ആം ആദ്മി കുതിക്കും, കോണ്‍ഗ്രസിന് മൂന്നാം സ്ഥാനം? ഗുജറാത്തിലെ സര്‍വെ ഫലം പുറത്ത്
അഹമ്മദാബാദ്: അടുത്ത മാസം ഗുജറാത്ത് ആര് ഭരിക്കണമെന്ന് വിധിയെഴുതാന്‍ പോവുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ബി ജെ പിയാണ് ഗുജറാത്തില്‍ അധികാരം കൈയാളുന്നത്. കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളില്‍ ബി ജെ പി- കോണ്‍ഗ്രസ് പോരിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. ലോകനീതി-സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് പോള്‍ സര്‍വെ സൂചിപ്പിക്കുന്നത് സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നാടകീയമായി മാറി എന്നാണ്
ഇത്തവണ ആം ആദ്മി ശക്തമായ സാന്നിധ്യമായി സംസ്ഥാനത്തുണ്ട്. അതിനാല്‍ ഇത്തവണ പതിവിന് വിപരീതമായി ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും സംസ്ഥാനം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിലവില്‍ വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ബി ജെ പി എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ് എന്ന് സി എസ് ഡി എസ്- ലോക്നീതി സര്‍വെ പറയുന്നു.

അതായത് തൊട്ടടുത്ത എതിരാളിയേക്കാള്‍ ഇരട്ടി വോട്ട് ശതമാനം ബി ജെ പിക്കുണ്ട്. ഞെട്ടിക്കുന്ന കാര്യം ആം ആദ്മിയുടെ വളര്‍ച്ചയാണ്. ആം ആദ്മി പാര്‍ട്ടി സംസ്ഥാനത്ത് ബി ജെ പിയുടെ ഏറ്റവും അടുത്ത എതിരാളിയായി ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്.

2017 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം പകുതിയായി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍ ആം ആദ്മി പാര്‍ട്ടിയാണ് എന്ന് സാരം. ബി ജെ പി ഇതര ഓപ്ഷനായി സംസ്ഥാനത്തെ വലിയ വിഭാഗം വോട്ടര്‍മാര്‍ ആം ആദ്മിയെ ആണ് നോക്കികാണുന്നത്. പ്രായമായവരുടെ പിന്തുണ ബി ജെ പിക്കാണ് കൂടുതല്‍.

എന്നാല്‍ അഭ്യസ്തവിദ്യരായ മധ്യവയസ്കരും യുവാക്കളും ആം ആദ്മിയെ ആണ് കൂടുതല്‍ പിന്തുണക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ബി ജെ പിക്കാണ് മികച്ച പിന്തുണയുള്ളത്. അതേസമയം കോണ്‍ഗ്രസിനും ആം ആദ്മിക്കും ഗ്രാമങ്ങളേക്കാള്‍ നഗരങ്ങളില്‍ ആണ് വലിയ പിന്തുണയുള്ളത്. സമ്പന്നരും ബി ജെ പിക്കാണ് പിന്തുണ എന്നാണ് സര്‍വെ സൂചന നല്‍കുന്നത്.

അതേസമയം ദരിദ്രരുടെയും മധ്യവര്‍ഗക്കാരുടേയും വോട്ടിന്റെ നാലിലൊന്ന് ആം ആദ്മി പിടിച്ചെടുക്കുകയാണ്. സമ്പന്ന വിഭാഗങ്ങള്‍ക്കിടയില്‍ പരിമിതമായ പിന്തുണയും പാര്‍ട്ടിക്കുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിഭാഗങ്ങളിലും സമ്പന്നര്‍ക്കിടയിലും നാലിലൊന്ന് പേരും കോണ്‍ഗ്രസിനെയും അനുകൂലിക്കുന്നുണ്ട്.

ജാതിസമവാക്യങ്ങള്‍ ശക്തമായ, ജയപരാജയങ്ങള്‍ പോലും നിര്‍ണയിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇവിടെ പ്രബലരായ പട്ടീദാര്‍മാര്‍ക്കും സവര്‍ണ ജാതിക്കാര്‍ക്കും ഇടയില്‍ ബി ജെ പിക്ക് ശക്തമായ പിന്തുണയുണ്ട് എന്നാണ് സര്‍വെ സൂചിപ്പിക്കുന്നത്. 2017 നെ അപേക്ഷിച്ച്, കോണ്‍ഗ്രസില്‍ നിന്ന് പട്ടീദാര്‍ വോട്ടിന്റെ വലിയൊരു ഭാഗം ബി ജെ പിയിലേക്ക് പോയിട്ടുണ്ട്.

കോലി ഇതര പിന്നാക്ക വിഭാഗങ്ങളില്‍ ബി ജെ പിക്കാണ് ഭൂരിപക്ഷ പിന്തുണ. സംസ്ഥാനത്തെ ദളിത് വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന് ഇതില്‍ മേല്‍ക്കൈ ഉണ്ട്. ഗോത്രവര്‍ഗ വോട്ടുകളിലും മൂന്ന് തരത്തിലുള്ള വിഭജനം ഉണ്ട്. ഇതില്‍ ഭൂരിപക്ഷ പിന്തുണ ബി ജെ പിക്ക് അവകാശപ്പെടാവുന്നതാണ്. കോലി വോട്ടിന്റെ കാര്യത്തിലും ബി ജെ പിക്കാണ് മേല്‍ക്കൈ.

അതേസമയം സംസ്ഥാനത്തെ പകുതിയോളം മുസ്ലീം വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പമാണ്. മുസ്ലീം വോട്ടര്‍മാരില്‍ 10 ല്‍ മൂന്ന് പേര് ആം ആദ്മിയെയും 10 ല്‍ ഒരാള്‍ ബി ജെ പിയെയും പിന്തുണക്കുന്നു. 2017 നെ അപേക്ഷിച്ച് കോണ്‍ഗ്രസിനും ബി ജെ പിക്കും മുസ്ലീം വോട്ടില്‍ കാര്യമായ കുറവ് ഉണ്ട് എന്നത് വ്യക്തമാണ്. കോണ്‍ഗ്രസ് അനുഭാവികളില്‍ നാലില്‍ മൂന്ന് പേരും കോണ്‍ഗ്രസിന് തന്നെ ഇത്തവണയും വോട്ട് ചെയ്യും.

ബി ജെ പി അനുഭാവികളില്‍ 10 ല്‍ ഏഴ് പേരും ബി ജെ പിക്ക് വോട്ട് ചെയ്യും. ആം ആദ്മി വോട്ടര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും തങ്ങളുടെ തെരഞ്ഞെടുപ്പ് മുന്‍ഗണന മാറ്റില്ലെന്ന് സൂചിപ്പിച്ചതായി സര്‍വെ പറയുന്നു. അതേസമയം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ തങ്ങളുടെ തീരുമാനത്തില്‍ മാറ്റം വരാമെന്ന് ആം ആദ്മി അനുഭാവികളില്‍ മൂന്നിലൊന്ന് പേര് സമ്മതിക്കുന്നു.

എന്നാല്‍ ബി ജെ പി, കോണ്‍ഗ്രസ് അനുഭാവികള്‍ക്കിടയില്‍ ആ അനിശ്ചിതത്വം വളരെ കുറവാണ്. എന്നാല്‍ കോണ്‍ഗ്രസിന് ആശിക്കാവുന്ന ചില സൂചനകളും സര്‍വെ നല്‍കുന്നുണ്ട്. ഒരു മൂന്നാം ബദല്‍ മത്സരത്തിനിറങ്ങിയ സാഹചര്യത്തിലും പകുതിയിലധികം വോട്ടര്‍മാരും (56%) കോണ്‍ഗ്രസ് ഫലപ്രദമായ പ്രതിപക്ഷ പാര്‍ട്ടിയാണെന്ന് വിശ്വസിക്കുന്നു.

ആം ആദ്മി വോട്ടര്‍മാരില്‍ അഞ്ചില്‍ മൂന്ന് പേരും ബി ജെ പി വോട്ടര്‍മാരില്‍ പകുതിയിലധികം പേരും ഇക്കാര്യം ശരിവെക്കുന്നുണ്ട്. ഗുജറാത്തില്‍ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് എന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പുള്ള സ്ഥിതികള്‍ ബി ജെ പിക്ക് അനുകൂലമാണ്. രണ്ടാം സ്ഥാനത്തിനായി കോണ്‍ഗ്രസും ആം ആദ്മിയും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണെന്നും വ്യക്തമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications