ഗുജറാത്തില്‍ വീണ്ടും വര്‍ഗ്ഗീയത നുരയുന്നു? മുസ്ലീം വീടുകള്‍ക്ക് മേല്‍ 'ഗുണന ചിഹ്നം' ; പരക്കെ ആശങ്ക
Recommended Video

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് ചൂടിലാണ്. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കോണ്‍ഗ്രസ് ശക്തമായ പോരാട്ടമാണ് നടത്തുന്നത്. പട്ടേല്‍ സമരനായകന് ഹാര്‍ദ്ദിക് പട്ടേലും ബിജെപിയ്ക്കെതിരെ അതി ശക്തമായ നിലപാടെടുത്ത് രംഗത്തുണ്ട്.
അതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. അഹമ്മദാബാദിലെ മുസ്ലീം വീടുകളുടെ മതിലുകളില്‍ 'ഗുണന ചിഹ്നം' രേഖപ്പെടുത്തിയ നിലയില്‍ കണ്ടെത്തി എന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. വര്‍ഗ്ഗീയവിഷം വമിക്കുന്ന പോസ്റ്ററുകളും ഇത്തരത്തില്‍ പതിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 2002 ലെ കലാപത്തിന്റെ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ലാത്ത സാഹചര്യത്തില്‍ പുതിയ സംഭവ വികാസങ്ങള്‍ കൂടുതല്‍ ദുരൂഹത സൃഷ്ടിക്കുകയാണ്.

ഗുണന ചിഹ്നം
അഹമ്മദാബാദിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശത്താണ് വീടുകളിലും മതിലുകളിലും ഗുണന ചിഹ്നം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ചുവന്ന പെയിന്റ് ഉപയോഗിച്ചാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. പ്രദേശവാസികളില്‍ വലിയ ആശങ്കയും ഭീതിയും ആണ് ഇത് സൃഷ്ടിച്ചിരിക്കുന്നത്.

പിന്നില്‍ ആര്?
തിരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തി നില്ക്കുമ്പോള് ആണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിന് പിന്നില്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. ബിജെപിയും കോണ്‍ഗ്രസ്സും പരസ്പരം പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. (ചിത്രത്തിന് കടപ്പാട്: ടൈംസ് നൌ)

പ്രതിപക്ഷത്തിന്റെ നിരാശ?
തിരഞ്ഞെടുപ്പില്‍ ജയിക്കാനാവില്ലെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നിരാശയുടെ ഫലമാണ് ഇത്തരം നടപടികള്‍ എന്നാണ് ബിജെപിയുടെ ആരോപണം. ഗുജറാത്തില്‍ ഇപ്പോള്‍ ഇല്ലാത്ത വാര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്നും ബിജെപി ആരോപിക്കുന്നുണ്ട്.

വര്‍ഗ്ഗീയ ധ്രുവീകരണത്തിന്
ഗുജറാത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നത് എന്നാണ് കോണ്‍ഗ്രസ്സിന്റെ ആരോപണം. അതിന്റെ ഭാഗമായാണ് മുസ്ലീം വീടുകള്‍ക്ക് മേല്‍ ഇത്തരം ചിഹ്നങ്ങള്‍ പതിപ്പിക്കുന്നത് എന്നും കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.

കോണ്‍ഗ്രസ്സിന്റെ പഴയ തന്ത്രം
ഗുണന ചിഹ്നം കോണ്‍ഗ്രസിന്റെ പഴയ രാഷ്ട്രീയ തന്ത്രം ആണ് എന്നാണ് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ ഇതിനെ വിശേഷിപ്പിച്ചത്. ഹിന്ദു, മുസ്ലീം വേര്‍തിരിവ് ഉണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത് എന്നും ആര്‍എസ്എസ് ആരോപിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ്
ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഡിംസബര്‍ 9 നും 14 നും ആയി രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഡിസംബര്‍ 18 ന് ആണ് ഫലം പുറത്ത് വരിക. കോണ്‍ഗ്രസ്സും ബിജെപിയും അതി ശക്തമായ പോരാട്ടമാണ് ഇത്തവണ നടത്തുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications