അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അനുമതിയില്ലാതെ ഉപയോഗിച്ചാല്‍ പണി കിട്ടും; ഉത്തരവുമായി ഹൈക്കോടതി
ന്യൂദല്‍ഹി: ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്റെ പേരോ ചിത്രമോ ശബ്ദമോ അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉപയോഗിക്കാനാവില്ല എന്ന് ദല്‍ഹി ഹൈക്കോടതി. അമിതാഭ് ബച്ചന് നല്കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി ഉത്തരവ്. ഫ്ളാഗ് ചെയ്ത ഉള്ളടക്കം ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും ടെലികോം സേവന ദാതാക്കളും നീക്കം ചെയ്യണമെന്നും ദല്‍ഹി കോടതി ഉത്തരവിട്ടു.
ഹര്ജിക്കാരന് അറിയപ്പെടുന്ന വ്യക്തിത്വമാണ്. അദ്ദേഹം വിവിധ പരസ്യങ്ങളില്‍ പ്രതിനിധീകരിക്കുന്നുമുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് അനുവാദവോ അംഗീകാരമോ ഇല്ലാതെ സ്വന്തം ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രമോട്ട് ചെയ്യുന്നതില്‍ ഹര്ജിക്കാരന് അതൃപ്തനാണ്. പരിശോധിച്ചപ്പോള്‍ അമിതാഭ് ബച്ചന്റെ ആശങ്ക അടിസ്ഥാനമുള്ളതാണ് എന്ന് മനസിലാക്കുന്നു എന്നും ജസ്റ്റിസ് നവീന്‍ ചൗള തന്റെ ഉത്തരവില്‍ പറഞ്ഞു.

പ്രഥമദൃഷ്ട്യാ തന്നെ കേസെടുക്കാവുന്ന കുറ്റമാണിത്. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചില്ലെങ്കില്‍ അമിതാഭ് ബച്ചന് നികത്താനാകാത്ത നഷ്ടവും പ്രയാസവും ഉണ്ടാകും എന്ന് ജഡ്ജി നവീന്‍ ചൗള വ്യക്തമാക്കി. നേരത്തെ ചില ഓണ്‍ലൈന്‍ ലോട്ടറിക്കാര് അമിതാഭ് ബച്ചന്റെ ഷോയായ കൗണ് ബനേഗ ക്രോര്‍പതി (കെബിസി)യിലെ പേരും രൂപവും ശബ്ദവും തെറ്റായി ബന്ധപ്പെടുത്തി എന്ന് അമിതാഭ് ബച്ചന് പരാതി നല്‍കിയിരുന്നു.

മാത്രമല്ല പുസ്തക പ്രസാധകരും ടി-ഷര്‍ട്ട് വില്‍പ്പനക്കാരും ഉള്‍പ്പെടെ മറ്റ് നിരവധി കമ്പനികള്‍ക്കെതിരെയും സമാന ഉത്തരവ് പുറപ്പെടുവിക്കണം എന്ന് അമിതാഭ് ബച്ചന് ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വ്യക്തമായ അനുമതിയോ അംഗീകാരമോ ഇല്ലാതെ മറ്റാരും തന്റെ പേര്, ശബ്ദം, ചിത്രം, സാദൃശ്യം, അല്ലെങ്കില്‍ തന്നെ തിരിച്ചറിയാനും താനുമായി ബന്ധപ്പെടുത്താനുമുള്ള മറ്റ് ആട്രിബ്യൂട്ടുകള്‍ ഉപയോഗിക്കാനും പാടില്ലെന്നാണ് അമിതാഭ് ബച്ചന് ഹര്‍ജിയില്‍ പറയുന്നത്.

ചിലര്‍ അമിതാഭ് ബച്ചന്റെ പേരും കെബിസി ലോഗോയും ഉപയോഗിച്ച് ലോട്ടറി നടത്തുമ്പോള്‍ മറ്റുള്ളവര്‍ അദ്ദേഹത്തിന്റെ ചിത്രമുള്ള ടി-ഷര്‍ട്ടുകള്‍ വില്‍ക്കുന്നുണ്ടെന്ന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. ഈ അസംബന്ധം കുറച്ചുകാലമായി നടക്കുന്നുണ്ട് എന്നും ഹരീഷ് സാല്‍വെ പറഞ്ഞു. 'അമിതാഭ് ബച്ചന് വീഡിയോ കോള്‍' എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പിലെ അദ്ദേഹത്തിന്റെ ശബ്ദവും രൂപവും അനുകരിച്ച് പ്രാങ്ക് കോളുകള്‍ നടത്തുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

അമിതാഭ് ബച്ചന്റെ പേരില്‍ ഡൊമെയ്ന്‍ നെയിം വരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുണ്ടെന്നും അദ്ദേഹത്തിന്റെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ പ്രവര്‍ത്തനങ്ങളെല്ലാം നടന്നതെന്നും സാല്‍വെ വാദിച്ചു. ഇതോടെ ഇത്തരം തട്ടിപ്പുകാര്‍ക്കെതിരെ നടപടി വേണം എന്നും വാട്ട്സാപ്പ് പോലുള്ള ആപ്പുകളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിക്കുന്ന എല്ലാ ഫോണ്‍ നമ്പറുകളും റദ്ദാക്കണം എന്നും ടെലികോം സേവന ദാതാക്കളോട് കോടതി നിര്‍ദ്ദേശിച്ചു.

മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെയാണ് അമിതാഭ് ബച്ചന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. അഭിഭാഷകനായ പ്രവീണ്‍ ആനന്ദും അമിതാഭ് ബച്ചന് വേണ്ടി ഹാജരായി. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവാണ് ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications