കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്; ജീവൻ രക്ഷിക്കാൻ കാട്ടിൽ കഴിഞ്ഞെന്ന് എംഎൽഎ
അഹമ്മദാബാദ്: ഗുജറാത്തിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കാണാനില്ലെന്ന പരാതിയുമായി രാഹുൽ ഗാന്ധി എംപി. ദണ്ഡ മണ്ഡലത്തിലെ ആദിവാസി വിഭാഗം സ്ഥാനാർഥി കാന്തിഭായിയെ ഖരാഡിനെ കാണാതായെന്നാണ് രാഹുൽ ട്വീറ്റ് ചെയ്തത്. എം എൽ എയെ ബി ജെ പി നേതാക്കൾ ക്രൂരമായി ആക്രമിച്ചെന്നും അദ്ദേഹത്തെ ഇപ്പോൾ കാണാനില്ലെന്നുമായിരുന്നു രാഹുൽ ട്വീറ്റിൽ പറഞ്ഞത്.

ഇന്ന് രാവിലെയോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ പാരാമിലിറ്ററി വിഭാഗത്തെ വിന്യസിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിച്ചെങ്കിലും അവർ ഉറക്കത്തിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. 'ഞങ്ങൾ ഭയന്നിട്ടില്ല, ഭയക്കുകയുമില്ല, ശക്തമായി തന്നെ പോരാടും', രാഹുൽ ഗാന്ധി പറഞ്ഞു. അതേസമയം ബി ജെ പി ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെട്ടതാണെന്ന് പ്രതികരിച്ച് കാന്തിഭായി ഖരാഡ് രംഗത്തെത്തി.

മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥിയായ ലാധു പാർഗിയും സംഘവുമാണ് തന്നെ ആക്രമിച്ചതെന്ന് ഖരാഡ് പറഞ്ഞു.'ഞങ്ങളുടെ വാഹനങ്ങൾ ബമോദരയിലൂടെ പോകുമ്പോൾ ബി ജെ പി സ്ഥാനാർത്ഥിയും സംഘവും വന്ന് വഴി തടയുകയായിരുന്നു. തുടർന്ന് ഞങ്ങൾ അവിടെ നിന്ന് മടങ്ങാൻ ശ്രമിച്ചപ്പോൾ കൂടുതൽ പേർ എത്തുകയും ഞങ്ങളെ ആക്രമിക്കുകയുമായിരുന്നു'.

ജീവൻ കൈയ്യിൽ പിടിച്ച് 15 കിലോമീറ്ററാണ് ഞങ്ങൾ വാഹനവുമായി പോയത്. രണ്ട് മണിക്കൂറോളം കാട്ടിൽ തുടരുകയായിരുന്നു. ഞാൻ ജനങ്ങളെ കാണാൻ പോകുകയാണ്. ബി ജെ പി സ്ഥാനാർത്ഥി ലാധു പാർഗിയും എൽ കെ ബറാദും സഹോദരൻ വദൻ ജിയും ചേർന്നാണ് എന്നെ വളഞ്ഞിട്ട് ആക്രമിച്ചത്. അവരുടെ കൈയ്യിൽ ആയുധങ്ങൾ ഉണ്ടായിരുന്നു.അവർ വാൾ കൊണ്ട് തന്നെ ആക്രമിച്ചു. സംഭവിച്ച കാര്യങ്ങൾ നിർഭാഗ്യകരമാണ്. ഉടൻ തന്നെ താൻ മണ്ഡലത്തിലേക്ക് പോകും', ഖരാഡ് പറഞ്ഞു.

അതേസമയം പരാജയ ഭീതിയെ തുടർന്നാണ് ബി ജെ പി ഖരാഡിനെതിരെ ആക്രമണം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ജിഗ്നേഷ് മേവാനി പ്രതികരിച്ചു. ഇങ്ങനെയാണോ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടക്കുകയെന്നും മേവാനി ചോദിച്ചു. അതിനിടെ സുരക്ഷ ആവശ്യപ്പെട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കോൺഗ്രസ് എം പി ശക്തിസിംഗ് ഗോഹിൽ കുറ്റപ്പെട്ടുത്തി. സുരക്ഷ ആവശ്യപ്പെട്ട് ഖരാഡ് പോലീസ് തലവനയച്ച കത്തും ഗോഹിൽ പങ്കുവെച്ചു. എന്തുകൊണ്ടാണ് പോലീസ് മൗനം തുടരുന്നത്, പരാജയ ഭീതിയിൽ ബി ജെ പിക്ക് എന്തും ചെയ്യാമെന്നാണോ? സുരക്ഷ ആവശ്യപ്പെട്ട് ഖരാഡ് ഡിജിപിക്ക് കത്തെഴിതിയിരുന്നു. എന്തുകൊണ്ടാണ് ഡിജിപി നടപടി സ്വീകരിക്കാത്തത്. ഇത് എന്ത് തരം തിരഞ്ഞെടുപ്പാണ്', ഗോഹിൽ ട്വീറ്റ് ചെയ്തു.

ഗോത്ര വിഭാഗങ്ങൾക്ക് സംവരണം ചെയ്ത മണ്ഡലമാണ് ദന്ത. രണ്ടാം ഘട്ടത്തിൽ 27 സംവരണ മണ്ഡലങ്ങളാണ് ഉള്ളത്. കഴിഞ്ഞ 27 വർഷമായി അധികാരത്തിന് പുറത്തായിരുന്നുവെങ്കിലും, പരമ്പരാഗതമായി ഗുജറാത്തിൽ ഗോത്ര ഭൂരിപക്ഷ മണ്ഡലങ്ങളിൽ കോൺഗ്രസിനാണ് സ്വാധീനം. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഇവിടെ 27 സീറ്റുകളിൽ പതിനഞ്ച് എണ്ണവും നേടാൻ സാധിച്ചത് കോൺഗ്രസിനായിരുന്നു. ബി ജെ പിക്ക് 9 സീറ്റുകളാണ് ലഭിച്ചത്. കോൺഗ്രസ് സഖ്യകക്ഷിയായിരുന്ന ഭാരതീയ ട്രൈബൽ പാർട്ടി 2 സീറ്റുകളും നേടിയിരുന്നു.
-
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി












Click it and Unblock the Notifications