Get Updates
Get notified of breaking news, exclusive insights, and must-see stories!

കോൺഗ്രസിന് വെല്ലുവിളിയായി പടലപ്പിണക്കം: 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പും ത്രിശങ്കുവിൽ

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിനുള്ളിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. കോൺഗ്രസിന് കൃത്യമായ ഘടനയില്ലാത്തത് ഈ പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടത്. പാർട്ടിക്കുള്ളിലെ പല മുതിർന്ന നേതാക്കളും ഈ വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയ്ക്കുള്ളിലുള്ള ഇത്തരം പ്രശ്നങ്ങൾ കോൺഗ്രസിന് വെല്ലുവിളിയാവുകയും ചെയ്യും.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുന്നത്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു രാഹുൽ രാജി പ്രഖ്യാപിക്കുന്നത്. കോൺഗ്രസിന് തിരിച്ചടിയേറ്റതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലെത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷവും രാഹുൽ ഗാന്ധിക്ക് പകരക്കാരനെ കണ്ടെത്താനോ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയമിക്കാനോ പാർട്ടിക്ക് കഴിഞ്ഞിരുന്നില്ല. കോൺഗ്രസിലെ മുതിർന്ന നേതാവ് സോണിയാ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷ പദവിയിലുള്ളത്.

2

പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി അധികാരത്തിൽ വന്ന 2014 മുതൽ കോൺഗ്രസിന്റെ സ്വാധീനം ചുരുങ്ങുന്ന കാഴ്ചയാണ് രാജ്യത്തുണ്ടായത്. നിലവിൽ രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് അധികാരത്തിലുള്ളതെങ്കിലും പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് കോൺഗ്രസിന് സ്വന്തം മുഖ്യമന്ത്രിമാർ ഉള്ളത്. ജാർഖണ്ഡ്, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളിൽ കോൺഗ്രസ് മറ്റ് പാർട്ടികൾക്കൊപ്പം ഒരു സഖ്യകക്ഷി മാത്രമാണ്.

3


കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെപി അനിൽ കുമാർ ചൊവ്വാഴ്ച രാജിവെച്ചതോടെ പാർട്ടിയ്ക്കുള്ളിൽ പുതിയൊരു ആഭ്യന്തര കലഹത്തിന് വഴിതുറന്നിട്ടുണ്ട്. തുടർച്ചയായി ആറ് കോൺഗ്രസ് നേതാക്കളാണ് അടുത്തിടെ കേരളത്തിൽ നിന്ന് മാത്രം കോൺഗ്രസ് വിട്ട് മറ്റ് രാഷ്ട്രീയ പാർട്ടികൾക്കൊപ്പം ചേർന്നിട്ടുണ്ട്. കോൺഗ്രസിൽ പ്രശ്നങ്ങൾ ഉടലെടുത്തിട്ടുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. നിലവിൽ, പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് കലാപം നേരിടുന്നുണ്ട്.

4


"കോൺഗ്രസ് പാർട്ടിയുമായുള്ള എന്റെ 43 വർഷത്തെ ബന്ധം ഞാൻ അവസാനിപ്പിക്കുകയാണെന്ന് അനിൽ കുമാർ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ മാസം തനിക്കെതിരായ പാർട്ടി നടപടിക്ക് ശേഷം അദ്ദേഹം വിശദീകരണം നൽകിയിരുന്നുവെങ്കിലും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. നേതാവ് പ്രഖ്യാപിച്ചു രാജി, കുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെപിസിസി മേധാവി കെ സുധാകരൻ പത്രക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. എഐസിസി സംസ്ഥാനത്തെ പാർട്ടി ജില്ലാ മേധാവികളെ തിരഞ്ഞെടുക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചതിന് മുൻ കോൺഗ്രസ് എംഎൽഎ കെ ശിവദാസൻ നായർക്കൊപ്പം കേരളത്തിലെ കോൺഗ്രസും അനിൽ കുമാറിനെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്തിരുന്നു.

5

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പാർട്ടിയിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഒരു കത്തെഴുതിയത്. പാർട്ടിയ സമുന്നതരായ 23 നേതാക്കളാണ് ഇതിനായി പ്രവർത്തിച്ചത്. പട്ടികയിൽ അഞ്ച് മുൻ മുഖ്യമന്ത്രിമാർ, സിറ്റിങ് എംപിമാരായ ശശി തരൂർ, മനീഷ് തിവാരി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരാണ് ഉൾപ്പെടുന്നത്.

6

കോൺഗ്രസിന് മുഴുവൻ സമയവും ഫലപ്രദമായ നേതൃത്വം വേണം, ഈ മേഖലയിൽ ദൃശ്യവും സജീവവുമായ നേതൃത്വം, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി) എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പും പാർട്ടിയുടെ പുനരുജ്ജീവനത്തെ ലക്ഷ്യം വച്ചുള്ള സ്ഥാപന നേതൃത്വ സംവിധാനവും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യാനന്തരം രാജ്യം ഏറ്റവും വലിയ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന സമയത്ത് പാർട്ടിയുടെ പുനരുജ്ജീവനം അനിവാര്യമാണെന്ന് ആവശ്യപ്പെട്ടാണ് മുതിർന്ന നേതാക്കൾ കത്തെഴുതിയത്.

7


ഫെബ്രുവരിയിൽ വിയോജിപ്പ് പ്രകടിപ്പിച്ച മറ്റൊരു പൊതുപരിപാടിയിൽ വെച്ച് ഗുലാം നബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ എന്നിവരുൾപ്പെടെയുള്ള നേതാക്കൾ തങ്ങളുടെ അമർഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേരളം, പശ്ചിമബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്. കോൺഗ്രസ്, 'പാർട്ടി ദുർബലമാവുകയാണ്, പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഒത്തുചേരണമെന്നുമായിരുന്നു നേതാക്കൾ ഉന്നയിച്ച ആവശ്യം.

8


പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗും പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായ നവ്ജോത് സിംഗ് സിദ്ധുവും തമ്മിലുള്ള ശീതസമരമായിരുന്നു നേരത്തെ പഞ്ചാബ് രാഷ്ട്രീയത്തിലെ പ്രതിസന്ധിയുടെ ഒരു കാരണം. സിദ്ധുവിനെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാക്കിക്കൊണ്ടാണ് കോൺഗ്രസ് ഈ പ്രശ്നത്തിന് താൽക്കാലിക പരിഹാരമുണ്ടായത്. എന്നാൽ വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക മുഖ്യമന്ത്രി അമരീന്ദർ സിംഗ് നയിക്കുമെന്ന്
കോൺഗ്രസ് ഹൈക്കമാൻഡും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്തും ആവർത്തിച്ചിരുന്നു.

9


മുൻ ക്രിക്കറ്റ് താരമായ ഇമ്രാൻ ഖാൻ 2018 ഓഗസ്റ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിനായി സിദ്ദുവിനെ ക്ഷണിച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്ക് തുടക്കം കുറിക്കുന്നത്. മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ എതിർപ്പിനെ അവഗണിച്ച് സിദ്ദു പാക്കിസ്ഥാനിലേക്ക് പോകുകയായിരുന്നു. സിഖ് തീർത്ഥാടകർക്ക് കർതാർപൂർ സാഹിബ് ഇടനാഴി തുറക്കാനുള്ള ഇസ്ലാമാബാദിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ സിദ്ധു ഖമർ ജാവേദ് ബജ്‌വയെ കെട്ടിപ്പിടിച്ച് സംസാരിച്ചതും ചർച്ചയായിരുന്നു. മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ വിമർശിക്കാനുള്ള ഒരു അവസരവും നവ്ജ്യോത് സിംഗ് സിദ്ദു പാഴാക്കാറില്ല. രണ്ട് നേതാക്കളും ദീർഘകാലമായി ശീതസമരത്തിലാണ്.

10


2019 ൽ ചണ്ഡിഗഡിൽ നിന്ന് മത്സരിക്കാൻ തന്റെ ഭാര്യക്ക് ലോക്‌സഭാ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് സിദ്ദു അമർജിത് സിംഗിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയത്. 2015 -ലെ കോട്കപുര പോലീസ് വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് പഞ്ചാബ് -ഹരിയാന ഹൈക്കോടതി റദ്ദാക്കിയതിനെ തുടർന്ന് ഈ വർഷം 2021 ഏപ്രിലിൽ വീണ്ടും മുഖ്യമന്ത്രിയും സിദ്ദുവും തമ്മിൽ സംഘർഷം ഉടലെടുക്കുകയായിരുന്നു. 2015 -ലെ ബലിതർപ്പണത്തിലും തുടർന്നുള്ള പോലീസ് വെടിവയ്പിലും നീതി വൈകിയെന്ന് ആരോപിച്ച സിദ്ദു തന്റെ ട്വീറ്റുകളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് രംഗത്തെത്തിയിരുന്നു. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട സിദ്ദു കോൺഗ്രസിനൊപ്പം ചേരുകയായിരുന്നു. എന്നാൽ അമൃത്സർ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദു 2019ലാണ് മന്ത്രിസ്ഥാനം രാജിവക്കുന്നത്. ഇതിനിടെ പല സംഭവങ്ങളും ഉണ്ടായെങ്കിലും പ്രശ്ന പരിഹാരത്തിനായി സിദ്ദുവിനെ പഞ്ചാബ് കോൺഗ്രസിന്റെ അധ്യക്ഷനാക്കുകയോ പഞ്ചാബ് നിയമസഭ പുനസംഘടിപ്പിക്കുകയോ ചെയ്യണമെന്നാണ് പാർട്ടിക്കുള്ളിലെ പ്രശ്നപരിഹാര സമിതി നൽകിയ നിർദേശം.

11

2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷമാണ് രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും ഇപ്പോൾ പുറത്താക്കപ്പെട്ട ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള ശീതയുദ്ധം ആരംഭിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഗെഹ്‌ലോട്ടിനെ തിരഞ്ഞെടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സംസ്ഥാന യൂണിറ്റ് മേധാവിയെന്ന നിലയിൽ പ്രചാരണം നടത്തിയ സച്ചിൻ പൈലറ്റിനാണ് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് എന്നായിരുന്നു സച്ചിൻ പൈലറ്റ് അനുയായികൾ വ്യക്തമാക്കിയത്.

12

ഇക്കഴിഞ്ഞ ജൂലൈയിൽ അശോക് ഗെലോട്ടിനെതിരെ കലാപത്തിന് തുടക്കം കുറിച്ച രാജസ്ഥാൻ ഉപമന്ത്രിയും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റിനെ സംസ്ഥാന പാർട്ടി മേധാവിയുമായ കോൺഗ്രസ് തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയായിരുന്നു. കൂടാതെ രണ്ട് നിയമസഭയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പാർട്ടി വിപ്പ് ധിക്കരിച്ചതിന് രാജസ്ഥാൻ സ്പീക്കർ അദ്ദേഹത്തിനും മറ്റ് 18 എംഎൽഎമാർക്കും അയോഗ്യത ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു. എന്നിരുന്നാലും, മധ്യപ്രദേശിൽ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെപ്പോലുള്ള കോൺഗ്രസ് വിട്ടുപോകുമെന്ന് കരുതി സച്ചിൻ പൈലറ്റിനോട് പാർട്ടിയിൽ തുടരാൻ ആവശ്യപ്പെട്ടുകയായിരുന്നു. കഴിഞ്ഞ വർഷമാണ് ജ്യോതിരാദിത്യ സിന്ധ്യയും തന്റെ 20 വിശ്വസ്ത എംഎൽഎമാരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത്. ഇതോടെ ഭൂരിപക്ഷം നഷ്ടമായ കമൽനാഥ് സർക്കാരിന് അധികാരം നഷ്ടപ്പെടുകയും ചെയ്തിരുന്നു.

13

രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം പാർട്ടി നൽകിയ ചുമതലകളുമായി മുന്നോട്ടുപോകുകയാണ് സച്ചിൻ പൈലറ്റ്. രാജസ്ഥാൻ നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് തന്റെ വിശ്വസ്തരെ രാജസ്ഥാൻ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന ഒരു ആവശ്യം അദ്ദേഹം മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് ഇതുവരെയും തയ്യാറായിട്ടില്ല.

14


ഛത്തീസ്ഗഡ് കോൺഗ്രസിലും പ്രതിസന്ധി സജീവമാണ്. കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയതോടെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മുഖ്യന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ആരോഗ്യ മന്ത്രി ടിഎസ് സിംഗ് ദിയോയാണ് രംഗത്തെത്തിയത്. ഇത് പ്രതിസന്ധിയ്ക്ക് വഴിയൊരുക്കിയതോടെ ഇരു നേതാക്കൾ കോൺഗ്രസ് ഹൈക്കമാൻഡ് കഴിഞ്ഞ മാസം അവസാനം ദില്ലിയിലേക്ക് വിളിച്ചുവരുത്തി ചർച്ച നടത്തിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങൾ ഉടൻ പറഞ്ഞുതീർത്ത് മുന്നോട്ടുപോകണമെന്നായിരുന്നു കോൺഗ്രസ് ഹൈക്കമാൻഡ് ഉന്നയിച്ച ആവശ്യം. നേരത്തെ ഛത്തീസ്ഗഡിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വരുമ്പോൾ വെച്ച 50:50 ഫോർമുലയാണ് പാർട്ടിയ്ക്ക് തലവേദനയായത്. എന്നാൽ ഭൂപേഷ് ബാഗലിനെ മാറ്റില്ലെന്നാണ് കോൺഗ്രസ് നേതൃത്വം അദ്ദേഹത്തിന് നൽകിയിട്ടുള്ള ഉറപ്പ്. 50: 50 ഫോർമുലയില്ലെന്ന അവകാശവാദമാണ് ബാഗലിന്റേത്.

Recommended Video

cmsvideo
    Congress leader KP Anilkumar quits party, joins CPM
    15


    ആഗസ്റ്റ് മാസത്തിൽ എംഎൽഎ ബ്രഹസ്പത് സിംഗ് തന്റെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഡിയോ സിംഗ് തനിക്കെതിരെ കൊലപാതകത്തിന് ഗൂലോചന നടത്തിയെന്ന് ആരോപിച്ച് ബ്രഹസ്പത് സിംഗ് രംഗത്തെത്തിയതതോടെ ഛത്തീസ്ഗഡ് കോൺഗ്രസിനുള്ളിൽ പുതിയ പ്രതിസന്ധി കൂടി ഉടലെടുത്തിരുന്നു. ആരോപണങ്ങളിൽ അസ്വസ്ഥനായ ദേവ് നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. പിന്നീട് മുതിർന്ന നേതാക്കളുടെ ഇടപെടലിനുശേഷം മാത്രമാണ് പ്രശ്നം പരിഹരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+