ബിജെപി നേതൃത്വവുമായി ദേവഗൗഡയുടെ കൂടിക്കാഴ്ച്ച: ജെഡിഎസ് എന്‍ഡിഎയില്‍ ചേരും?
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിയുമായി കൈകോര്‍ക്കാന്‍ ഒരുങ്ങി ജെഡിഎസ്. പാര്‍ട്ടി അധ്യക്ഷന്‍ ദേവഗൗഡ ഡല്‍ഹിയിലെത്തി ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച്ച നടത്തി. നിര്‍ണായക തീരുമാനങ്ങള്‍ എടുത്തതായിട്ടാണ് സൂചന. വെള്ളിയാഴ്ച്ച ദേവഗൗഡയുടെ സാന്നിധ്യത്തില്‍ ജെഡിഎസ് എന്‍ഡിഎയുടെ ഭാഗമാകും.
ദീര്‍ഘകാലത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും തമ്മില്‍ ഒന്നിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിയാണ് ബിജെപിയെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ജെഡിഎസ്സും അതുപോലെ കര്‍ണാടകയില്‍ വലിയ തകര്‍ച്ച നേരിട്ടിരുന്നു. ഇരുവരും ഒന്നിച്ച് സംസ്ഥാനത്ത് കോണ്‍ഗ്രസിനെ നേരിടാനാണ് തീരുമാനം.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരെയാണ് പാര്‍ലമെന്റില്‍ വെച്ച് ദേവഗൗഡ കണ്ടത്. നിര്‍ണായക ചര്‍ച്ചകള്‍ സഖ്യത്തിന്റെ കാര്യത്തില്‍ നടന്നുവെന്നാണ് സൂചന.

2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരും ഒന്നിച്ച് മത്സരിച്ചേക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ അടക്കം ഇരുപാര്‍ട്ടികളും തമ്മില്‍ നടന്നിട്ടുണ്ട്. കൂടുതല്‍ സീറ്റുകളില്‍ ബിജെപി തന്നെയാവും മത്സരിക്കുക. എന്നാല്‍ ജെഡിഎസ്സിന്റെ ശക്തി കേന്ദ്രങ്ങള്‍ വിട്ടുകൊടുക്കാന്‍ സാധ്യത കുറവാണ്. ബെംഗളൂരു റൂറല്‍, മാണ്ഡ്യ എന്നിവിടങ്ങളില്‍ ജെഡിഎസ് തന്നെ മത്സരിക്കാനാണ് സാധ്യത. അതേസമയം ഇരുപാര്‍ട്ടികളുടെയും പരമ്പരാഗത കോട്ടകളില്‍ നേരത്തെ കോണ്‍ഗ്രസായിരുന്നു മുന്നേറ്റം നടത്തിയത്.
ദേവഗൗഡയും മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വെള്ളിയാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടേക്കും. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും ഇതിന് പിന്നാലെ വന്നേക്കുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. വ്യാഴാഴ്ച്ച വൈകീട്ട് ഇരുപാര്‍ട്ടികളിലെയും നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടന്നിട്ടുണ്ട്.യോഗത്തില്‍ വെച്ച് എല്ലാം ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയാല്‍, വെള്ളിയാഴ്ച്ച ഡല്‍ഹിയില്‍ വെച്ച് പ്രഖ്യാപനമുണ്ടാകുമെന്നും കുമാരസ്വാമി പറഞ്ഞു.
അതേസമയം കുമാരസ്വാമിയും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. സീറ്റുകളുടെ കാര്യത്തില്‍ ജെഡിഎസ്സ് ഒന്നും പറഞ്ഞിട്ടില്ല. അതുപോലെ ബിജെപിയും ഒന്നും നിര്‍ദേശിച്ചിട്ടില്ലെന്ന് കുമാരസ്വാമി പറഞ്ഞു. കര്‍ണാടകയിലെ 28 ലോക്സഭാ സീറ്റിനെ കുറിച്ചും വിശദമായ ചര്‍ച്ചകള്‍ നടത്തും. മുന്‍ തെരഞ്ഞെടുപ്പുകളിലെ സാധ്യതകളും, നിയമസഭാ തെരഞ്ഞെടുപ്പിലെ സാഹചര്യവുമെല്ലാം പരിശാേധിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ പ്രസ്താവനകളാണ് ഇരു പാര്‍ട്ടികളും തമ്മില്‍ സഖ്യത്തിന് ശ്രമിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ഇക്കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും പിന്നീട് യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നു. 2019ല്‍ ബിജെപി കര്‍ണാടകയില്‍ നിന്ന് 25 സീറ്റ് നേടിയിരുന്നു. കോണ്‍ഗ്രസിനും ജെഡിഎസ്സിനും ഓരോ സീറ്റാണ് ലഭിച്ചത്.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications