'ശ്വേതയെ 7 മണിക്കൂര്‍ ടോര്‍ച്ചര്‍ ചെയ്തു; ബിജെപിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങി എന്ന് ബാബുരാജ് പറഞ്ഞു'

മലയാള സിനിമാ താരസംഘടന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ എന്താണ് നടന്നത് എന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രസിഡന്റ് ശ്വേത മേനോനെ ഏഴ് മണിക്കൂറോളം ടോര്‍ച്ചര്‍ ചെയ്തു എന്ന് ലക്ഷ്മി പ്രിയ പറയുന്നു. അമ്മയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ശ്വേത മേനോനും ലക്ഷ്മി പ്രിയയും കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

''അമ്മയിലെ ഭരണസമിതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതു കൊണ്ടല്ല രാജിവെച്ചത്. സ്ത്രീകള്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല. ബാബുരാജിന്റെ ആരോപണം വളരെ കടുത്തതായിരുന്നു. അമ്മയില്‍ നിന്ന് ബിജെപിക്ക് സ്ഥാനാര്‍ഥികളെ ഉണ്ടാക്കാന്‍ ശ്വേത മേനോന്‍ കമ്മീഷന്‍ വാങ്ങി എന്നാണ് ബാബു രാജ് ആരോപിച്ചത്. അപ്പോഴാണ് ശ്വേത രാജി പ്രഖ്യാപിച്ചത്'' എന്നു ലക്ഷ്മി പ്രിയ പറയുന്നു.

baburaj shweta lakshmipriya

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ രണ്ടു പേരാണ് മല്‍സരിക്കാനെത്തിയത്. ലക്ഷ്മി പ്രിയയും അഞ്ജലി മേനോനും. ബിജെപിയുടെ സഖ്യകക്ഷിയായ ട്വന്റി20 പാര്‍ട്ടി ടിക്കറ്റിലായിരുന്നു ഇവരുടെ മല്‍സരം. ലക്ഷ്മി പ്രിയക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മല്‍സരിക്കാന്‍ സാധിച്ചില്ല. അഞ്ജലി തൃപ്പുണിത്തുറയില്‍ മല്‍സരിച്ച് തോല്‍ക്കുകയും ചെയ്തു.

താരങ്ങള്‍ ബിജെപി പിന്തുണയില്‍ മല്‍സരിക്കാന്‍ തയ്യാറായതും അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ചര്‍ച്ചയായി എന്നാണ് ലക്ഷ്മി പ്രിയ സൂചിപ്പിക്കുന്നത്. ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസിന്റെയും സ്ഥാനാര്‍ഥികളായി നിരവധി താരങ്ങള്‍ ഉണ്ടായിട്ടുണ്ട്. പലരും കൃത്യമായി രാഷ്ട്രീയം പറയുന്നവരാണ്. എന്തുകൊണ്ട് ലക്ഷ്മി പ്രിയക്കും അഞ്ജലിക്കും ശ്വേതയ്ക്കും മാത്രം അയിത്തം എന്ന് ലക്ഷ്മി പ്രിയ ചോദിക്കുന്നു.

ഇനി അമ്മയിലേക്ക് തിരിച്ചു പോകേണ്ട എന്നാണ് തീരുമാനിച്ചത്. എങ്കിലും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന അംഗങ്ങളെല്ലാം സംസാരിക്കട്ടെ. നീതി കിട്ടുമോ എന്ന് നോക്കാം. അതിന് ശേഷം തീരുമാനിക്കാമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. അതേസമയം, കൃത്യമായ കണക്കുകള്‍ കാണിക്കാന്‍ സാധിക്കാതെ വന്നതും ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി ഇല്ലാതെ വന്നതുമാണ് ശ്വേതയുടെ രാജിക്ക് കാരണം എന്ന് മറ്റു അംഗങ്ങള്‍ പറയുന്നു.

നിലവില്‍ അഡ്‌ഹോക് കമ്മിറ്റിക്ക് കീഴിലാണ് അമ്മയുടെ പ്രവര്‍ത്തനം. പുതിയ ഭരണ സമിതി അധികാരമേല്‍ക്കുന്നത് വരെയാകും രമേശ് പിഷാരടിയുടെ കീഴിലുള്ള ഈ കമ്മിറ്റി പ്രവര്‍ത്തിക്കുക. നാല് മാസത്തിനകം പുതിയ കമ്മിറ്റി അധികാരമേല്‍ക്കുമെന്നാണ് ജഗദീഷ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. എന്നാല്‍ അതിന് മുമ്പ് സമവായം ഉണ്ടാകേണ്ടതുണ്ട്. ശ്വേത മേനോന്‍, ലക്ഷ്മി പ്രിയ, മല്ലിക സുകുമാരന്‍ എന്നിവരാണ് അമ്മയുടെ അംഗത്വം കഴിഞ്ഞ ദിവസം രാജിവച്ചിരിക്കുന്നത്. ഇനി അമ്മയുടെ ഭരണസമിതിയിലേക്ക് മല്‍സരിക്കില്ല എന്ന് അന്‍സിബ ഹസന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+