ടീച്ചറേയും മകളേയും ബലാത്സംഗം ചെയ്തു കളയുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി
കുട്ടികുറ്റവാളികളുടെ എണ്ണം ദിനപ്രതി കൂടി വരുന്നതായുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഗുരുഗ്രാമില്‍ പരീക്ഷ മാറ്റിവയ്ക്കാനായി ഏഴാം ക്ലാസുകാരന് പ്രഥ്യുമാന്‍ ഠാഗുറിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കൊലപ്പെടുത്തിയതും സ്കൂള്‍ വേഗം വിടാന്‍ നാലാംക്ലാസുകരനെ ആറാം ക്ലാസുകാരി കത്തി ഉപയോഗിച്ച് നെഞ്ചില്‍ കുത്തിയതും ശകാരിച്ചതിന് പ്സസ് വണ്‍ വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവെച്ച് കൊന്നതുമൊക്കെയായ വാര്‍ത്തകള്‍ മനസാക്ഷിയെ തന്നെ ഞെട്ടിച്ചവയായിരുന്നു.
എന്തുകൊണ്ടാണ് വിദ്യാര്‍ത്ഥികളില്‍ ഇത്തരത്തില്‍ ആക്രമ വാസനകള്‍ വളരുന്നതെന്ന ചര്‍ച്ചകളില്‍ പ്രധാന പഴി സമൂഹമാധ്യമങ്ങള്‍ക്ക് തന്നെയാണ് . ഇതിന് അടിവരയിടുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തന്റെ അധ്യാപികയേയും മകളേയും പീഡിപ്പിക്കുമെന്ന് ഗുരുഗ്രാമിലെ ഒരു വിദ്യാര്‍ത്ഥി ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. എട്ടാം ക്ലാസുകാരന് അധ്യാപികയോട് ആവശ്യപ്പെട്ടതാകട്ടെ ഡേറ്റിനും സെക്സിനും വരാനും.

ഫേസ്ബുക്കിലൂടെ
ഫേസ്ബുക്ക് പേജിലൂടെയാണ് അധ്യാപികയേയും മകളേയും ബലാത്സംഗം ചെയ്യുമെന്ന് വിദ്യാര്‍ത്ഥി ഭീഷണി മുഴക്കിയത്. ഏഴാം ക്ലാസുകരാനായ വിദ്യാര്‍ത്ഥിയുടേതായിരുന്നു ഭീഷണി. ഈ കുട്ടിയുടെ സഹപാഠിയാണ് അധ്യാപികയുടെ മകള്‍.

ഡേറ്റിങ്ങിനും സെക്സിനും
അതേസമയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അധ്യാപികയോട് ആവശ്യപ്പെട്ടിരിക്കുന്നത് ഡേറ്റിങ്ങിനും സെക്സിനും വരാനാണ്.

ഭയം
സംഭവത്തിന് ശേഷം അധ്യാപിക സ്കൂളിലേക്ക് മടങ്ങിയെങ്കിലും ഭീഷണിയുടെ ഷോക്കില്‍ നിന്ന് മകള്‍ ഇതുവരെ മുക്തയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഈ കുട്ടി ഇതുവരെ സ്കൂളില്‍ എത്തിയില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സസ്പെന്റ് ചെയ്തു
സംഭവം നടന്ന സ്കൂളോ വിദ്യാര്‍ത്ഥികളുടെ പേരോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി എടുത്തതായാണ് വിവരം.

കൗണ്‍സലിങ്ങ്
സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ കൗണ്‍സലിങ്ങിന് വിധേയമാക്കിയതായും സ്കൂള്‍ അധികൃതര്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

സ്വമേധയാ കേസെടുക്കും
അതേസമയം സംഭവത്തില്‍ സ്കൂളിനും കുട്ടികള്‍ക്കും സ്വമേധയാ നോട്ടീസ് നല്‍കാനും കേസെടുക്കാനും തിരുമാനിച്ചതായി ശിശുക്ഷേമ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശകുന്തളാ ദള്‍ വ്യക്തമാക്കി.

ഒറ്റപെട്ട സംഭവമല്ല
എന്നാല്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. കുട്ടികളെ നേരായ വഴിയിലൂടെ നയിക്കാന്‍ അധ്യാപകര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കില്ലെന്നും മാതാപിതാക്കളും ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും സ്കൂള്‍ അധികൃതര്‍ പറയുന്നു.

ഗാഡ്ജറ്റുകള്‍
കുട്ടികളുടെ കൈയ്യില്‍ ഒട്ടേറെ ഗാഡ്ജറ്റുകള്‍ ഇന്ന് ലഭിക്കുന്നുണ്ടെന്നും മൊബൈലില്‍ ഇവര്‍ എന്തൊക്കെ കാണുന്നതെന്നോ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതെന്നോ മാതാപിതാക്കള്‍ക്ക് അറിയില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.

കൗണ്‍സിലിങ് നിര്‍ബന്ധം
സ്കൂളില്‍ കൗണ്‍സലിങ് നിര്‍ബന്ധമാക്കണമെന്ന ആവശ്യം ഇതോടെ ഉയരുന്നുണ്ട്. ഇന്നത്തെ കാലത്ത് കുട്ടികളുടെ സാഹചര്യം കൂടി മനസിലാക്കി മാത്രമേ അവരെ പഠിപ്പിക്കാവൂ എന്നും അവരുടെ അവസ്ഥ എന്താണെന്ന് കേള്‍ക്കാന്‍ അധ്യാപകര്‍ തയ്യാറാകണമെന്നും കൗണ്‍സിലേഴ്സും വ്യക്തമാക്കുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications