ബംഗ്ലാദേശ് സർക്കാരിനെ വീഴ്ത്തിയ വിദേശ ഇടപെടൽ; വിദേശ നീക്കങ്ങളെ ഇന്ത്യ പ്രതിരോധിച്ചത് ഇങ്ങനെ
ബംഗ്ലാദേശിൽ സംഭവിച്ചത് പോലെ രാഷ്ട്രത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വിദേശ ഇടപെടലുകളെ അതിശക്തമായി പ്രതിരോധിക്കാനും പരാജയപ്പെടുത്താനും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട് . അശാന്തി ഇളക്കിവിടാൻ ബാഹ്യശക്തികൾ ശ്രമിച്ചപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ച ക്രിയാത്മകമായ നടപടികളാണ് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറാൻ രാജ്യത്തെ സഹായിച്ചത്.
ബംഗ്ലാദേശിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് അടുത്തിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് എഡിജിയുടേയും ഇന്ത്യൻ ആർമിയുടെ ഈസ്റ്റേൺ കമാൻഡിന്റേയും നേതൃത്വത്തിലായിരിക്കും സമിതി. ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാരുടേയും ഹിന്ദുക്കളുടേയും മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശ് അധികൃതരുമായി സമിതി ആശയവിനിമയം നടത്തുമെന്നമാണ് ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയത്.

ബംഗ്ലാദേശിൽ ഇപ്പോൾ ഉണ്ടായത് പോലുള്ള വെല്ലുവികൾ സമർത്ഥമായി കൈകര്യം ചെയ്യാൻ മുൻപും ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് വിദഗ്ദർ. ഇന്ത്യയുടെ ശക്തമായ വിദേശനയവും സർക്കാർ ഇതര സംഘടനകളുടെ (എൻജിഒ) സംഭാവനയ്ക്ക് മേൽ ഏർപ്പെടുത്തിയ നിയന്ത്രണവുമെല്ലാം ഇതിന് സഹായകമായിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് കോൺഫ്ലിക്റ്റ് സ്റ്റഡീസിലെ (ഐപിസിഎസ്) സീനിയർ ഫെലോ അയ്യർ മിത്ര പറഞ്ഞു. ഒമിദ്യാർ, ഹിൻഡൻബർഗ് പോലുള്ള ഗ്രൂപ്പുകൾ ഇന്ത്യയെ ബോധപൂർവ്വം വിമർശിക്കുകയാണെന്നും അവരുടെ നിക്ഷിപ്ത താത്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാടുകൾ ഇത്തരം ഗ്രൂപ്പുകളെ പ്രതിരോധിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1971ലെ വംശഹത്യയുടെ സമയത്ത് പാകിസ്ഥാൻ സൈന്യം ബംഗാളി ബുദ്ധിജീവികളെ എങ്ങനെ ലക്ഷ്യം വെച്ചുവോ അതിന് സമാനമായ രീതിയിലാണ് ഇപ്പോൾ ബംഗ്ലാദേശിലെ ഹിന്ദുക്കൾ ആക്രമിക്കപ്പെടുന്നതെന്ന് പറയുകയാണ് വിദേശ നയത്തിലും രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയിലും വിദഗ്ധനായ പ്രമിത് പാൽ. 1971 മുതൽ തന്നെ ബംഗ്ലാദേശിലെ ഹിന്ദു വിഭാഗങ്ങൾ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളെ തുടർന്ന് ക്രൂരമായ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. മുൻ സംഭവങ്ങളുടെ തുടർച്ചയെന്നോണമാണ് ബംഗ്ലാദേശിൽ ഇപ്പോൾ അക്രമസംഭവങ്ങൾ അരങ്ങേറുന്നതെന്നും അത് മേഖലയെ കൂടുതൽ അസ്ഥിരമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇതുപോലുള്ള വെല്ലുവിളികളെ എങ്ങനെയാണ് അനായാസം നേരിടാനാകുകയെന്ന് കാർഷിക നിയമങ്ങൾക്കെതിരെ ഉയർന്ന കർഷക പ്രക്ഷോഭം പോലുള്ള സമീപകാല വിവാദ സംഭവങ്ങളെ നേരിട്ട രീതിയിലൂടെ കേന്ദ്ര സർക്കാർ തെളിയിച്ചതാണ്. പോപ്പ് താരം റിഹാനയും സന്നദ്ധ പ്രവർത്തക ഗ്രെറ്റ തുൻബർഗും അടക്കമുള്ള രാജ്യാന്തര പ്രമുഖർ കർഷക സമരത്തെ പിന്തുണച്ച് പ്രതികരിച്ചപ്പോൾ അത്തരം ഇടപെടലുകളെ ചെറുത്ത് കൊണ്ട് കൂടുതൽ കരുത്തുറ്റ നിലയിലായിരുന്നു സർക്കാർ അന്ന് നിലകൊണ്ടത്. ഇത്തരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും ദേശീയ സുരക്ഷ ഉറപ്പാക്കിയും ഒരു ആഗോളശക്തിയായി വളർന്നുവരാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് പലരും വിശ്വസിക്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications