ചരിത്രം ആവര്‍ത്തിച്ചു!! ആ ചിഹ്നം രണ്ടു പേര്‍ക്കുമില്ല, നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്റേത്
പാര്‍ട്ടി ചിഹ്നം മരവിപ്പിക്കുന്നത് ഇതു രണ്ടാം തവണ
ചെന്നൈ: തമിഴ്നാട്ടില്‍ ഒ പനീര്‍ശെല്‍വം പക്ഷവും വി കെ ശശികല പക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ആര്‍ക്കും ജയം നേടാനായില്ല. ആര് കെ നഗറില്‍ വരാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പില്‍ എഐഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഇരുപക്ഷവും വാദിച്ചത്. ഈ ചിഹ്നത്തില്‍ മല്‍സരിക്കാന്‍ തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളൂവെന്നും ശശികല പക്ഷവും ഒപിഎസ് പക്ഷവും വാദിച്ചു. പക്ഷെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഇരുപക്ഷത്തിനും കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു.

രണ്ടിലയെന്ന പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം രണ്ടു പേരും ഉപയോഗിക്കേണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഈ ചിഹ്നത്തെ മരവിപ്പിക്കുന്നതായും കമ്മീഷന് പ്രഖ്യാപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയുടെ പകര്‍പ്പ് ഇതുവരെ തങ്ങള്‍ക്കു ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് തങ്ങള്‍ സ്ഥാനാര്‍ഥിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. അതിനു മുമ്പ് മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളൂവെന്നും പനീര്‍ശെല്‍വം പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റേത് താല്‍ക്കാലിക വിധി മാത്രമാണെന്നായിരുന്നു ശശികലയുടെ സഹോദരീ പുത്രനും ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയുമായ ടിടിവി ദിനകരന്റെ പ്രതികരണം. ഞങ്ങളാണ് യഥാര്‍ഥ എഐഡിഎംകെ. കമ്മീഷന്റെ വിധിയൊന്നും ഞങ്ങള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് തടസ്സമാവില്ല. നേരത്തേ പറഞ്ഞതു പോലെ വ്യാഴാഴ്ച തന്നെ പത്രിക നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

27 വര്‍ഷത്തിനിടെ രണ്ടാം തവണയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് എഐഡിഎംകയുടെ പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുന്നത്. നേരത്തേ 1988ലും സമാനമായ സംഭവുമുണ്ടായിരുന്നു. പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ എംജിആറിന്റെ മരണത്തിനു ശേഷമായിരുന്നു ഇത്.

ജയലളിതയും എംജിആറിന്റെ ഭാര്യ ജാനകിയുമാണ് അന്ന് രണ്ടിലയ്ക്ക് വേണ്ടി രംഗത്തുവന്നത്. ചിഹ്നം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ഇരുപക്ഷവും പരാതി നല്‍കിയതോടെ തിരഞ്ഞെടുപ്പ് കമ്മീഷന് ചിഹ്നം മരവിപ്പിക്കുന്നതായി പ്രഖ്യാപിച്ചു.

1989ലെ തിരഞ്ഞെടുപ്പില്‍ ജയലളിത വിഭാഗം പൂവന് കോഴി ചിഹ്നത്തിലും ജാനകി വിഭാഗം രണ്ടു പ്രാവുകള്‍ ചിഹ്നത്തിലും മല്‍സരിച്ചു. ജയലളിത പക്ഷം തിരഞ്ഞെടുപ്പില്‍ 27 സീറ്റുകള്‍ നേടിയപ്പോള്‍ ജാനകി വിഭാഗത്തിന് നേടാായാത് ഒരു സീറ്റ് മാത്രമാണ്.

1989 ഫെബ്രുവരിയില്‍ അഭിപ്രായവ്യാത്യാസങ്ങള്‍ പരിഹരിച്ചു ജയലളിത വിഭാഗവും ജാനകി വിഭാഗവും ഒന്നിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടില ചിഹ്നം പുനസ്ഥാപിക്കുകയും ചെയ്തു. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ എഐഡിഎംകെ അനായാസ ജയവും സ്വന്തമാക്കി.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications