എന്തിനാണ് ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷ? രാജ്യസഭയില്‍ ബഹളം, കോണ്‍ഗ്രസ് നോട്ടീസ്
ദില്ലി: ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ ഒഴിവാക്കിയതില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നോട്ടീസ് നല്കി. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കാണ് നേരത്തെ എസ്പിജി സുരക്ഷയുണ്ടായിരുന്നത്. കഴിഞ്ഞാഴ്ച ആഭ്യന്തര മന്ത്രാലയം ഇതില്‍ മാറ്റംവരുത്തി. സിആര്‍പിഎഫ് സുരക്ഷയാണ് ഇപ്പോള്‍ നല്‍കുന്നത്.
കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മയാണ് രാജ്യസഭയില്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തുടക്കിമിട്ടത്. മുന്‍ പ്രധാനമന്ത്രി മന്മോഹന്റെ സുരക്ഷയും കേന്ദ്രം കുറച്ചിട്ടുണ്ട്. യുപിഎ ഭരണത്തില്‍ വാജ്പേയിയുടെ എസ്പിജി സുരക്ഷ ഒഴിവാക്കിയിരുന്നില്ലെന്നും രാഷ്ട്രീയത്തിന് അതീതമാണ് നേതാക്കളുടെ സുരക്ഷയെന്നും ആനന്ദ് ശര്‍മ പറഞ്ഞു. സോണിയാ ഗാന്ധി രക്തസാക്ഷിയായ പ്രധാനമന്ത്രിയുടെ ഭാര്യയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

എസ്പിജിയുടെ രൂപീകരണം
1984ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തിന് ശേഷമാണ് എസ്പിജി രൂപീകരിച്ചത്. പ്രധാനമന്ത്രിമാരുടെ സുരക്ഷാ സംഘം എന്ന നിലയിലായിരുന്നു ഇത്. രാജീവ് ഗാന്ധി പ്രധാനമന്ത്രി അല്ലാതിരുന്ന വേളയില്‍ എസ്പിജി സുരക്ഷ നല്‍കിയിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വധത്തിന് ശേഷം ഭാര്യ സോണിയ ഗാന്ധിക്കും മക്കള്‍ക്കും എസ്പിജി സുരക്ഷ നല്‍കുകയായിരുന്നു. അന്നത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നു തീരുമാനം.

സുബ്രഹ്മണ്യന് സ്വാമി പറയുന്നത്
തമിഴ്പുലികള്‍ ഇല്ലാതായതോടെ ഗാന്ധി കുടുംബത്തിന് എസ്പിജി സുരക്ഷയുടെ ആവശ്യമില്ലെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇതോടെ ബഹളമായി. തുടര്‍ന്ന് ജെപി നദ്ദ ഇടപെട്ടു. വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സുരക്ഷ പൂര്‍ണമായും പിന്‍വലിച്ചിട്ടില്ലെന്നും സാഹചര്യം വിലയിരുത്തിയ ശേഷമാണ് ആഭ്യന്തര മന്ത്രാലയം തീരുമാനം കൈക്കൊണ്ടതെന്നും നദ്ദ പറഞ്ഞു.

ലോക്സഭയിലും ബഹളം
ലോക്സഭയില്‍ വിഷയം ചൊവ്വാഴ്ച ബഹളത്തിന് ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ആധിര്‍ ചൗധരിയും ഡിഎംകെ നേതാവ് ടിആര്‍ ബാലുവുമാണ് വിഷയം ഉന്നയിച്ചത്. സ്പീക്കറുടെ ഡയസിന് മുമ്പില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുകയും ചെയ്തു.

ഇനി സിആര്‍പിഎഫ് സുരക്ഷ
ഗാന്ധി കുടുംബത്തിന്റെ സുരക്ഷയുടെ ഭാഗമായി 1000 അര്‍ധ സൈനികരെ കൂടി അനുവദിക്കാന്‍ സിആര്‍പിഎഫ് ആവശ്യപ്പെടും. ഗാന്ധി കുടുംബത്തിന്റെ സുരക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സിആര്‍പിഎഫ് കുറിപ്പ് അയച്ചു.

പ്രതിഷേധത്തിനിടെ...
എസ്പിജി സുരക്ഷ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ സിആര്‍പിഎഫ് നല്കുന്ന ഇസഡ് സുരക്ഷയാണ് ഗാന്ധി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് സിആര്‍പിഎഫ് നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുഖേനയാണ് സിആര്‍പിഎഫ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കത്ത് അയച്ചിരിക്കുന്നത്.

അഞ്ച് വിഐപികള്‍
സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മന്മോഹന് സിങ് എന്നിവരുടെ സുരക്ഷയ്ക്ക് വേണ്ടി പ്രത്യേക വാഹനങ്ങള്‍ സിആര്‍പിഎഫ് ആവശ്യപ്പെടും. മന്മോഹന് സിങിന്റെ ഭാര്യ ഗുരുശരണ്‍ കൗറിന്റെ സുരക്ഷയും കുറച്ചിട്ടുണ്ട്. അഞ്ച് വിഐപികളും സംസ്ഥാനങ്ങളിലെത്തുമ്പോള്‍ എല്ലാ സഹായവും ലഭ്യമാക്കണമെന്നും സിആര്‍പിഎഫ് കത്തില്‍ ആവശ്യപ്പെട്ടു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications