സ്വർണ വില പിടിച്ചാല്‍ കിട്ടില്ല? കേന്ദം ആ തീരുമാനമെടുത്താല്‍ വലിയ തിരിച്ചടി: ഇനിയും കുതിക്കും
അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ സ്വർണവിലയില്‍ വലിയ മുന്നേറ്റമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ പ്രതിഫലനങ്ങള്‍ ഇന്ത്യയിലും ഉണ്ടായപ്പോള്‍ കേരളത്തില്‍ വില പുതിയ റെക്കോർഡുകള്‍ താണ്ടി. പവന് ഒറ്റയടിക്ക് ഇന്ന് 6000 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 60200 രൂപയിലേക്ക് എത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പവന്‍ സ്വർണത്തിന്റെ വില 60000 കടക്കുന്നത്.
ഗ്രാമിന് 75 രൂപ കൂടി 7525 രൂപയിലേക്ക് എത്തുകയും ചെയ്തു. 2024 ഒക്ടോബർ 31 ന് രേഖപ്പെടുത്തിയ 59640 രൂപയായിരുന്നു സംസ്ഥാനത്ത് ഇതുവരെ ഒരു പവന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,719 ഡോളറിലെത്തിയപ്പോള്‍ രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 81,413 രൂപയാണ്. ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ തകർച്ചയും വിലയിടിവിന് കാരണമായിരിക്കുകയാണ്. സ്വർണ്ണത്തിന്റെ ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണ്ണായകം വരാനിരിക്കുന്ന കേന്ദ്ര ബജറ്റാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ ഉയർത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇറക്കുമതി നിയന്ത്രിക്കാനും വ്യാപാരക്കമ്മി കുറയ്ക്കാനും സർക്കാർ സ്വർണത്തിന്റെ കസ്റ്റംസ് തീരുവ വർധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്മകുന്നത്.
2024 ലെ ബജറ്റില്‍ കേന്ദ്ര സർക്കാർ സ്വർണ്ണത്തിന്റെ അടക്കം ഇറക്കുമതി തീരുവ വലിയ രീതിയില്‍ കുറച്ചിരുന്നു. അഗ്രിക്കൾച്ചർ ഇൻഫ്രാസ്‌ട്രക്‌ചർ ഡവലപ്‌മെന്റ സെസ് അടക്കം 15 ശതമാനമായിരുന്ന ഇറക്കുമതി തീരുവ ആറ് ശതമാനത്തിലേക്ക് കുറക്കുകയായിരുന്നു. എന്നാല്‍ ഇതിലൂടെ പ്രതീക്ഷിച്ച നേട്ടം ഉണ്ടായിട്ടില്ലെന്ന വിലയിരുത്തല്‍ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഇറക്കുമതി തീരുവ 10 ശതമാനത്തിലേക്കെങ്കിലും എത്തുമെന്നാണ് അഭ്യൂഹം.
ഇറക്കുമതി തീരുവ വർധിപ്പിക്കാനുള്ള തീരുമാനം സർക്കാർ പ്രഖ്യാപിക്കുകയാണെങ്കില്‍ സ്വർണ വില മുകളിലേക്ക് പോകും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ തവണ ഇറക്കുമതി തീരുവ കുറച്ചത് വലിയ വിലയിടിവിനും ഇറക്കുമതിയിലെ വർധനവിനും കാരണമായിരുന്നു. 2024 ഓഗസ്റ്റിൽ ഇന്ത്യയിലെ സ്വർണ്ണ ഇറക്കുമതി മൂല്യം 104% വർദ്ധിച്ച് 10.06 ബില്യൺ ഡോളറിലേക്കാണ് എത്തിയത്. 2024-ൽ ഇന്ത്യ ആകെ 47 ബില്യൺ ഡോളറിൻ്റെ സ്വർണമാണ് ഇറക്കമതി ചെയ്തത്.
ഇറക്കുമതി തീരുവ വർധിപ്പിക്കുന്നത് ആഭ്യന്തര വിപണിയിൽ സ്വർണവിലയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമാകുന്നതിനോടൊപ്പം തന്നെ ഇറക്കുമതിയിലെ ഇടിവിനും കാരണമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം വിദേശത്ത് നിന്നുള്ള സ്വർണ്ണക്കള്ളക്കടത്തും വർധിച്ചേക്കാം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications