Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ നെതന്യാഹു ഉത്തരവിട്ടോ? ലോകത്തെ ഞെട്ടിച്ച് വെളിപ്പെടുത്തൽ

അന്താരാഷ്ട്ര തലത്തിലും സോഷ്യൽ മീഡിയയിലും വൻ ചർച്ച വിഷയമായി മാറിയിരിക്കുകയാണ് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ 'മൊസാദ്' പദ്ധതിയിട്ടു എന്ന തരത്തിൽ പുറത്തുവന്ന ഒരു റിപ്പോർട്ട്. പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ പേപെ എസ്കോബാർ ആണ് ഒരു പോഡ്കാസ്റ്റിലൂടെ ഈ ഞെട്ടിക്കുന്ന അവകാശവാദം ഉന്നയിച്ചത്. എന്നാൽ, പുറത്തുവന്ന വാർത്തകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് പാകിസ്ഥാൻ ഔദ്യോഗിക വൃത്തങ്ങൾ ഇത് തള്ളിക്കളഞ്ഞു. ഒരു സിനിമാക്കഥയെ വെല്ലുന്ന രീതിയിലാണ് ഈ വെളിപ്പെടുത്തലും അതിന് പിന്നാലെ ഉയർന്ന വിവാദങ്ങളും പുകയുന്നത്.

എന്താണ് പോഡ്കാസ്റ്റിലെ വെളിപ്പെടുത്തൽ?

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ മാരിയോ നൗഫൽ ഹോസ്റ്റ് ചെയ്ത പോഡ്കാസ്റ്റിലാണ് പേപെ എസ്കോബാർ ഈ രഹസ്യ വിവരം പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും ഇറാൻ-അമേരിക്ക സമാധാന ചർച്ചകൾക്ക് വഴിതുറക്കുന്നതിനുമായി സ്വറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ വെച്ച് ഉന്നതതല ചർച്ചകൾ നടന്നിരുന്നു. ഈ ചർച്ചകളിൽ മധ്യസ്ഥത വഹിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും അടങ്ങുന്ന ഉന്നതതല പ്രതിനിധി സംഘം സ്വിറ്റ്സർലൻഡിൽ എത്തിയിരുന്നു.

ഈ സന്ദർശനത്തിനിടെ അസിം മുനീറിനെയും പാക് പ്രതിനിധി സംഘത്തെയും ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം മൊസാദ് വധശ്രമത്തിന് പദ്ധതിയിട്ടു എന്നാണ് എസ്കോബാർ അവകാശപ്പെട്ടത്. പാകിസ്ഥാൻ മിലിട്ടറി ഇന്റലിജൻസിന് ഇതിനെക്കുറിച്ച് കൃത്യമായ 'അതിരഹസ്യ വിവരങ്ങൾ' ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

mossad-1782359185 jpg

'ഇസ്രായേലിനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും'

മൊസാദിന്റെ നീക്കത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ പാകിസ്ഥാൻ ഒമാൻ വഴിയോ മറ്റ് നയതന്ത്ര ചാനലുകൾ വഴിയോ ഇസ്രായേലിന് അതിശക്തമായ ഒരു മുന്നറിയിപ്പ് നൽകിയതായി മാധ്യമപ്രവർത്തകൻ അവകാശപ്പെടുന്നു. "ഞങ്ങളുടെ പ്രതിനിധി സംഘത്തെ തൊട്ടാൽ, നിങ്ങളെ ഞങ്ങൾ ലോക ഭൂപടത്തിൽ നിന്ന് തന്നെ തുടച്ചുനീക്കും, അതിൽ കൂടുതൽ വാക്കുകളില്ല." എന്ന രീതിയിലുള്ള കടുത്ത സന്ദേശമാണ് ഇസ്ലാമാബാദ് നേരിട്ട് ഇസ്രായേലിന് കൈമാറിയതെന്നാണ് പോഡ്കാസ്റ്റിൽ പറയുന്നത്.

അണ്വായുധ ശേഷിയുള്ള ഏക ഇസ്ലാമിക രാജ്യമായ പാകിസ്ഥാനിൽ നിന്നും ഇത്തരമൊരു മുന്നറിയിപ്പ് പോയി എന്ന വാർത്ത സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾക്കകം വൈറലായി മാറി. എന്നാൽ ഈ വാദങ്ങൾക്കൊന്നും തന്നെ യാതൊരുവിധ ഔദ്യോഗിക തെളിവുകളും പൊതുസമക്ഷം സമർപ്പിക്കപ്പെട്ടിട്ടില്ല.

വെറും വിഡ്ഢിത്തം"; വാർത്ത തള്ളി പാകിസ്ഥാൻ

ഈ അവകാശവാദങ്ങൾ വലിയ രീതിയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ പാക് അധികാരികൾ ഔദ്യോഗികമായി തന്നെ രംഗത്തെത്തി. പ്രമുഖ പാക് മാധ്യമ സ്ഥാപനമായ എആർവൈ ന്യൂസിന്റെ ചെയർമാൻ കമ്രാൻ ഖാൻ ഉൾപ്പെടെയുള്ളവർ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ റിപ്പോർട്ടുകൾ പൂർണ്ണമായും നിഷേധിച്ചു. ഈ വാർത്ത "പൂർണ്ണമായും വിഡ്ഢിത്തവും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കെട്ടുകഥയും" മാത്രമാണ്. പ്രധാനമന്ത്രിയുടെയും സൈനിക മേധാവിയുടെയും സ്വിറ്റ്സർലൻഡ് സന്ദർശനം അതീവ സുരക്ഷിതമായും കൃത്യമായ സമയക്രമം പാലിച്ചുമാണ് നടന്നത്.

സന്ദർശന വേളയിലുടനീളം സ്വിസ് സുരക്ഷാ സേനയോ അമേരിക്കൻ ഇന്റലിജൻസ് സംഘങ്ങളോ യാതൊരുവിധ സുരക്ഷാ മുന്നറിയിപ്പുകളും നൽകിയിരുന്നില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി. നിലവിൽ പാകിസ്ഥാൻ, ഇസ്രായേൽ, സ്വിറ്റ്സർലൻഡ്, ഒമാൻ അല്ലെങ്കിൽ അമേരിക്കൻ ഗവൺമെന്റുകൾ ആരും തന്നെ ഈ വധശ്രമ വാർത്ത സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ഇതൊരു അന്താരാഷ്ട്ര ഗോസിപ്പ് മാത്രമായി അവശേഷിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+