വധഭീഷണി ഉണ്ടെന്ന് നുപൂർ ശർമ്മ, വിലാസം പരസ്യപ്പെടുത്തരുതെന്നും അഭ്യർത്ഥന; പരാതിയിൽ കേസെടുത്ത് പോലീസ്
ഡൽഹി: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ തനിക്ക് വധഭീഷണി ഉണ്ടെന്ന് ആരോപിച്ച് സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മ. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേ സമയം തന്റെ പരാമർശം വിവാദമായതിനെ തുടർന്ന് ക്ഷമാപണവുമായി നൂപുർ ശർമ്മ രംഗത്ത് വന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്തുക എന്നത് തന്റെ ഉദ്ദേശ്യമല്ലെന്ന് നുപുർ ട്വിറ്ററിൽ കുറിച്ചു.
"സോഷ്യൽ മീഡിയകൾ വഴി തനിക്കെതിരെ വധ ഭീഷണി ഉണ്ട്. കുടുംബത്തിന്റെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ട്. തന്റെ വിലാസം ആരും പരസ്യപ്പെടുത്തരുത്" നൂപുർ പറഞ്ഞു. നേരത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച ബിജെപിയുടെ കത്തിൽ നുപൂറിന്റെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഗ്യാൻവ്യാപി വിധിയെക്കുറിച്ച് നടത്തിയ ഒരു ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് വിവാദപരമായ പരാമർശം നൂപുർ നടത്തിയത്. പിന്നീട് ഈ പരാമർശം ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വൻ പ്രതിഷേധം ഉണ്ടാക്കുകയും ചെയ്തു. ഇതിനിടെ നൂപുറിനെ പാർട്ടിയിൽ നിന്ന് സസ്പെഡ് ചെയ്തതായി ബിജെപി അറിയിച്ചു. പല കാര്യങ്ങളിലും പാർട്ടിയുടെ നിലപാടിന് വിരുദ്ധമായ അഭിപ്രായമാണ് അവർ പ്രകടിപ്പിച്ചതെന്ന് പാർട്ടി പറഞ്ഞു.

ഉത്തർപ്രദേശിലെ കാൺപൂരിൽ നൂപുറിന്റെ പരാമർശത്തെ തുടർന്ന് അക്രമം നടന്നിരുന്നു. ഇതിൽ 40-ലധികം പേർക്ക് പരിക്കേൽക്കുകയും 1,500-ലധികം പേർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു. ഇത് തുടർന്നാണ് ബിജെപി നൂപുറിനെതിരെ നടപടി സ്വീകരിച്ചത്. നുപൂറിന് പുറമെ നവീൻ കുമാർ ജിൻഡാലും മുസ്ലീം വിരുദ്ധ പരാമർശം നടത്തിയിരുന്നു. ഇതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ അപലപിച്ച് രം ഗത്ത് വന്നു. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങൾ ഇതിനെതിരെ പ്രസ്താവന ഇറക്കി. ഖത്തറും ബഹ്‌റൈനും ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തി നിരാശ അറിയിച്ചു. നുപൂറിനെതിരായ ബിജെപിയുടെ നടപടിയെ ഇരുരാജ്യങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്.
വേദിയിലും കൈകോര്‍ത്ത്...; ഒരുമിച്ച് പാടിയും ആടിയും ഗോപി സുന്ദറും അമൃതയും
ഇവരുടെ പ്രസ്താവനക്കെതിരെ വിവിധ രാഷ്ട്രീയ നേതാക്കളും വിമർശനവുമായി രം ഗത്ത് വന്നിട്ടുണ്ട്. "വിദ്വേഷം വിദ്വേഷത്തെ മാത്രമേ വളർത്തൂ. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയ്ക്ക് മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയൂ. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള സമയമാണിത്." എന്ന് കോൺ ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിവാദ പ്രസ്താന നടത്തിയ ബിജെപി വക്താളെ ബിജെപി ജയിലിലേക്ക് അയക്കണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി പറഞ്ഞു. അതേ സമയം ബിജെപി ചെയ്ത തെറ്റിന് രാജ്യത്തിന്റെ പേരിൽ മാപ്പ് പറഞ്ഞതിനെ വിമർശിച്ച് തെലങ്കാന മന്ത്രി കെ ടി രാമറാവു, കോൺഗ്രസ് വക്താവ് പവൻ ഖേര എന്നിവരും രംഗത്ത് വന്നിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications