ഉംപുന്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു: ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ദില്ലി: തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'ഉം-പുൻ' ചുഴലിക്കാറ്റ് ടുത്ത 24 മണിക്കൂറിൽ ഉംപുൻ ചുഴലിക്കാറ്റ് അതീതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒഡീഷ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
Recommended Video
ഒഡീഷയിലെ പാരാദ്വീപിന് 870 കിമീ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ തീരം തൊടുമെന്നാണ് കണക്കുകൂട്ടല്‍. കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലില്ല. കേരളത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ സ്വാധീനം കൂടി പരിഗണിച്ച് കൊണ്ട് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയും 'യെല്ലോ' അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ പതിനൊന്നു ലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വരുമെന്നും അതിനായി ദേശീയ ദുരന്തനിവാരണ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മലപ്പുറത്ത് രോഗം ബാധിച്ച 4 പേരുടെ യാത്രാ വിവരങ്ങള്‍ ഇങ്ങനെ; ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍
തൃശൂര്‍ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ വ്യക്തിക്ക്; 7 പേര് ആശുപത്രി വിട്ടു