Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണ്ണഖനികളുടെ നാട്, കണ്ണെത്താ ദൂരത്ത് ഉയര്‍ന്ന് നിന്ന് കാറ്റാടിപ്പാടങ്ങള്‍; രാമഗിരിക്ക് സംഭവിച്ചതെന്ത്?

ആന്ധ്രാപ്രദേശിലെ പഴയ അനന്തപൂര്‍ ജില്ലയിലെ രാമഗിരി ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. ഒരു കാലത്ത് അവസരങ്ങളുടെ ഒരു അഭിവൃദ്ധി കേന്ദ്രമായിരുന്നു ഇവിടം. തുടക്കത്തില്‍ സ്വര്‍ണ ഖനികളും പിന്നീട് രായലസീമ മേഖലയിലെ കാറ്റാടി എല്ലാമായി അറിയപ്പെട്ടിരുന്ന ഈ ചെറുപട്ടണം വ്യാവസായിക മേഖലയുടെ ഉയര്‍ച്ച താഴ്ചകള്‍ അനുഭവിച്ച സ്ഥലം കൂടിയാണ്.

നൂറ് കണക്കിന് പ്രാദേശിക തൊഴിലാളികള്‍ക്ക് ഉപജീവനം നല്‍കുന്ന സ്വര്‍ണ്ണ ഖനികളില്‍ നിന്നാണ് രാമഗിരിയുടെ കഥ ആരംഭിക്കുന്നത്. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ട് കൊണ്ട് ഗ്രാമവാസികള്‍ പ്രദേശത്തേക്ക് ഒഴുകിയെത്തി. എന്നിരുന്നാലും, 1980-കളോടെ സ്വര്‍ണ്ണ ഖനികള്‍ അടച്ചുപൂട്ടി. നിരവധി ജീവനക്കാരെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലേക്ക് (കെജിഎഫ്) സ്ഥലം മാറ്റുകയും ചെയ്തു.

Gold Mines

മറ്റുള്ളവര്‍ സ്വമേധയാ ജോലി ഉപേക്ഷിക്കുകയോ സ്ഥലം മാറുകയോ ചെയ്തു. എങ്കിലും രാമഗിരി സ്വര്‍ണ ഖനികളുടെ നാടായാണ് ഇപ്പോഴും അറിയപ്പെടുന്നത്. രാജ്യത്തെ പ്രധാന സ്വര്‍ണഖനികളുള്ള സ്ഥലങ്ങളില്‍ ഒന്ന് കൂടിയാണ് ഇത്. 1990-കളില്‍ ആണ് പുനരുപയോഗ ഊര്‍ജ വികസനത്തിന്റെ പ്രധാന സ്ഥലമായി സര്‍ക്കാര്‍ രാമഗിരിയെ തിരിച്ചറിയുന്നത്. തുറന്ന ഭൂപ്രകൃതിയും സ്ഥിരമായ കാറ്റും ഇതിനെ കാറ്റാടിപ്പാടങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലമാക്കി മാറ്റി.

1994-ഓടെ, 51.74 മെഗാവാട്ട് സംയോജിത ശേഷിയുള്ള കാറ്റാടി മില്ലുകള്‍ ഇവിടെ സ്ഥാപിക്കപ്പെട്ടു. കാറ്റാടി യന്ത്രങ്ങള്‍ താമസിയാതെ പുരോഗതിയുടെ പ്രതീകമായി മാറി. പ്രദേശം സന്ദര്‍ശകരെയും കമ്പനികളെയും ഒരുപോലെ ആകര്‍ഷിച്ചു. യുവാക്കള്‍ക്ക് ഓപ്പറേറ്റര്‍മാരായും സൂപ്പര്‍വൈസര്‍മാരായും മെയിന്റനന്‍സ് തൊഴിലാളികളായും തൊഴില്‍ വാഗ്ദാനം ചെയ്തു. കാറ്റാടിപ്പാടങ്ങള്‍ പ്രതിവര്‍ഷം 30 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഈ വിജയവും അധികകാലം നീണ്ടുനിന്നില്ല. 2000-കളുടെ തുടക്കത്തില്‍ കാറ്റിന്റെ കുറഞ്ഞ വേഗത, ഉപകരണങ്ങളുടെ കാര്യക്ഷമതയില്ലായ്മ, ഉയര്‍ന്ന അറ്റകുറ്റപ്പണി ചെലവുകള്‍ എന്നിവ ഊര്‍ജ്ജ ഉല്‍പാദനത്തില്‍ കുറവുണ്ടാക്കി. പവര്‍ പര്‍ച്ചേസ് കരാറുകള്‍ കാലഹരണപ്പെട്ടതും അനുകൂലമല്ലാത്ത സര്‍ക്കാര്‍ നയങ്ങളും പ്രശ്‌നം കൂടുതല്‍ വഷളാക്കുകയും നിരവധി കമ്പനികളെ സാമ്പത്തിക നഷ്ടത്തിലേക്ക് നയിക്കുകയും ചെയ്തു.

ക്രമേണ കാറ്റാടിയന്ത്രങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. നിരവധി കമ്പനികള്‍ അവരുടെ കാറ്റാടി യന്ത്രങ്ങള്‍ പൊളിച്ചു. 51.74 മെഗാവാട്ടില്‍ നിന്ന് ഉത്പാദനം വെറും 6 മെഗാവാട്ടിലേക്ക് കുത്തനെ ഇടിഞ്ഞു. ഇത് നൂറുകണക്കിന് തൊഴിലാളികളെ തൊഴില്‍രഹിതരാക്കി. സാമ്പത്തിക മാന്ദ്യം രാമഗിരി നിവാസികളെ സാരമായി ബാധിച്ചു. കാറ്റാടിയന്ത്രത്തെ ആശ്രയിക്കുന്ന കുടുംബങ്ങള്‍ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിട്ടു.

കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവര്‍ത്തനങ്ങളുടെ നഷ്ടം വ്യക്തികളുടെ ഉപജീവനത്തെ ബാധിക്കുക മാത്രമല്ല, നവീകരണത്തിന്റെയും വികസനത്തിന്റെയും കേന്ദ്രമെന്ന നിലയിലുള്ള രാമഗിരിയുടെ സ്വത്വത്തിന്റെ ഒരു ഭാഗം ഇല്ലാതാക്കുകയും ചെയ്തു. ചില കമ്പനികള്‍ അവരുടെ കാറ്റാടി വൈദ്യുതി ഇന്‍ഫ്രാസ്ട്രക്ചര്‍ പൊളിച്ചുമാറ്റിയപ്പോള്‍, ഡെക്കാന്‍ സിമന്റ്‌സ്, നൈല്‍ തുടങ്ങിയ ചില കമ്പനികള്‍ ഇപ്പോഴും പരിമിതമായ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+