർ-അൺമാൻഡ് ഏരിയൽ സിസ്‌റ്റംസ് (സി-യുഎഎസ്) തദ്ദേശീയവൽക്കരണത്തിന്റെയും ഒരു ശിൽപശാലയിൽ സംസാരിക്കവേ, ആധുനിക യുദ്ധരംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യകളുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് സിഡിഎസ് എടുത്തുപറയുകയുണ്ടായി.

ഇറക്കുമതി ചെയ്യുന്ന സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് നമ്മുടെ തയ്യാറെടുപ്പിനെ ദുർബലപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് പരാമർശിക്കവേ അതിർത്തിയിൽ പാകിസ്ഥാൻ നിരായുധമായ ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് ജനറൽ അനിൽ ചൗഹാൻ പറഞ്ഞു.
എന്നാൽ അവയൊന്നും ഇന്ത്യയ്ക്ക് വെല്ലുവിളിയായില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ഉപകരണങ്ങൾ ഒന്നും തന്നെ ഇന്ത്യൻ സൈനിക അല്ലെങ്കിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് ഒരു നാശനഷ്‍ടവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ സാഹചര്യങ്ങളെ ഉദ്ധരിച്ച് കൊണ്ടാണ് ജനറൽ അനിൽ ചൗഹാൻ കാര്യങ്ങൾ വിശദീകരിച്ചത്.
ഡ്രോണുകൾക്ക് തന്ത്രപരമായ സന്തുലിതാവസ്ഥയെ അനുപാതമില്ലാതെ എങ്ങനെ മാറ്റാൻ കഴിയുമെന്ന് സമീപകാല സംഘർഷങ്ങൾ തെളിയിച്ചിട്ടുണ്ട്. അവയുടെ ഉപയോഗം വെറുമൊരു സാധ്യത മാത്രമല്ല, അത് നമ്മൾ ഇതിനകം നേരിടുന്ന ഒരു യാഥാർത്ഥ്യമാണ്; അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്ഥാൻറെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ സൂചിപ്പിച്ചുകൊണ്ട് ചൗഹാൻ പറയുന്നു.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുഎവികളുടെയും സി-യുഎഎസ് കഴിവുകളുടെയും തന്ത്രപരമായ പ്രാധാന്യം അടിവരയിടുന്നതിനായി ജനറൽ ചൗഹാൻ ഓപ്പറേഷൻ സിന്ദൂരിനെ ഉദ്ധരിച്ചു. 'നമ്മുടെ ഭൂപ്രദേശത്തിനും ആവശ്യങ്ങൾക്കും വേണ്ടി തദ്ദേശീയമായി വികസിപ്പിച്ച ഉപകരണങ്ങൾ എന്തുകൊണ്ട് നിർണായകമാണെന്ന് ഓപ്പറേഷൻ സിന്ദൂർ നമുക്ക് കാണിച്ചുതന്നു' അദ്ദേഹം പറഞ്ഞു.
നമ്മുടെ ആക്രമണ, പ്രതിരോധ ദൗത്യങ്ങൾക്ക് നിർണായകമായ ഇറക്കുമതി ചെയ്‌ത സാങ്കേതിക വിദ്യകളെ എക്കാലവും നമുക്ക് ആശ്രയിക്കാനാവില്ലെന്ന് പറഞ്ഞുകൊണ്ട് ജനറൽ അനിൽ ചൗഹാൻ സ്വാശ്രയത്വത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞു. അസമമായ ഡ്രോൺ യുദ്ധം ലോകമെമ്പാടുമുള്ള സൈനിക തന്ത്രങ്ങളെ മാറ്റി മറിക്കുന്നുണ്ടെന്നും സിഡിഎസ് വ്യക്തമാക്കി.
'അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന യുദ്ധരംഗത്ത്, യുഎവികൾ ഒരു പരിവർത്തന ശക്തിയായി മാറുകയാണ്. ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന്, യുഎവികളിലും സി-യുഎഎസ് സാങ്കേതികവിദ്യകളിലും സ്വയംപര്യാപ്തത ഒരു തന്ത്രപരമായ അനിവാര്യത മാത്രമല്ല, നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഭാവിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താനും ശാക്തീകരിക്കുന്നതിന് കൂടിയാണ്' സിഡിഎസ് അനിൽ ചൗഹാൻ കൂട്ടിച്ചേർത്തു.
അതേസമയം, വിദേശ ഉപകരണ നിർമ്മാതാക്കളോടുള്ള ആശ്രിതത്വം കുറയ്ക്കുന്നതിനും ഇന്ത്യയുടെ ദീർഘകാല സൈനിക സ്വയംഭരണം ഉറപ്പാക്കുന്നതിനും പ്രതിരോധ സേനകൾ, നയരൂപീകരണക്കാർ, ശാസ്ത്രജ്ഞർ, സ്വകാര്യ മേഖല എന്നിവർ തമ്മിലുള്ള സഹകരണം വളർത്തിയെടുക്കുക എന്നതാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന ഈ ശിൽപശാലയിലൂടെ ലക്ഷ്യമിടുന്നത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications