വിദ്വേഷ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഡൽഹിയിൽ പ്രമുഖർ അടക്കം നിരവധിപ്പേർക്കെതിരെ കേസ്
ഡൽഹി: സോഷ്യൽ മീഡിയകൾ വഴി വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് നിരവധി പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. പൊതു സമാധാനത്തിന് ഹാനികരമായ സാഹചര്യങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉള്ളതിനാലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്‌പെഷ്യൽ സെല്ലിന്റെ ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻ (ഐഎഫ്എസ്ഒ) യൂണിറ്റ് ആണ് കേസ് എടുത്തിരിക്കുന്നത്. പ്രമുഖരായ നിരവധി പേർ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.
പ്രവാചകനെതിരായ പ്രസ്താനയിൽ ബിജെപി പുറത്താക്കിയ മീഡിയ യൂണിറ്റ് തലവൻ നവീൻ കുമാർ ജിൻഡാൽ, പീസ് പാർട്ടിയുടെ മുഖ്യ വക്താവ് ഷദാബ് ചൗഹാൻ, മാധ്യമപ്രവർത്തക സബ നഖ്‌വി എന്നിവരാണ് കേസ് ചുമത്തപ്പെട്ടവരിൽ പ്രമുഖർ. ഹിന്ദു മഹാസഭ ഭാരവാഹി പൂജ ശകുൻ പാണ്ഡെ, രാജസ്ഥാനിൽ നിന്നുള്ള മൗലാന മുഫ്തി നദീം, അബ്ദുർ റഹ്മാൻ, അനിൽകുമാർ മീണ, ഗുൽസാർ അൻസാരി എന്നിവർക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കും മറ്റ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കും എതിരെ സമാനമായ വകുപ്പുകൾ പ്രകാരം രണ്ടാമത്തെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു.

മതങ്ങളെ മറികടന്ന് നിരവധി വ്യക്തികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഐഎഫ്എസ്ഒ) കെപിഎസ് മൽഹോത്ര പറഞ്ഞു. സൈബർ ഇടങ്ങളിൽ അശാന്തി സൃഷ്ടിക്കാനും അതുവഴി രാജ്യത്തിന്റെ സാമൂഹിക ഘടന തകർക്കാനും ലക്ഷ്യമിട്ടുള്ള തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ വിവിധ സോഷ്യൽ മീഡിയ സ്ഥാപനങ്ങളുടെ പങ്ക് യൂണിറ്റ് അന്വേഷിക്കും എന്നും മൽഹോത്ര പറഞ്ഞു. അതേ സമയം കേസെടുത്തതിൽ മാധ്യമപ്രവർത്തക സബ നഖ്‌വി പ്രതികരണം അറിയിച്ചിട്ടില്ല. കേസെടുത്ത സാഹചര്യത്തിൽ മാധ്യമ മേഖലയിൽ നിന്ന് നഖ്‌വി കുറച്ചുനാൾ വിട്ടു നിന്നേക്കും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
നുപൂർ ശർമ്മയുടെയും നവീൻ കുമാർ ജിൻഡാലിന്റെയും പരാമർശം വിവാദമായതിനെ തുടർന്ന് നിരവധി ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രസ്താവനകൾ സൂക്ഷിച്ച് മാത്രം ഉപയോ ഗിക്കണം എന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുത്തവരെ മാത്രമാണ് ചാനൽ ചർച്ചകളിൽ അനുവദിക്കു. മത വിദ്വേഷങ്ങൾ പറയരുതെന്നും സർക്കാരിന്റെ നേട്ടങ്ങൾ മാത്രം പറഞ്ഞാൽ മതി എന്നുമാണ് ബിജെപി നേതാക്കളേയും പ്രവർത്തകരേയും അറിയിച്ചിരിക്കുന്നത്. നേരത്തെ നുപൂർ ശർമ്മയുടെ പരാമർശം വിവാദമായതിനെ തുടർന്ന് ഉത്തർ പ്രദേശിലെ കാൺപൂരിൽ അക്രമം നടന്നിരുന്നു. ഇതിൽ നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബോൾഡ് ആന്റ് ബ്യൂട്ടി, അതാണ് സ്വാസിക... ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications