വാർത്താസമ്മേളനത്തിനിടെ കർഷക നേതാവിനെ വലിച്ചിറക്കി ഗുജറാത്ത് പോലീസ്
അഹമ്മദാബാദ്; കർഷക സമരത്തെ കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെ സംയുക്ത കിസാൻ മോർച്ച നേതാവിനെ വലിച്ചിറക്കി ഗുജറാത്ത് പോലീസ്.ഭാരതീയ കിസാൻ യൂണിയൻ നേതാവ് യുദ്ധ്വീർ സിംഗിനെയാണ് പോലീസ് തടഞ്ഞത്. ൽ വെച്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം. പിന്നാലെ യുദ്ധ്വീറിനേയും മറ്റ് ഏഴ് കർഷക നേതാക്കളേയും പോലീസ് കസ്റ്റഡിയിൽ എടുത്തു.പത്രസമ്മേളനത്തിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് നടപടി.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
അതേസമയം മാധ്യമങ്ങളെ കാണാൻ എന്തിനാണ് പ്രത്യേക അനുമതിയെന്ന് ഭായുദ്ധ്വീർ സിംഗ് ചോദിച്ചു. ഇതാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. ഇവിടെ ഗുജറാത്തിൽ ജനാധിപത്യമില്ല. നമ്മുക്ക് തോന്നുന്നത് പറയാനുള്ള അവകാശമില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇവിടെ നിലനിൽക്കുന്നതെന്നും യുദ്ധ്വീർ പറഞ്ഞു. അതേസമയം ഭാരത് ബന്ദിനെ കുറിച്ചുള്ളതായിരുന്നു പത്രസമ്മേളനമെന്നും അതുകൊണ്ട് തന്നെ അനുമതി ആവശ്യമുണ്ടെന്നും പോലീസ് പ്രതികരിച്ചു.
തീഷ്ണമായ നോട്ടം: റിഷിക ബാലിയുടെ പുതിയ ചിത്രങ്ങള്‍
അതേസമയം സംഭവം വിവാദമായതോടെ കൊവിഡ് പ്രോട്ടോകൾ ലംഘിച്ചതിനാലാണ് യു്ധവീർ ഉൾപ്പെടെയുള്ളവരെ കസ്റ്റഡിയിൽ എടുത്തതെന്ന് അഹമ്മദാബാദ് ഡെപ്യൂട്ടി കമ്മീഷ്ണർ വിജയ് പട്ടേൽ പറഞ്ഞു. പിന്നാലെ 8 പേരേയും പോലീസ് വെറുതെ വിട്ടു.
നാലിടത്ത് സിപിഎം- ബിജെപി ധാരണ: വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് സംഘർഷമെന്ന് കെ മുരളീധരൻ
Recommended Video
മണ്ണാർക്കാട് ഹാട്രിക് വിജയം തേടി എൻ ഷംസുദീൻ; മണ്ഡലം തിരികെ പിടിക്കാൻ സിപിഐ
എലത്തൂരിൽ യുഡിഎഫിന് വൻ തിരിച്ചടി;തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ചെയർമാൻ രാജിവെച്ചു