അച്ഛന്റെ ഫോട്ടോയില്‍ ചെരിപ്പിട്ട് ചവിട്ടി; കിടക്കയില്‍ കയറി... അപമാനിക്കപ്പെട്ടെന്ന് ചിരാഗ് പാസ്വാന്
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ബംഗ്ലാവില്‍ നിന്ന് കഴിഞ്ഞാഴ്ചയാണ് രാംവിലാസ് പാസ്വാന്റെ കുടംബത്തെ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചത്. ഇതിന്റെ ഫോട്ടോ നേരത്തെ വൈറലായിരുന്നു. കടുത്ത ഭാഷയില്‍ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് രാംവിലാസ് പാസ്വാന്റെ മകനും എംപിയുമായ ചിരാഗ് പാസ്വാന്. കുടുംബത്തെ എടുത്തെറിയുകയായിരുന്നുവെന്നും അപമാനിക്കപ്പെട്ടുവെന്നും ചിരാഗ് പറഞ്ഞു. ഇത് വഞ്ചനയാണെന്ന് അദ്ദേഹം എന്‍ഡിടിവിയോട് പറഞ്ഞു.
ജനപഥിലെ ബംഗ്ലാവ് ഒഴിയാനിരിക്കുകയായിരുന്നു ഞങ്ങള്‍. രാംവിലാസ് പാസ്വാന്റെ വിയോഗ ശേഷം ഇക്കാര്യം ഞാന്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാര്‍ വസതികള്‍ ഒരിക്കലും സ്ഥിരമാകില്ലെന്ന് അറിയാം. അച്ഛന് താമസിച്ച ബംഗ്ലാവില്‍ ഞങ്ങള്‍ അവകാശവാദം ഉന്നയിച്ചിട്ടുമില്ല. ഇത്രയും കാലം ഇവിടെ താമസിച്ചത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു. ദീര്‍ഘകാലം പിതാവ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ വീടാണിത്. പാര്‍ട്ടിയുടെ ജന്മസ്ഥലം കൂടിയാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കുടിയേറ്റ ജോലിക്കാരുടെ അവസ്ഥ പിതാവ് മനസിലാക്കിയത് ഈ വിട്ടില്‍വച്ചാണ്. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവന്നു.

വീട് നഷ്ടമാകുന്നതില്‍ തനിക്ക് സങ്കടമില്ല. ഏതെങ്കിലും ഒരു ദിവസം വീട് നഷ്ടമാകുമെന്ന് അറിയാം. എന്നാല്‍ ഉദ്യോഗസ്ഥര്‍ കുടുംബത്തെ ഒഴിപ്പിച്ച രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. മാര്‍ച്ച് 20നാണ് ഒഴിഞ്ഞുകൊടുക്കേണ്ടിയിരുന്നത്. തൊട്ടുമുമ്പുള്ള ദിവസം ഒഴിയണമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ സാധിച്ചില്ല. അവര്‍ എന്റെ പിതാവിന്റെ ഫോട്ടോ വലിച്ചെറിഞ്ഞു. ഞങ്ങള്‍ വലിയ പ്രാധാന്യത്തോടെ കണ്ട ഫോട്ടോ ആയിരുന്നു അത്. ഫോട്ടോയ്ക്ക് മുകളില്‍ അവര്‍ ചെരിപ്പിട്ട് ചവിട്ടി. ബംഗ്ലാവിലെ കിടക്കയിലും ചെരിപ്പിട്ട് കയറി. ഇത് അപമാനിക്കുന്നതിന് തുല്യമാണ്. എന്റെ ഓര്‍മകളെയാണ് സര്‍ക്കാര്‍ അപമാനിച്ചതെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
രാമ ഭഗവാനായ നരേന്ദ്ര മോദിയുടെ ഹനുമാനാണ് ഞാന്‍ എന്ന് നേരത്തെ ചിരാഗ് പാസ്വാന് പറഞ്ഞിരുന്നു. എന്‍ഡിഎയുടെ ഭാഗമയിരുന്നു ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി). ഇപ്പോഴും മോദിയുടെ ഹനുമാനായി കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് ചിരാഗ് പാസ്വാന് വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ ഒന്നര വര്‍ഷമായി ഞാന്‍ എന്റേതായ വഴിയിലാണ്. പരസ്പര ബഹുമാനമില്ലാതെ ഇനി സഖ്യ ചര്‍ച്ചയില്ലെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
ബിഹാറില്‍ ഒരുകാലത്ത് വലിയ ശക്തിയായിരുന്നു എല്‍ജെപി. എന്നാല്‍ 2020ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ വര്‍ഷം അമ്മാവന് പശുപതി പരസ് എല്‍ജെപി വിടുകയും സ്വന്തം പാര്‍ട്ടിയുണ്ടാക്കുകയും ചെയ്തു. അവര്‍ ആദ്യം എന്റെ കുടുംബത്തെ വിഭജിച്ചു. പിന്നീട് എന്റെ പാര്‍ട്ടിയില്‍ നിന്ന് എന്നെ പുറത്താക്കി. ഇപ്പോള്‍ വീട്ടില്‍ നിന്നും പുറത്താക്കി. ഞാന്‍ കടുവയുടെ മകനാണ്. ബിഹാറിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും ചിരാഗ് പാസ്വാന് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications