സാബിയോടുള്ള മനോഭാവത്തിൽ മാറ്റം വരണം, നേവിയുടെ ഉത്തരവ് പുനഃപരിശേധിക്കണമെന്ന് കോടതി
പതിനൊട്ടാം വയസിലാണ് നവികസേനയിൽ സാബി ജോലിക്കു പ്രവേശിക്കുന്നത്.കഴിഞ്ഞ വർഷമാണ് സാബി ലിംഗമാറ്റ ശസ്ത്രക്രീയ നടത്തി സ്ത്രീയായി മാറിയത്.
ദില്ലി: ലിംഗമാറ്റം നടത്തി സ്ത്രീയായതിന്റെ പേര് സർവീസിൽ നിന്ന് പുറത്താക്കിയ നാവികസേനയുടെ നടപടി പരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി. വിഷയത്തിൽ സ്വഭാവം പരിഗണിച്ച് സാബി ഗിരിയോട് അനുകൂലനിലപാട് സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. സാബിയയോടുള്ള അധികൃതരുടെ നിലപാടിൽ മാറ്റം വരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ജിഎസ് സിസ്റ്റാനി, വി കമരേശ്വർ റാവു എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

പതിനൊട്ടാം വയസിലാണ് നാവിക സേനയിൽ സാബി ജോലിക്കു പ്രവേശിക്കുന്നത്.കഴിഞ്ഞ വർഷമാണ് സാബി ലിംഗമാറ്റ ശസ്ത്രക്രീയ നടത്തി സ്ത്രീയായി മാറിയത്. ഇതിനെ തുടർന്നാണ് സാബിയെ ജോലിയിൽ നിന്ന് പുറത്താക്കുന്നത്. അതെസമയം ഹൈക്കോടതിയിൽ നിന്ന് തനിക്ക് നീതി ലഭിക്കുമെന്ന് പൂർണ്ണമായ വിശ്വാസമുണ്ടെനിനും സാബി പറയുന്നുണ്ട്.
നാവികസേനയുടെ നയത്തിന് അനുസരിച്ചാണ് സാബിയെ ജോലിയിൽ നിന്ന് പുറത്താക്കിയതെന്ന് നേവിക്കു വേണ്ടി ഹജരായ അഡീഷണൽ സോളിസിറ്റർ ജനറൽ സഞ്ജയ് ജെയ്ൻ പറഞ്ഞു. സാബിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുണ്ടെന്നും സഞ്ജയ് ജെയ്ൻ അറിയിച്ചു. കേസ് നവംബർ 23 നു വീണ്ടും പരിഗണിക്കും. അന്ന് സർക്കാരിന്റ നിലപാട് വ്യക്തമാക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications