Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോൾ, ഡീസൽ അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചു കേന്ദ്രം; 10 രൂപ വീതം കുറയും, ഇന്ധന വില മാറുമോ?

ന്യൂഡൽഹി: ആഗോള ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുന്നത് കണക്കിലെടുത്ത് ആഭ്യന്തര വിപണിയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കുറച്ചു. ഈ തീരുമാനത്തോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയിൽ നിന്ന് 3 രൂപ ആയി മാറി. ഡീസലിന് ലിറ്ററിന് 10 ഉണ്ടായിരുന്ന എക്സൈസ് തീരുവ പുതിയ ഉത്തരവ് പ്രകാരം പൂജ്യമായി മാറി.

യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങൾ രൂക്ഷമായതും ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതും ആഗോള ക്രൂഡ് വിപണിയിൽ കടുത്ത അസ്ഥിരത സൃഷ്‌ടിച്ച സാഹചര്യത്തിലാണ് ഈ നീക്കം. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത പാതകളിലൊന്നാണ് ഹോർമുസ് കടലിടുക്ക്. ഈ പ്രതിസന്ധി ഇന്ത്യയെ ഇന്ധന നികുതി നയങ്ങളിൽ പുനരാലോചന നടത്താൻ പ്രേരിപ്പിക്കുകയായിരുന്നു.

petrol and diesel

ആഗോള ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് വിതരണം ചെയ്യുന്ന തന്ത്രപ്രധാനമായ മാർഗം കൂടിയാണ് ഹോർമുസ് കടലിടുക്ക്. പ്രതിദിനം 20-25 ദശലക്ഷം ബാരൽ എണ്ണയും വാതകവും ഇതുവഴി കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. സംഘർഷം രൂക്ഷമാകുന്നതിന് മുമ്പ് ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയുടെ 12-15 ശതമാനം ഈ മേഖലയിലൂടെയായിരുന്നു, ഇത് രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് കടലിടുക്കിന്റെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നു.

ആഗോള ക്രൂഡ് വിലകൾ സ്ഥിരതയില്ലാത്തതിനാൽ, ഈ നടപടി എണ്ണ വിപണന കമ്പനികൾക്ക് ആശ്വാസം നൽകി. കൂടാതെ, ഇറക്കുമതിച്ചെലവ് കൂടുന്നതിന്റെ ആഭ്യന്തര പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനും ഇത് ഉപകരിക്കും. പെട്രോളിനും ഡീസലിനും വലിയ നികുതി ഇളവ് ലഭിച്ചപ്പോൾ, വ്യോമയാന ടർബൈൻ ഇന്ധനത്തിന് (എടിഎഫ്) പുതിയ നികുതിഭാരം ഏർപ്പെടുത്തി.

വ്യോമയാന ടർബൈൻ ഇന്ധനത്തിന് ലിറ്ററിന് 50 പ്രത്യേക അധിക എക്സൈസ് തീരുവ സർക്കാർ ചുമത്തി. എന്നിരുന്നാലും, ഇളവുകളും ക്രമീകരണങ്ങളും കാരണം ഫലപ്രദമായ തീരുവ ലിറ്ററിന് ഏകദേശം 29.5 ആയിരിക്കുമെന്നാണ് പ്രതീക്ഷ. ഗാർഹിക ബജറ്റുകളെയും ഗതാഗത ചെലവുകളെയും നേരിട്ട് ബാധിക്കുന്ന റോഡ് ഇന്ധനങ്ങൾക്ക് ഇളവ് നൽകിയപ്പോൾ, വ്യോമയാന ഇന്ധനത്തിന് കൂടുതൽ നികുതി ചുമത്തിയത് സർക്കാർ പ്രതിസന്ധി മുന്നിൽ കണ്ടാണ്.

എക്സൈസ് തീരുവ കുറയ്ക്കുന്നതിനൊപ്പം, ആഗോള അനിശ്ചിതത്വത്തിന്റെ ഈ ഘട്ടത്തിൽ ആഭ്യന്തര ഇന്ധന ലഭ്യത ഉറപ്പാക്കാൻ സർക്കാർ കയറ്റുമതി നിയമങ്ങളും കർശനമാക്കി. നേരത്തെ പെട്രോൾ, ഡീസൽ, എടിഎഫ് എന്നിവയുടെ കയറ്റുമതിക്ക് ലഭ്യമായിരുന്ന പൊതുവായ എക്സൈസ് ഇളവുകൾ ഇപ്പോൾ പിൻവലിച്ചു. യുദ്ധകാലത്ത് പൊതുവിപണിയിൽ സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്ന പ്രതിപക്ഷ ആക്ഷേപം ശക്തമാവുന്ന വേളയിലാണ് ഈ നീക്കം.

പെട്രോൾ, ഡീസൽ വിലകൾ കുറയുമോ?

ചില്ലറ വിൽപ്പനയിലെ കനത്ത നഷ്‍ടം നികത്താൻ എണ്ണ വിപണന കമ്പനികൾ (ഒഎംസി) ഈ കുറവ് ഏറ്റെടുക്കുമെന്നതിനാൽ, രാജ്യത്തെ ഉപഭോക്താക്കൾക്ക് ഇതിന്റെ ഗുണം നേരിട്ട് ലഭിക്കാൻ ഇടയില്ല. എന്നാൽ മറ്റൊരു തരത്തിൽ ഇതൊരു ഗുണമായി മാറുകയും ചെയ്യും. ആഗോള പ്രതിസന്ധി കൂടുമ്പോൾ ഇന്ധന കമ്പനികൾ വിലവർധനവിന് ശ്രമിച്ചേക്കും. അത്തരം നടപടികൾക്ക് മുതിരാതെ നിലവിലെ അവരുടെ നഷ്‌ടം ലഘൂകരിക്കാൻ കേന്ദ്ര നീക്കം സഹായിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+