Get Updates
Get notified of breaking news, exclusive insights, and must-see stories!

വെനിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; മരണസംഖ്യ ഒരുലക്ഷം കടന്നേക്കാമെന്ന് റിപ്പോര്‍ട്ട്

വെനിസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂകമ്പം. മിനിറ്റുകളുടെ വ്യത്യാസത്തിലായിരുന്നു തീവ്രതയേറിയ രണ്ട് ഭൂചലനങ്ങളും അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 7.2, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. മരണങ്ങളോ പരിക്കുകളോ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ അധികൃതര്‍ നല്‍കിയിട്ടില്ല. മരണസംഖ്യ 10,000 മുതല്‍ 100,000 വരെയാകാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ കണക്കാക്കുന്നത്.

സ്വര്‍ണത്തിന് റെക്കോഡ് തകര്‍ച്ച! 2025 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കില്‍ പൊന്ന്
സ്വര്‍ണത്തിന് റെക്കോഡ് തകര്‍ച്ച! 2025 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കില്‍ പൊന്ന്

കരാക്കസിന് പടിഞ്ഞാറ് 168 കിലോമീറ്റര്‍ (104 മൈല്‍) അകലെ, രാജ്യത്തിന്റെ കരീബിയന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന മൊറോണ്‍ കമ്മ്യൂണിറ്റിയുടെ പടിഞ്ഞാറ് ഭാഗത്താണ് ആദ്യത്തെ 7.2 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഭൂകമ്പത്തിന് 22 കിലോമീറ്റര്‍ (14 മൈല്‍) ആഴമുണ്ടായിരുന്നു. 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂകമ്പം ഏകദേശം 100 ദശലക്ഷം ടണ്‍ ട്രിനിട്രോട്ടോലുയിന്‍ അല്ലെങ്കില്‍ ടിഎന്‍ടി പൊട്ടിത്തെറിക്കുന്നതിന് തുല്യമാണെന്ന് സാന്‍ ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജിയോഫിസിസ്റ്റ് വാഷന്‍ റൈറ്റ് പറഞ്ഞു.

Venezuela Earth Quake

കാരക്കാസിന് ചുറ്റും വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബഹുനില കെട്ടിടങ്ങളില്‍ പലതും നിലംപൊത്തി. ഭൂകമ്പം രാജ്യത്തെ പ്രധാന വിമാനത്താവളമായ സൈമണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത നാശനഷ്ടം വരുത്തി. നിലവില്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ് എന്നും വ്യോമഗതാഗതം വഴിതിരിച്ചുവിടുകയാണ് എന്നും എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷം; സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ വൻ നീക്കം
തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ വീഴ്ത്താൻ പ്രതിപക്ഷം; സുഗതനെ സത്യപ്രതിജ്ഞ ചെയ്യിക്കാൻ വൻ നീക്കം

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. ജനങ്ങള്‍ സംയമനം പാലിക്കണം എന്നും ദുരന്തബാധിതരെ സഹായിക്കാന്‍ ഐക്യപ്പെടണം എന്നും റോഡിഗ്രസ് ആഹ്വാനം ചെയ്തു. പരിക്കേറ്റവര്‍ക്ക് സഹായം നല്‍കുന്നതിന് രാജ്യത്തെ എല്ലാ ആരോഗ്യ പരിപാലന വിദഗ്ധരും ആശുപത്രികളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും റോഡ്രിഗസ് ആവശ്യപ്പെട്ടു.

ഫാല്‍ക്കണ്‍ സംസ്ഥാനത്ത്, 32 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഭൂകമ്പം ഉണ്ടായി നാല് മണിക്കൂറിലധികം കഴിഞ്ഞിട്ടും 15 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഗവര്‍ണര്‍ വിക്ടര്‍ ക്ലാര്‍ക്ക് പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെയായി വെനിസ്വേലയെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളില്‍ ഒന്നാണിത്. തലസ്ഥാനമായ കാരക്കാസില്‍ കെട്ടിടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

ഇന്ന് ഗുരുപുഷ്യ യോഗം! ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും! നിങ്ങളുമുണ്ടോ?
ഇന്ന് ഗുരുപുഷ്യ യോഗം! ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും! നിങ്ങളുമുണ്ടോ?

വെനിസ്വേലയുടെ ചില ഭാഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ സിഗ്‌നലിന്റെ അഭാവം നിരവധി കുടുംബങ്ങളുടെ ദുരിതം വര്‍ധിപ്പിച്ചു. ഭൂകമ്പം പല സംസ്ഥാനങ്ങളിലും അനുഭവപ്പെടാമെന്ന് ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു. കാരക്കാസിലെ അല്‍താമിറയില്‍ സ്ഥിതി രൂക്ഷമാണ് എന്നും തുടര്‍ചലനങ്ങള്‍ ചില ഘടനകള്‍ക്ക് കൂടുതല്‍ നാശമുണ്ടാക്കുമെന്നതിനാല്‍ ആളുകള്‍ പുറത്ത് തന്നെ തുടരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അതിനിടെ വെനിസ്വേലയിലെ ഭൂകമ്പങ്ങളെത്തുടര്‍ന്ന് കരീബിയന്‍ ദ്വീപുകളിലുടനീളം സുനാമി മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിരുന്നു. ഇത് പിന്നീട് റദ്ദാക്കിയതായി യുഎസ് നാഷണല്‍ വെതര്‍ സര്‍വീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+