മലയാള ഭാഷാ വിലക്ക്: ഉത്തരവ് പിന്‍വലിച്ചത് കൊണ്ടായില്ല; ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ സംസാരിക്കുന്നു...
ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് നഴ്‌സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു
ന്യൂഡൽഹി: കോവിഡ് 19 പോലെ ഒരു മഹാമാരിയെ നേരിടുന്ന കാലത്ത് നമ്മുടെ ആരോഗ്യപ്രവർത്തകരുടെ പങ്ക് വലുതാണ്. എന്നാൽ അത്തരത്തിൽ മുന്നണി പോരാളികളായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെ അപമാനിക്കുന്നതിനും അവഹേളിക്കുന്നതിനും തുല്ല്യമായിരുന്നു ഡൽഹിയിലെ ജി.ബി പന്ത് ആശുപത്രിയിൽ മലയാളി നഴ്സുമാർക്ക് ഭാഷാ വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള ഉത്തരവ്. ആശുപത്രിയിൽ മലയാളം സംസാരിക്കരുതെന്നും ഇംഗ്ലീഷിലോ മലയാളത്തിലോ മാത്രമേ ആശയവിനിമയം നടത്താൻ പാടുള്ളുവെന്നുമായിരുന്നു ഉത്തരവ്.

ഇംഗ്ലീഷിലോ ഹിന്ദിയിലോ സംസാരിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് നഴ്‌സിംഗ് സൂപ്രണ്ട് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഡൽഹി സർക്കാരിന് കീഴിലുള്ള ആശുപത്രിയാണ് ഇത്. തൊഴിലിടങ്ങളില്‍ മലയാളം സംസാരിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സൂപ്രണ്ടിന്റെ ഉത്തരവില്‍ പറയുന്നു. രോഗികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇതിലൂടെ ബുദ്ധിമുട്ടുണ്ടാവുന്നുവെന്ന് സൂപ്രണ്ട് പറയുന്നത്. സംഭവം വിവാദമായതോടെ ഉത്തരവ് പിൻവലിച്ചെങ്കിലും അതുകൊണ്ടായില്ല എന്ന നിലപാടിലാണ് രാജ്യതലസ്ഥാനത്തെ മലയാളി നഴ്സുമാർ.
ഭാഷാ വിലക്കിനെതിരെ വലിയ തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കാനും അത് അധികൃതരുടെയും പൊതുസമൂഹത്തിന്റെയും മുന്നിലെത്തിക്കാനും നഴ്സ്മാരുടെ കൂട്ടായ്മയ്ക്ക് സാധിച്ചു. ഡൽഹിയിലെ മലയാളി നഴ്സുമാരെ ഉൾപ്പെടുത്തി ഉടനടി ഒരു ആക്ഷൻ കൗൺസിലടക്കം രൂപീകരിച്ചായിരുന്നു ഇവരുടെ പോരാട്ടം. ഇതിന്റെ പിന്തുടർച്ചയെന്ന പോലെയാണ് സമൂഹമാധ്യമങ്ങളിലടക്കം രാഷ്ട്രീയ രംഗത്തെ പലരും നഴ്സുമാരെ അനുകൂലിച്ച് രംഗത്തെത്തിയത്.
ആ പ്രതിഷേധം ഫലം കൂണുകയും ഉത്തരവ് പിൻവലിക്കുകയും ചെയ്തെങ്കിലും അതുകൊണ്ട് മാത്രമാകില്ലെന്നാണ് ഡൽഹിയിലെ മലയാളി നഴ്സുമാർ പറയുന്നത്. ഉത്തരവ് പിൻവലിച്ചത് നല്ല കാര്യമാണെന്നും സന്തോഷമുണ്ടെന്നും എന്നാൽ വിവാദ ഉത്തരവിറക്കിയ നഴ്സിങ് സൂപ്രണ്ടന്റ് ക്ഷമാപണം നടത്തണമെന്ന് യുഎൻഎ ഡൽഹി മേഖല ജനറൽ സെക്രട്ടറി ജോൾഡിൻ പറഞ്ഞു. "ഇത് മനപൂർവ്വം ചെയ്തൊരു തെറ്റാണ്. ഇനി ഭാഷയുടെയോ ദേശത്തിന്റെയോ ഒന്നും അടിസ്ഥാനത്തിൽ ആരെയും, പ്രത്യേകിച്ച് ആരോഗ്യ പ്രവർത്തകരെ വേർതിരിക്കാൻ പറ്റില്ല. കാരണം കൊറോണ സമയത്ത് അതുപോലെ കഷ്ടപെട്ടിട്ടുണ്ട്. ഈ ഒരു സമയത്ത് ഭാഷയുടെകൂടെ ഉൾപ്പെടുത്തി നമ്മൾ അവഗണിക്കുന്നതിൽ ശക്തമായ പ്രതിഷേധമാണുള്ളത്. ആ തെറ്റിന് അവർ മാപ്പ് പറയുക തന്നെ വേണം."
അഡ്മിനിസ്ട്രേഷന്റെ ഭാഗത്ത് നിന്ന് ഒരു നടപടി ഉറപ്പ് നൽകിയതോടെ തൽക്കാലം പ്രതിഷേധം അവസാനിപ്പിച്ചിരിക്കുകയാണ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലുള്ള നഴ്സുമാർ. " ഉത്തരവ് പിൻവലിച്ചെങ്കിലും നഴ്സിങ് സുപ്രണ്ടന്റിനെതിരെ നടപടി അല്ലെങ്കിൽ അവർ മാപ്പ് പറയണം എന്ന ആവശ്യമാണ് ഞങ്ങൾ മുന്നോട്ട് വെച്ചത്. അവർക്കെതിരെ ഇപ്പോൾ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. നടപടിയെടുക്കുമെന്നും ഉറപ്പായിട്ടുണ്ട്. നാളെ ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നുള്ള നിലപാട് അറിഞ്ഞ ശേഷം മുന്നോട്ട് പോകാനാണ് തീരുമാനം." ആക്ഷൻ കൗൺസിൽ കൺവീനർ ഫമീർ പറഞ്ഞു.
അഡ്മിനിസ്ട്രേഷൻ അറിയാതെ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കിയ നിലയ്ക്ക് എന്തെങ്കിലുമൊരു ആക്ഷൻ എടുക്കുമെന്നാണ് കരുതുന്നതെന്ന് ആക്ഷൻ കൗൻസിലിലെ മറ്റൊരു കൺവീനർ ജീമോൾ പറഞ്ഞു. നിലവിൽ പ്രതിഷേധം തുടരേണ്ടെന്നാണ് തീരുമാനം. നാളെ എന്താകുമെന്ന് നോക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
"ഭാഷയുടെ കാര്യത്തിൽ ഡൽഹിയിലെ നഴ്സുമാർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ജി.ബി പന്ത് ആശുപത്രിയിൽ മാത്രം മുന്നൂറിലധികം മലയാളി നഴ്സുമാരുണ്ട്. ഇവരെല്ലാം നല്ലപോലെ ജോലി ചെയ്യുന്നവരാണ്. ഡൽഹിയിൽ എല്ലായിടത്തും മറ്റാരേക്കാളും നന്നായി ജോലി ചെയ്യുന്നത് മലയാളികളാണെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്." സീനിയർ നഴ്സിങ് ഓഫീസറും ഡൽഹി സ്റ്റേറ്റ് ഹോസ്പിറ്റൽ നഴ്സിങ് യൂണിയൻ എൽഎൽജെപി ആശുപത്രി ഘടകത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ ജീമോൾ പറഞ്ഞു.
Recommended Video
ഗ്ലാമറസ് ലുക്കിൽ സാക്ഷി ദ്വിവേദി; പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സര്‍ക്കുലറിനെതിരെ കടുത്ത പ്രതിഷേധമാണ് ദില്ലിയിലെ മലയാളി നഴ്‌സുമാര്‍ നടത്തുന്നത്. യാതൊരു സാങ്കേതികത്വവും പാലിക്കാതെയാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് നഴ്‌സുമാര്‍ ആരോപിക്കുന്നു. ആക്ടിംഗ് സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നയാളാണ് സര്‍ക്കുലര്‍ പുറത്തിറക്കിയതെന്ന് ഇവര്‍ പറയുന്നു. മെഡിക്കല്‍ സൂപ്രണ്ടിന് അടക്കം പകര്‍പ്പ് അയച്ചില്ല. ഏകപക്ഷീയമായിട്ടാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും നഴ്‌സുമാര്‍ വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications