Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ ആദ്യത്തെ ഒമൈക്രോണ്‍ മരണം സ്ഥിരീകരിച്ചു; മരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍

മുംബൈ: ഏറ്റവും പുതിയ കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ ബാധിച്ച് ഇന്ത്യയില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരനാണ് മരിച്ചത്. ഈ മാസം 28ന് ആണ് ഇദ്ദേഹം മരിച്ചത്. സാമ്പിള്‍ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് ഒമൈക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചത്.

covid

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. രോഗിക്ക് 13 വര്‍ഷമായി പ്രമേഹമുണ്ടായിരുന്നു. രോഗിയുടെ മരണം കൊവിഡ് അല്ലാത്ത കാരണങ്ങളാലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. യാദൃശ്ചികമായി, അദ്ദേഹത്തിന്റെ സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചപ്പോള്‍ ഒമൈക്രോണ്‍ സ്ഥിരീകരിക്കുകയായിരുന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

ഇതിനിടെ, മഹാരാഷ്ട്രയില്‍ 198 ഒമൈക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 450 ആയി. ഒമിക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 96 ശതമാനവും ഒമിക്രോണാണ്. വ്യാപന തീവ്രത കൂടിയ വകഭേദം രാജ്യത്തും കൂടുല്‍ സ്ഥിരീകരിക്കുന്നതോടെ കൊവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുകയാണ്.

Recommended Video

cmsvideo
    Experts says omicron will spread in Kerala

    അതേസമയം, രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന കൊവിഡ് വ്യാപനത്തിന്റെ കാരണം ഒമൈക്രോണ്‍ ആണെന്നാണ് ആരോഗ്യവിദഗ്ദരുടെ വിലയിരുത്തല്‍. ഇതിന്റെ പശ്ചാത്തലത്തില്‍ ദില്ലി അടക്കമുള്ള എട്ട് സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. പ്രതിവാര കോവിഡ് -19 കേസുകളുടെയും പോസിറ്റിവിറ്റി നിരക്കിന്റെയും അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ഡല്‍ഹി, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എട്ട് ജില്ലകളില്‍ പ്രതിവാരം 10 ശതമാനത്തിലധികം പോസിറ്റീവിറ്റി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും 14 ജില്ലകളില്‍ 5-10 ശതമാനത്തിനും ഇടയില്‍ പോസിറ്റിവിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

    അതേസമയം, ഒമൈക്രോണിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകളും റെസ്റ്റോറന്റുകളും ഉള്‍പ്പെടെ അടച്ചിട്ടതോ തുറസ്സായതോ ആയ സ്ഥലങ്ങളില്‍ പുതുവത്സരാഘോഷങ്ങളും ഒത്തുചേരലുകളും ന
    ടത്തുന്നത് മുംബൈ പോലീസ് നിരോധിച്ചിട്ടുണ്ട്. ഉത്തരവ് വ്യാഴാഴ്ച മുതല്‍ 2022 ജനുവരി 7 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.

    ദില്ലിയിലും ഒമൈക്രോണ്‍ കേസുകള്‍ വ്യാപിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ദില്ലിയിലാണ്. ഒമൈക്രോണ്‍ വേരിയന്റ് സമൂഹത്തില്‍ ക്രമേണ പടരുകയാണെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ മുന്നറിയിപ്പ് നല്‍കി. യാത്രാ ചരിത്രമില്ലാത്ത ആളുകള്‍ക്കും ഈ വകഭേദം ബാധിച്ചിട്ടുണ്ട്. ഒമിക്റോണ്‍ വേരിയന്റിന്റെ കേസുകളുടെ എണ്ണത്തില്‍ 25 കേസുകള്‍ ഡല്‍ഹി ചേര്‍ത്തിട്ടുണ്ട്, തുടര്‍ച്ചയായ രണ്ടാം ദിവസവും മഹാരാഷ്ട്രയെക്കാള്‍ മുന്നിലാണ്. ഡിസംബറിന്റെ തുടക്കത്തില്‍ രാജ്യത്ത് ആദ്യമായി കണ്ടെത്തിയ ഒമിക്റോണ്‍ വേരിയന്റിന്റെ 263 കേസുകള്‍ തലസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് രാജ്യത്തെ ഏറ്റവും ഉയര്‍ന്നതാണ്.

    നഗരത്തില്‍ കൊറോണ വൈറസ് രോഗികളുടെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് പിന്നിലെ കാരണം വര്‍ദ്ധിച്ചുവരുന്ന ഒമൈക്രോണ്‍ കേസുകളുടെ എണ്ണമായിരിക്കാമെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 60ഓളം കേസുകള്‍ക്ക് അന്താരാഷ്ട്ര യാത്ര ചരിത്രമോ, രോഗികളുമായി സമ്പര്‍ക്കമോ ഇല്ല. പുതിയ വൈറസ് വകഭേദം ഇപ്പോള്‍ സമൂഹത്തില്‍ പ്രചരിക്കുന്നുണ്ടെന്നാണ് ദില്ലി ദുരന്ത നിവാരണ ആതോറിറ്റിയുടെ വിലയിരുത്തല്‍.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+