പത്രപ്രവര്‍ത്തകനില്‍ നിന്ന് ഉപമുഖ്യമന്ത്രിപദത്തിലേക്ക്.. നിയമസഭയിലെ തീപ്പൊരി നേതാവ്; ആരാണ് മുകേഷ് അഗ്നിഹോത്രി
ഷിംല: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുകയും സുഖ്വീന്ദര് സിംഗ് സുഖു മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരിക്കുകയാണ്. വിജയമുറപ്പിച്ച ശേഷം രൂപപ്പെട്ട ആശങ്കകളെ അസ്ഥാനത്താക്കിയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിച്ചത്. സുഖ്വീന്ദര് സിംഗ് സുഖുവിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിന് പിന്നാലെ മുകേഷ് അഗ്നിഹോത്രി ഉപമുഖ്യമന്ത്രിയായും നിയമിച്ചിരുന്നു.
ശനിയാഴ്ച നടന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തിന് ശേഷമാണ് പ്രഖ്യാപനം. രണ്ട് പതിറ്റാണ്ടോളമായി ഹിമാചല്‍ പ്രദേശ് നിയമസഭയിലെ സ്ഥിരം സാന്നിധ്യമാണ് മുകേഷ് അഗ്നിഹോത്രി. ജയ്റാം താക്കൂര്‍ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന മുകേഷ് അഗ്നിഹോത്രി ആരാണ്, എങ്ങനെയാണ് അദ്ദേഹം സംസ്ഥാന കോണ്‍ഗ്രസിലെ സ്വാധീനശക്തികളില്‍ ഒരാളായത്? നമുക്ക് പരിശോധിക്കാം.

1962 ഒക്ടോബര്‍ 9 ന് പഞ്ചാബിലെ സംഗ്രൂരില്‍ ഓംകാര്‍ ചന്ദ് ശര്‍മ്മയുടെ മകനായാണ് മുകേഷ് അഗ്നിഹോത്രിയുടെ ജനനം. ഗണിതശാസ്ത്രത്തില്‍ എം എസ് സി ബിരുദം നേടിയ അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ഉന ജില്ലയിലായിരുന്നു. അതിനുശേഷം, പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ഡിപ്ലോമ പൂര്‍ത്തിയാക്കി പത്രപ്രവര്‍ത്തകനായി ജോലി ചെയ്തു. 10 വര്‍ഷത്തോളം അദ്ദേഹം മാധ്യമപ്രവര്‍ത്തകനായിരുന്നു.

2003-ല്‍ സന്തോഖ്ഗഢിലേക്ക് മത്സരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് കോണ്‍ഗ്രസ് അതികായനും മുന്‍ മുഖ്യമന്ത്രിയുമായ വീര്‍ഭദ്ര സിംഗ് ആയിരുന്നു. അന്ന് അദ്ദേഹം ആ സീറ്റില്‍ നിന്ന് വിജയിച്ചു. 2007 ല്‍ ഭൂരിപക്ഷം ഉറപ്പിച്ച് വീണ്ടും മണ്ഡലം നിലനിര്‍ത്തി. 2008ല്‍ ഡീലിമിറ്റേഷന്‍ ശേഷം, സന്തോഖ്ഗഡ് ഹരോളി നിയമസഭാ സീറ്റാക്കി മാറ്റി. 2012-ല്‍ മുകേഷ് അഗ്നിഹോത്രി മൂന്നാം തവണയും എം എല്‍ എയായി തിരഞ്ഞെടുക്കപ്പെട്ടു.

ഇതോടെ വീര്‍ഭദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ അദ്ദേഹം മന്ത്രിയാകുകയും ചെയ്തു. 2003, 2007, 2012, 2017, 2022 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാവാണ് മുകേഷ് അഗ്നിഹോത്രി. ഹരോളിയില്‍ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തുടര്‍ച്ചയായി അഞ്ച് തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത്.

മുമ്പ് പാര്‍ലമെന്ററികാര്യം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ലേബര്‍ ആന്‍ഡ് എംപ്ലോയ്മെന്റ് വകുപ്പ് എന്നിവയുടെ ചുമതലയും വഹിച്ചിരുന്നു. തീപ്പൊരി നേതാവും നല്ല വാഗ്മിയുമായ മുകേഷ് അഗ്നിഹോത്രിയെ കോണ്‍ഗ്രസ് 2018-ല്‍ പ്രതിപക്ഷ നേതാവായി നിയമിച്ചു. ഹിമാചല്‍ പ്രദേശ് നിയമസഭയിലെ ബിസിനസ് ഉപദേശക സമിതിയിലെ നോമിനേറ്റഡ് അംഗം കൂടിയായിരുന്നു അദ്ദേഹം.

എം എല്‍ എ ആകുന്നതിന് മുമ്പ് അദ്ദേഹം കോണ്‍ഗ്രസിന്റെ ഹിമാചല്‍ യൂണിറ്റിന്റെ മീഡിയ സെല്ലിന്റെ ജനറല്‍ സെക്രട്ടറിയും പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചീഫ് പാര്‍ലമെന്ററി സെക്രട്ടറിയായും പത്താം നിയമസഭയില്‍ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാനായും മുകേഷ് അഗ്നിഹോത്രി പ്രവര്‍ത്തിച്ചിട്ടുണ്ട്.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്












Click it and Unblock the Notifications