Get Updates
Get notified of breaking news, exclusive insights, and must-see stories!

'സഖ്യത്തിൽ മത്സരിച്ചപ്പോൾ നേരിട്ടത് വലിയ നഷ്ടം'; ലോക്സഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് മായാവതി

ലഖ്നൗ: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ തനിച്ച് മത്സരിക്കുമെന്ന് ബഹുജൻ സമാജ്‌വാദി പാർട്ടി (ബി എസ് പി) നേതാവ് മായാവതി. അതേസമയം തിരഞ്ഞെടുപ്പിനെ ശേഷം സഖ്യസാധ്യതകൾ പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

മറ്റ് പാർട്ടികളുമായി മത്സരിച്ചപ്പോൾ എല്ലാം പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഞങ്ങളുടെ വോട്ടുകൾ കൃത്യമായി മറ്റ് പാർട്ടികൾക്ക് ലഭിക്കും. എന്നാൽ സഖ്യകക്ഷികളുടെ വോട്ടുകൾ ഞങ്ങൾക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് ഇക്കുറി തനിച്ച് മത്സരിക്കാനാണ് തീരുമാനം. തിരഞ്ഞെടുപ്പിന് ശേഷം ആവശ്യമെങ്കിൽ സഖ്യത്തെക്കുറിച്ച് ആലോചിക്കാം', മായാവതി പറഞ്ഞു.

mayawati-

'സംസ്ഥാനത്തെ എസ് സി എസ് ടി , ഒ ബി സി വിഭാഗങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ്. അവർക്ക് സർക്കാർ ജോലിയോ മറ്റ് അവസരങ്ങളോ ലഭിക്കുന്നില്ല. അവരുടെ ഉന്നമനത്തിനായി ഞാൻ എന്റെ ജീവിതം മുഴുവൻ മാറ്റിവെച്ച് പ്രവർത്തിച്ചു. അവരുടെ ഉന്നമനത്തിനായി അവസാന ശ്വാസം വരേയും ഞാൻ രാഷ്ട്രീയത്തിലുണ്ടാകും', മായാവതി പറഞ്ഞു.

ബിജെപിയേയും അവർ രൂക്ഷമായി വിമർശിച്ചു. ബി ജെ പിയെ അധികാരത്തിലേറാൻ അനുവദിക്കില്ലെന്നും അവർ ജാതിയുടേയും വർഗീയതയുടേയും രാഷ്ട്രീയമാണ് പയറ്റുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. വിലക്കയറ്റം, ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്വേഷം എന്നിവയുടെ രൂപത്തിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന വലിയ അവകാശവാദങ്ങളാണ് ബി ജെ പി ഉന്നയിക്കുന്നതെന്നും അവർ പറഞ്ഞു.തൊഴിലവസരങ്ങൾ നൽകുന്നതിനുപകരം സൗജന്യ റേഷൻ നൽകി ആളുകളെ ആശ്രയിക്കുന്നവരാക്കി മാറ്റുകയാണ് അവർ ചെയ്യുന്നതെന്നും മായാവതി വിമർശിച്ചു.

അതിനിടെ, ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിൽ നടക്കുന്ന 'പ്രാണപ്രതിഷ്ഠ' ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. 'എന്നെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പങ്കെടുക്കണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ഒരു പരിപാടിക്കും ഞാൻ എതിരാല്ല. ഞങ്ങൾ അതിനെ സ്വാഗതം ചെയ്യുന്നു', മായാവതി പറഞ്ഞു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരിപാടി ഉണ്ടായാൽ ഞങ്ങൾ അതിനെയും സ്വാഗതം ചെയ്യും. ബിഎസ്പി ഒരു മതേതര പാർട്ടിയാണ്, ഞങ്ങൾ എല്ലാവരേയും ബഹുമാനിക്കുന്നു. ഞങ്ങൾ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, മായാവതി കൂട്ടിച്ചേർത്തു.

2000 വരെ ഉത്തർപ്രദേശിലെ പ്രധാന രാഷ്ട്രീയ ശക്തിയായിരുന്നു ബി എസ് പി. എന്നാൽ സമീപകാലങ്ങളിൽ കനത്ത തിരിച്ചടിയാണ് ബി എസ് പി നേരിട്ടത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വെറും 12 ശതമാനം വോട്ടുകൾ നേടാൻ മാത്രമായിരുന്നു ബി എസ് പിക്ക് സാധിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+