കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവം; വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കറുടെ മാതാവ് കസ്‌റ്റഡിയിൽ
പൂനെ: കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയ സംഭവത്തിൽ വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കറുടെ മാതാവ് വനിത ഖേദ്ക്കർ പോലീസ് കസ്‌റ്റഡിയിൽ. ഇന്ന് രാവിലെയാണ് അനധികൃതമായി തോക്ക് കൈവശം വച്ച സംഭവത്തിൽ അവരെ കസ്‌റ്റഡിയിൽ എടുത്തത്. സർവീസിൽ കയറാൻ കൃത്രിമം കാട്ടിയെന്നും സ്ഥാനം ദുരുപയോഗം ചെയ്‌തുവെന്നുമുള്ള ആരോപണങ്ങൾ പൂജയ്ക്ക് എതിരെ നിലനിൽക്കെയാണ് ഈ സംഭവ വികാസം.
പൂനെ ജില്ലയിലെ മുൽഷി ഗ്രാമത്തിൽ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രാദേശിക കർഷകറോട് സംസാരിക്കുന്നതിനിടെ പിസ്‌റ്റൾ പുറത്തെടുത്ത മനോരമ ഖേദ്ക്കറിന്റെ വീഡിയോയിൽ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ രീതിയിൽ വൈറലായിരുന്നു. ഭൂമിയുടെ രേഖകൾ കാണണം എന്നാവശ്യപ്പെട്ട് ഒരു കർഷകനുമായി ചൂടേറിയ സംവാദം നടത്തുന്നതിനിടെയാണ് ഈ സംഭവം.

തർക്കം രൂക്ഷമായപ്പോൾ, കർഷകർക്ക് നേരെ തോക്ക് ചൂണ്ടിയെങ്കിലും ദൃശ്യങ്ങൾ റെക്കോർഡുചെയ്യുന്ന ഒരു ക്യാമറ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻ അത് മാറ്റിയിരുന്നു. വീഡിയോ വൈറലായതോടെ പൂനെ പോലീസ് കേസെടുത്ത് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരുന്നു. ഇതിൽ മനോരമയുടെ ഭർത്താവ് ദിലീപ് ഖേദ്ക്കറിനെയും പ്രതി ചേർത്തിരുന്നു. റായ്‌ഗഡ് ജില്ലയിലെ കോട്ടയ്ക്കടുത്തുള്ള ലോഡ്‌ജിൽ ഒളിച്ചിരുന്ന മനോരമയെ പൂനെ പോലീസ് ഇന്ന് രാവിലെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.
നേരത്തെ സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രണ്ടുതവണ സസ്‌പെൻഡ് ചെയ്യപ്പെട്ട അഴിമതി ആരോപണങ്ങളുടെ ചരിത്രവും ദിലീപ് ഖേദ്ക്കറിനുണ്ട്. 2018ൽ കോലാപൂരിൽ റീജിയണൽ ഓഫീസറായി സേവനം അനുഷ്‌ഠിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സർവീസിലെ ആദ്യ സസ്പെൻഷൻ നേരിടേണ്ടി വന്നത്.
ഈ കാലയളവിൽ, വൈദ്യുതിയും ജലവിതരണവും പുനഃസ്ഥാപിക്കാൻ 25,000 രൂപ മുതൽ 50,000 രൂപ വരെ കൈക്കൂലി ആവശ്യപ്പെട്ടു എന്നാരോപിച്ച് പ്രാദേശിക തടിമില്ലും, തടി വ്യാപാരി സംഘടനയും ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകി. സമാനമായ ആരോപണങ്ങളെ തുടർന്ന് 2020ൽ മറ്റൊരു സസ്പെൻഷനും ഇയാൾക്ക് നേരിടേണ്ടി വന്നിരുന്നു.
കൂടാതെ ദിലീപ് ഖേദ്ക്കർ ഒരിക്കൽ ആറ് മുതൽ ഏഴ് മാസം വരെ മുൻകൂർ അനുമതിയില്ലാതെ ജോലിക്ക് ഹാജരായില്ലെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഒരു കമ്പനിയിൽ നിന്ന് 20 ലക്ഷം രൂപ ആവശ്യപ്പെട്ടതായി ദിലീപ് ഖേദ്ക്കറിനെതിരെ 2019ലെ പരാതി. ഐഎഎസ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട 34കാരിയായ പൂജ ഖേദ്‌കറിനെതിരായ വിവാദങ്ങളോടെയാണ് ദിലീപ് ഖേദ്ക്കറുടെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ശ്രദ്ധയിൽപ്പെട്ടത്.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പ് ദിലീപ് ഖേദ്ക്കർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്ക് 40 കോടി രൂപയുടെ ആസ്‌തി ഉണ്ടെന്ന് പറഞ്ഞതായി വിവരാവകാശ പ്രവർത്തകനായ വിജയ് കുംഭാർ ചൂണ്ടിക്കാട്ടിയിരുന്നു. പൂജ ഖേദ്ക്കറിന്റെ ഐഎഎസ് നിയമത്തിനെ കുറിച്ച് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിടുകയും അവരുടെ പരിശീലനം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്‌തിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications