നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന; ലഡാക്കില്‍ പറന്ന് ചൈനീസ് വിമാനം
ന്യൂദല്‍ഹി: നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന. ജൂണ്‍ അവസാനവാരം കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍ എ സി) ഒരു ചൈനീസ് വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്ക് വളരെ അടുത്ത് എത്തിയിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ എയര്‍ഫോഴ്സ് പെട്ടെന്ന് തന്നെ ഇതിനോട് പ്രതികരിക്കുകയും ആക്രമണ സാധ്യത മുന്നില്‍ കണ്ട് എല്ലാ സജ്ജീകരണങ്ങളും നടത്തിയിരുന്നു എന്നും സര്‍ക്കാരിലെ ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. ചെറിയ ഇടവേളയ്ക്ക് ശേഷം കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ ചൈനയുടെ ഭാഗത്ത് നിന്ന് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുന്ന വ്യോമാതിര്‍ത്തി ലംഘനത്തിന്റെ ആദ്യ സംഭവങ്ങളിലൊന്നാണിത്.

അതിര്‍ത്തി പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന ഐ എ എഫ് റഡാറാണ് ചൈനീസ് വിമാനം പിടിച്ചെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കിഴക്കന്‍ ലഡാക്കിനടുത്ത് ചൈനീസ് വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒരു പ്രധാന അഭ്യാസം നടക്കുന്ന സമയത്താണ് സംഭവം നടന്നത്. അഭ്യാസത്തിനിടെ വ്യോമ പ്രതിരോധ ആയുധങ്ങളാണ് പ്രധാനമായും ഉപയോഗിച്ചത്.
ആളില്ലാ വിമാനമല്ല മറിച്ച് ജെറ്റ് തന്നെയാണ് അതിര്‍ത്തി കടന്നത് എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയാണ് എന്നും പ്രതിരോധ വകുപ്പ് വ്യക്തമാക്കി. 2020-ല്‍ ചെയ്തതു പോലെ ചൈനക്കാരുടെ സാധ്യമായ ദുഷ്പ്രവൃത്തികള്‍ തടയാന്‍ കിഴക്കന്‍ ലഡാക്ക് സെക്ടറില്‍ ഇന്ത്യന്‍ പക്ഷം ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
വെറുമൊരു യാത്രയല്ല, ഈ സ്ഥലങ്ങള്‍ നിങ്ങളെ വേറെ ലെവലിലെത്തിക്കും
നിയന്ത്രണ രേഖയില്‍ സൈനിക പിന്മാറ്റ വിഷയത്തില്‍ ഇന്ത്യ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് ചൈനയുടെ പ്രകോപനം. ഏതാനും മാസങ്ങളായി കമാന്റര്‍ തല ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഇല്ലെങ്കിലും മറ്റ് പ്രകോപനങ്ങള്‍ ഉണ്ടായിരുന്നില്ല.
സൈനിക റഡാറിലാണ് വളരെ ഉയരത്തില്‍ പറന്ന ചൈനീസ് യുദ്ധവിമാനം ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം ഇരുരാജ്യങ്ങളുടേയും പ്രതിരോധ വകുപ്പുകള്‍ സംഭവത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരസ്പരം കൈമാറിയിട്ടുണ്ട്. 2020 ല്‍ നടത്തിയത് പോലെ ചൈനയുടെ ഭാഗത്ത് നിന്നും ധാരണകള്‍ തെറ്റിച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കും എന്ന് പ്രതിരോധ വകുപ്പ് ബീജിംഗിനെ അറിയിച്ചിട്ടുണ്ട്.
അതേസമയം ഈ മേഖലയുടെ ചുമതലയുള്ള ഐ എ എഫിന്റെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡിന് ഏത് വെല്ലുവിളിയും നേരിടാന്‍ ഫ്രഞ്ച് റാഫേല്‍ യുദ്ധവിമാനങ്ങളുണ്ട്. ഈ മേഖലയില്‍ ഇന്ത്യ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും വിന്യസിച്ചിട്ടുണ്ട്. ചൈനയാകട്ടെ ലഡാക്കിനടുത്തുള്ള തങ്ങളുടെ വ്യോമതാവളങ്ങള്‍ നവീകരിക്കുകയും മേഖലയില്‍ നിരവധി വിമാനങ്ങളും യുഎവികളും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications