Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടേത് നിസാര പ്രസംഗം.... ഇത്രയും പുകഴ്ത്താന്‍ എന്താണുള്ളത്? തരൂരിനോട് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പാര്‍ട്ടി നേതാവും എംപിയുമായ ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന് പിന്നിലെ സാംഗത്യം മനസിലാകുന്നില്ല എന്ന് കോണ്‍ഗ്രസ്. രാംനാഥ് ഗോയങ്ക പ്രഭാഷണത്തില്‍ നരേന്ദ്ര മോദി നടത്തിയ പ്രസംഗം ഒരു നിസാര പ്രസംഗം ആണെന്നും ശശി തരൂര്‍ അതിനെ പ്രശംസിക്കാന്‍ എന്തെങ്കിലും കാരണം കണ്ടെത്തിയോ എന്ന് ആശ്ചര്യപ്പെട്ടുവെന്നും കോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനാറ്റേ പറഞ്ഞു.

മോദിയുടെ പ്രഭാഷണം സാമ്പത്തിക വീക്ഷണവും മാധ്യമ പ്രവര്‍ത്തനത്തിനുള്ള സാംസ്‌കാരിക ആഹ്വാനവുമാണെന്നായിരുന്നു തരൂര്‍ അഭിപ്രായപ്പെട്ടത്. ഇതിന് പിന്നാലെയാണ് സുപ്രിയയുടെ പ്രതികരണം. പ്രധാനമന്ത്രി തന്റെ 'ന്യായമായ പത്രപ്രവര്‍ത്തനത്തിലെ പ്രശ്‌നത്തെക്കുറിച്ച്' സംസാരിക്കണമായിരുന്നുവെന്നും കോണ്‍ഗ്രസിനെ കുറിച്ചാണ് 24 മണിക്കൂറും അദ്ദേഹം ചിന്തിക്കുന്നത് എന്നും സുപ്രിയ ശ്രീനാറ്റേ പറഞ്ഞു.

Shashi Tharoor

'പ്രസംഗത്തില്‍ അഭിനന്ദിക്കേണ്ട ഒന്നും ഞാന്‍ കണ്ടെത്തിയില്ല. പ്രധാനമന്ത്രി പല കാര്യങ്ങള്‍ക്കും ഉത്തരം നല്‍കണമെന്ന് ഞാന്‍ കരുതുന്നു. ഒരു പത്രം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കുകയായിരുന്നു. ന്യായമായി പത്രപ്രവര്‍ത്തനത്തിന്റെ പ്രശ്നം എന്താണെന്ന് അദ്ദേഹം പറയണം. സത്യം കാണിക്കുകയും സംസാരിക്കുകയും ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരില്‍ അദ്ദേഹം എന്തുകൊണ്ട് സന്തുഷ്ടനല്ലെന്ന് പറയണമായിരുന്നു,' അവര്‍ പറഞ്ഞു.

തരൂര്‍ എങ്ങനെയാണ് അദ്ദേഹത്തിനെ പ്രശംസിക്കാനുള്ള പോയന്റ് കണ്ടെത്തിയതെന്ന് തനിക്കറിയില്ല എന്നും അതൊരു നിസാര പ്രസംഗമായിട്ടാണ് തനിക്ക് തോന്നിയത് എന്നും സുപ്രിയ പറഞ്ഞു.. അവിടെയും അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. പ്രധാനമന്ത്രി രാവും പകലും കോണ്‍ഗ്രസിനെക്കുറിച്ച് ചിന്തിക്കുന്നു. ഇത് അതിശയകരമാണ്, സുപ്രിയ കൂട്ടിച്ചേര്‍ത്തു. ദി ഇന്ത്യന്‍ എക്സ്പ്രസ് ആയിരുന്നു പ്രസ്തുത പരിപാടിയുടെ സംഘാടകര്‍.

അതേസമയം തരൂരിന്റെ മോദി പുകഴ്ത്തലില്‍ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം പുകയുകയാണ്. 'വികസനത്തോടുള്ള ഇന്ത്യയുടെ 'സൃഷ്ടിപരമായ അക്ഷമ'യെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കൊളോണിയല്‍ാനന്തര മനോഭാവത്തിന് ശക്തമായ പ്രേരണ നല്‍കി. മൊത്തത്തില്‍, പ്രധാനമന്ത്രിയുടെ പ്രസംഗം സാമ്പത്തിക വീക്ഷണമായും പ്രവര്‍ത്തനത്തിലേക്കുള്ള സാംസ്‌കാരിക ആഹ്വാനമായും വര്‍ത്തിച്ചു. പുരോഗതിക്കായി രാഷ്ട്രത്തെ അസ്വസ്ഥരാക്കാന്‍ പ്രേരിപ്പിച്ചു,' എന്നായിരുന്നു തരൂര്‍ പറഞ്ഞത്.

പ്രധാനമന്ത്രിയെയോ കേന്ദ്രത്തെയോ പ്രശംസിച്ചുകൊണ്ട് തരൂര്‍ രംഗത്തെത്തുന്നത് ഇതാദ്യമല്ല. രാഷ്ട്രീയ സ്‌പെക്ട്രത്തിലുടനീളമുള്ള കുടുംബാധിപത്യ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. കോണ്‍ഗ്രസിലെ ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് ഇത് എന്നായിരുന്നു പലരും നല്‍കിയ വ്യാഖ്യാനം. തരൂരിന്റെ പരാമര്‍ശങ്ങള്‍ ബിജെപി ഏറ്റെടുത്തിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+