ബംഗാളിൽ കുറുക്കന്മാരുടെ ആക്രമണം; തിരിച്ച് ജീവനെടുത്ത് ഗ്രാമീണർ
ബംഗാളിൽ കുറുക്കന്മാരുടെ ആക്രമണം; തിരിച്ച് ജീവനെടുത്ത് ഗ്രാമീണർ
ബംഗാൾ: വടക്കൻ ബംഗാളിലെ മാൾഡ ജില്ലയിൽ കുറുക്കന്മാരുടെ ആക്രമണം. വ്യാഴാഴ്ച രാവിലെയാണ് കൂട്ടം കുറുക്കന്മാർ ഗ്രാമീണരെ ആക്രമിച്ചത്. ആക്രമിച്ചതിനെ തുടർന്ന് 40 ഓളം ഗ്രാമീണർക്ക് പരിക്കേറ്റു. സംഭവത്തിന് ശേഷം ഗ്രാമവാസികൾ രണ്ട് കുറുക്കന്മാരെ കൊന്നു.

വ്യാഴാഴ്ച പുലർച്ചെ ഹർദംനഗറിൽ 20 ഓളം കുറുക്കൻമാർ ഗ്രാമവാസികളെ ആക്രമിച്ചതായി പ്രദേശവാസികൾ പറഞ്ഞു. പരിക്കേറ്റ ഗ്രാമീണരെ ചികിത്സയ്ക്കായി ഹരിശ്ചന്ദ്രപൂർ റൂറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. "ഞങ്ങളുടെ ഗ്രാമത്തിൽ ഇതിന് മുമ്പ് ഇത്രയധികം കുറുക്കന്മാരെ കണ്ടിട്ടില്ല. ഇന്ന് രാവിലെ പെട്ടെന്ന് 20-ഓളം കുറുക്കന്മാർ പല ഗ്രാമീണരെയും ആക്രമിച്ചു. പ്രകോപനമില്ലാതെ മൃഗങ്ങൾ എവിടെ നിന്നാണ് വന്നതെന്ന് ഞങ്ങൾക്ക് അറിയില്ലെന്ന് "ഹർദംനഗർ നിവാസിയായ ബാനി ചൗധരി പറഞ്ഞു.
ഗ്രാമവാസികൾ അലാറം മുഴക്കി മൃഗങ്ങളെ തുരത്തി ഓട്ടിച്ചു. എന്നിരുന്നാലും, കുറുക്കന്മാരിൽ രണ്ടുപേരെ ഗ്രാമീണർ അടിച്ചു കൊന്നു. "40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഗ്രാമീണരുടെ ചികിത്സയ്ക്കായി ഞങ്ങൾ ഒരു പ്രത്യേക ക്യാമ്പ് തയ്യാറാക്കിയിട്ടുണ്ട്. അവർക്ക് വാക്സിനുകളും മരുന്നും നൽകിയിട്ടുണ്ട്. 15 ഓളം ഗ്രാമവാസികളുടെ പരിക്ക് ഗുരുതരമാണ്. ഞങ്ങൾക്ക് അവരെ ചഞ്ചോൾ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നേക്കാം," ഹരിശ്ചന്ദ്രപൂർ റൂറൽ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ഡോ ചോട്ടൺ മൊണ്ടൽ പറഞ്ഞു.
എന്നാൽ, ഗ്രാമത്തിനടുത്തായി ഒരു വനപ്രദേശം ഉണ്ടെന്നും മൃഗങ്ങൾ അവിടെ നിന്ന് വന്നതാകാമെന്നും ഹരിശ്ചന്ദ്രപൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, "ഞങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് ഭക്ഷണത്തിനായി ഗ്രാമത്തിലേക്ക് പോകാമായിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Recommended Video
എന്നാൽ , പ്രതീക്ഷക്കാതെ കടന്നു വന്ന കുറുക്കൻന്മാരുടെ അക്രമത്തിൽ ഗ്രാമീണർ പരിഭ്രാന്തരായിട്ടുണ്ട്. ഇതിന് മുൻപ് ഇത്തരത്തിൽ കുറക്കന്മാരുടെ കടന്ന് ഉണ്ടാകാത്ത സാഹചര്യത്തിൽ ഭയത്തോടെയാണ് ഗ്രാമ പ്രദേശം. സ്ഥലത്ത് സുരക്ഷ ഉറപ്പാക്കാൻ പോലീസി നിർദ്ദേശം നൽകി. അതേസമയം, മനുഷ്യരെ കണ്ടാൽ ഓടിയൊളിക്കുന്ന പതിവ് തെറ്റിച്ച് കുറുക്കന്മാർ പകലും നാട്ടുകാരെ ആക്രമിച്ചു തുടങ്ങി. രാത്രിയിൽ പാത്തും പതുങ്ങിയും ഇരകളെ പിടിക്കാനെത്തുന്ന സൂത്രശാലികളാണ് ഇവർ. ഇത്തരത്തിൽ ഇരകളെ പിടിക്കാനെത്തിയപ്പോൾ ഭയന്ന് ഗ്രാമീണരെ ആക്രമിച്ചതാകാം എന്നും നിഗമനമുണ്ട്. പ്രദേശത്ത് പോലീസ് വിന്യസിച്ച് സുരക്ഷാ ക്രമീകരങ്ങൾ നടത്തുന്നുണ്ട്.












Click it and Unblock the Notifications