Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഫ്തി മുഹമ്മദ് സെയിദ് വിഘടനവാദികളുടെ ഗോഡ്ഫാദര്‍

മുംബൈ: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. വിഘടനവാദി നേതാവ് മസ്രത് ആലത്തെ മോചിപ്പിച്ച മുഫ്തി മുഹമ്മദ് വിഘടനവാദികളുടെ ഗോഡ്ഫാദറാണെന്നാണ് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെ സേന ആരോപിച്ചിരിക്കുന്നത്. സെയിദിനെ അറസ്റ്റ് ചെയ്യണമെന്നും സേന ആവശ്യപ്പെട്ടു.

വിഘടനവാദികള്‍ക്ക് ഒരു ഗോഡ്ഫാദറിനെ ലഭിച്ചെന്നും അത് അവരുടെ ശക്തി വര്‍ദ്ധിപ്പിച്ചെന്നും സേന ആരോപിക്കുന്നു ബി.ജെ.പിയുടെ കാശ്മീരിലെ സഖ്യ കക്ഷിയായ പി.ഡി.പിക്ക് അവസ്ഥ കൂടുതല്‍ വഷളാക്കാനാണ് താല്‍പര്യമെന്നും അല്ലാതെ പ്രശ്‌നം അവസാനിപ്പിക്കാന്‍ ഉദ്ദേശമില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

sayeed.png -Properties

2014ലില്‍ പാകിസ്ഥാന്‍ ദൂതന്‍ അബ്ദുള്‍ ബാസിതും വിഘടനവാദി നേതാവ് സെയിദ് അലി ഷാ ഗിലാനിയുമായി കൂടിക്കാഴ്ച നടത്തിയത് സയിദിന്റെ പ്രചോദനത്തിലായിരുന്നു. കൂടിക്കാഴ്ചയില്‍ ജമ്മു കാശ്മീരിന്റെ നിലവിലുള്ള അവസ്ഥയെപ്പറ്റിയുള്ള വിശദമായ ചര്‍ച്ച നടന്നിരുന്നു. എല്ലാം വളരെ പെട്ടെന്നാണ് നടന്നത്.

രാജ്യത്തിന്റെ താല്‍പര്യ പ്രകാരമല്ല കാശ്മീരില്‍ നടക്കുന്നതെല്ലാം. നിങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്‌തോളൂ എന്നാല്‍ ഇന്ത്യയെ പ്രശ്‌നത്തിലാക്കരുത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഭാഗമാകരുത്. മസ്രത്ത് ആലത്തെപോലുള്ള വിഘടനവാദികളെ മോചിപ്പിക്കുന്നത് തീവ്രവാദികളെ സഹായിക്കുന്നതിന് തുല്യമാണെന്ന് സേന വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+