കോൺഗ്രസിന്റെ ലക്ഷ്യം അധികാരം മാത്രം; സഖ്യം വേണ്ടെന്ന് ശക്തമായി വാദിച്ച് കേരള ഘടകം
തിരുവനന്തപുരം; സി പി എം കേന്ദ്ര കമ്മിറ്റിയിൽ കോൺഗ്രസ് സഹകരണത്തെ ശക്തമായി എതിർത്ത് കേരള ഘടകം. ബി ജെ പിക്കെതിരായ പോരാട്ടം നയിക്കാനുള്ള കരുത്ത് കോൺഗ്രസിന് ഇല്ലെന്ന ആക്ഷേപമാണ് കേരള ഘടകം ഉയർത്തിയത്. കോൺഗ്രസിന്റെ വർഗീയതയ്ക്ക് എതിരായ നിലപാടിൽ ആത്മാർത്ഥതയില്ലെന്നും കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ പറഞ്ഞു.

2024 ൽ ബി ജെ പിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതിനിടെയാണ് കോൺഗ്രസ് സഹകരണത്തിനെതിരായ നിലപാട് കേരള ഘടകം കടുപ്പിച്ചത്.കോൺഗ്രസിനെ പ്രതിപക്ഷ ഐക്യത്തിന്റെ മുന്നിൽ നിർത്തുന്നത് തിരിച്ചടിയാകുമെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. കോൺഗ്രസിനെ മാത്രം ആശ്രയിച്ച് സഖ്യം ഉണ്ടാക്കരുതെന്നും പ്രാദേശിക മതേതര കക്ഷികളുമായാണ് സഖ്യം ഉണ്ടാക്കേണ്ടതെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി.

അധികാരം മാത്രമാണ് കോൺഗ്രിന്റെ ലക്ഷ്യമെന്നും കേരള ഘടകം പറഞ്ഞു. കോൺഗ്രസ് ദേശീയ തലത്തിൽ നാൾക്ക് നാൾ തിരിച്ചടി നേരിടുകയാണ്. മാത്രമല്ല കോൺഗ്രസിനെ ബിജെപി വിരുദ്ധ ചേരിയിൽ ചേർക്കാനാകില്ലെന്നും നേതാക്കൾ വാദിച്ചു.മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും ബിജെപിക്ക് ബദല്‍ അല്ലെന്നും നിലവില്‍ കോണ്‍ഗ്രസ് നശിച്ച് നാമാവിശേഷമാകുകയാണെന്നും കേന്ദ്രകമ്മിറ്റിയിൽ പിണറായി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യസമര കാലം മുതല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ സ്വയം നശിക്കാന്‍ അവര്‍ തീരുമാനിച്ച സ്ഥിതിയാണ് എന്നായിരുന്നു പിണറായി പറഞ്ഞത്. കേരളത്തിലടക്കം പ്രാദേശിക തലത്തില്‍ ബിജെപിയെ പോലെ തന്നെ സിപിഎമ്മിന്റെ മുഖ്യ ശത്രു കോണ്‍ഗ്രസ് ആണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ എതിർപ്പ്.

കോൺഗ്രസ് സഹകരണത്തിൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ അടവുനയം മറ്റാണമെന്ന ആവശ്യവും നേതാക്കൾ ഉയർത്തി. ഹൈദരാബാദ് പാർട്ടി കോൺഗ്രസിലായിരുന്നു കോൺഗ്രസുമായി രാഷ്ട്രൂയ ധാരണ ആകാമെന്ന് സിപിഎം നിലപാട് സ്വീകരിച്ചത്. അതേസമയം കോൺഗ്രസുമായി സഹകരണം വേണ്ടെന്ന കേരള ഘടകത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുൻ സിപിഎം ജനറൽ സെക്കട്ടറി പ്രകാശ് കാരാട്ടും ആന്ധ്രാപ്രദേശ്, തെലങ്കാന, ദില്ലി സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും കേന്ദ്ര കമ്മിറ്റിയിൽ സ്വീകരിച്ചത്. എന്നാൽ മറിച്ചുള്ള നിലപാടാണ് ബംഗാൾ ഘടകത്തിന്റേത്.

കോൺഗ്രസുമായുള്ള സഖ്യം ബിജെപിയെ നേരിടുന്ന മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ വാദിച്ചു. ഇത്തവണ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു സി പി എം മത്സരിച്ചത്. സിപിഎമ്മും സി പി ഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു ബംഗാളിലെ സംയുക്ത മുന്നണി. ഇക്കഴിഞ്ഞ അസം നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച മുന്നണിയുടെയും തമിഴ്നാട്ടിൽ ഡി എം കെ മുന്നണിയുടെയും ഭാഗമായിരുന്നു ഇടത് പാർട്ടികൾ.

അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഹൈദരാബാദ് പാരട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിൽ പുനഃരാലോചന വേണ്ടതില്ലെന്ന നിലപാടായിരുന്നു കേന്ദ്ര കമ്മിറ്റി യോഗത്തിൽ യെച്ചൂരി വ്യക്തമാക്കിയത്. ബിജെപിയെ ചെറുത്ത് തോൽപ്പിക്കുന്നതിന് ആവശ്യമാണ് കരുത്തരായ ഐക്യനിരയാണ് ഇപ്പോൾ വേണ്ടത്. മഹാരാഷ്ട്ര , തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഇതിനെ പിന്തുണച്ചു.
'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications