ഫലം അറിയാന്‍ ഒരു രാത്രി ദൂരം മാത്രം: 27 വർഷത്തിന് ശേഷം ബിജെപിയോ? അതോ നാലാമതും എഎപിയോ?
ഡല്‍ഹി: രാജ്യതലസ്ഥാനം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ഒരു രാത്രിയുടെ ദൂരം മാത്രം. നാളെ രാവിലെ കൃത്യം 8 മണിക്ക് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കും. ആം ആദ്മി പാർട്ടി നാലാം തവണയും അധികാരത്തിൽ വരുമോ അതോ 27 വർഷത്തിന് ശേഷം ദേശീയ തലസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമോ എന്ന് 10 മണിയോടെ വ്യക്തമാകും. ഡല്‍ഹിയിലെ 70 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായി ഫെബ്രുവരി 5 നാണ് വോട്ടെടുപ്പ് നടന്നത്. ആകെയുള്ള വോട്ടർമാരില്‍ 60.54 ശതമാനം പേർ ഇത്തവണ വോട്ട് രേഖപ്പെടുത്തി.
എ എ പിയും ബി ജെ പിയും നേർക്കുനേർ പോരാടുമ്പോള്‍ കോണ്‍ഗ്രസിന് ഇത് പഴയ ഉരുക്കുകോട്ടയിലെ നിലനില്‍പ്പിന്റെ പോരാട്ടമാണ്. തിരഞ്ഞെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ ബഹുഭൂരിപക്ഷവും പ്രവചിക്കുന്നത് 2015 മുതൽ ഡൽഹി ഭരിക്കുന്ന എ എ പിയേക്കാള്‍ ഇത്തണ മുന്‍തൂക്കം ബി ജെ പിക്കാണെന്നാണ്.

ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയും പതിവ് പോലെ അവകാശവാദവുമായി വിവിധ പാർട്ടികളുടെ നേതാക്കളും രംഗത്ത് വരുന്നുണ്ട്. ബി ജെ പി ഇത്തവണ 50 ലേറെ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ച് വരുമെന്നാണ് ഡൽഹി ബി ജെ പി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ അഭിപ്രായപ്പെടുന്നത്. മറുവശത്ത് എ എ പിയാകട്ടെ എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളയുകയും പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ നാലാം തവണയും മുഖ്യമന്ത്രിയാകുമെന്നും അവകാശപ്പെടുന്നു.
അതേസമയം, വോട്ടെണ്ണലിനായി വിപുലമായ തയ്യാറെടുപ്പാണ് നടത്തിയിട്ടുള്ളത്. വോട്ടെണ്ണൽ സൂപ്പർവൈസർമാർ, കൗണ്ടിംഗ് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർമാർ, വോട്ടെണ്ണലിനായി പരിശീലനം ലഭിച്ച സപ്പോർട്ടിംഗ് സ്റ്റാഫ് എന്നിവരുൾപ്പെടെ ആകെ 5,000 ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി വിന്യസിക്കുമെന്ന് ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) ആലീസ് വാസ് വ്യക്തമാക്കി.
വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമായി ഓരോ നിയമസഭാ മണ്ഡലത്തിലും അഞ്ച് വിവിപാറ്റുകൾ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിലുകൾ) ക്രമരഹിതമായി തിരഞ്ഞെടുത്ത് സൂക്ഷിക്കും.
അതിനിടെ 15 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്ത് ബി ജെ പി തങ്ങളുടെ സ്ഥാനാർത്ഥികളെ വേട്ടയാടാൻ ശ്രമിച്ചുവെന്ന എ എ പി നേതാക്കളുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന വെള്ളിയാഴ്ച ഉത്തരവിട്ടു. അഴിമതി വിരുദ്ധ ബ്രാഞ്ച് (എ സി ബി) ആണ് അന്വേഷണം നടത്തുക. എക്സിറ്റ് പോൾ പ്രവചനങ്ങളെ അടിസ്ഥാനമാക്കി ബി ജെ പി തങ്ങൾക്ക് അനുകൂലമായി ഒരു മിഥ്യാധാരണ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ വിജയസാധ്യതയുള്ള എ എ പി സ്ഥാനാർത്ഥികളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി നേതാക്കള്‍ ആരോപിക്കുന്നു.
എ എ പി ആരോപണം പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി ബി ജെ പിയും തിരിച്ചടിച്ചു. എ എ പിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ എ സി ബി അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ബി ജെ പി ജനറൽ സെക്രട്ടറി വിഷ്ണു മിത്തലും ലഫ്റ്റനന്റ് ഗവർണർക്ക് കത്തെഴുതി. ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിന് തൊട്ടുപിന്നാലെ, ഈ വിഷയവുമായി ബന്ധപ്പെട്ട് എ സി ബി സംഘം കെജ്‌രിവാളിനെ സന്ദർശിക്കുകയും ചെയ്തു.
-
‘ആ പാലം’ ഇങ്ങോട്ടു വേണ്ട; ജി സുധാകരൻ ഇടഞ്ഞുതന്നെ, മഞ്ഞുരുക്കാൻ ചെല്ലാതെ പിണറായി -
നേപ്പാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വൻ പ്രഹരം; മുൻ പ്രധാനമന്ത്രിയെ നിലംപരിശാക്കി ബലേന്ദ്ര ഷാ -
പൊങ്കാല കഴിഞ്ഞു, പോര് തുടങ്ങി; മേയർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ്












Click it and Unblock the Notifications