ഹിജാബ് ധരിച്ച സ്ത്രീ വോട്ട് ചെയ്യാൻ എത്തി; ബിജെപിയുടെ വക വിലക്ക്; പ്രവർത്തകനെ പിടിച്ച് പുറത്താക്കി പൊലീസ്
ചെന്നൈ: ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പോളിംഗ് ബൂത്തിൽ തടഞ്ഞ് ബിജെപി പ്രവർത്തകൻ. തമിഴ്‌നാട്ടിലെ മധുരയിലാണ് സംഭവം നടന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ വോട്ട് ചെയ്യാൻ എത്തിയ സ്ത്രീയ്ക്ക് നേരെയാണ് സംഭവം ഉണ്ടായത്.
പോലീസും മറ്റ് രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രശ്നത്തിൽ ഇടപെട്ടു. തുടർന്ന് സ്ത്രീയ്ക്ക് വോട്ടവകാശം വിനിയോഗിക്കാൻ കഴിഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ പങ്കിട്ട വീഡിയോയിലാണ് സ്ത്രീയെ പോളിംഗ് ബൂത്തിൽ തടഞ്ഞത് വ്യക്തമാകുന്നത്.
കർണാടകയിൽ ഹിജാബിനെച്ചൊല്ലി ഉയർന്നു വന്ന വിവാദങ്ങളാണ് ഇതിന് കാരണമെന്നും ആരോപണം ഉണ്ടായി.

തമിഴ്‌നാട്ടിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഹിജാബ് ധരിച്ചാണ് വനിത വോട്ട് ചെയ്യാൻ എത്തിയത്. വോട്ട് ചെയ്യാൻ മുറിയിൽ പ്രവേശിച്ചതിന് ശേഷമാണ് ബിജെപി പ്രവർത്തകൻ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്ത് എത്തിയത്. മധുരയിലെ പോളിംഗ് ബൂത്തിലാണ് സംഭവം നടന്നത്.

വോട്ട് ചെയ്യാൻ ഹിജാബ് ഒഴിവാക്കാൻ ബിജെപി പ്രവർത്തകൻ സ്ത്രീയോട് ആവിശ്യപ്പെടുകയായിരുന്നു. തുടർന്ന്, പോലീസുകാരും ഡിഎംകെ, എഐഎഡിഎംകെ പ്രവർത്തകരും സംഭവത്തിൽ ഇടപെട്ടു. ശേഷം, യുവതിയ്ക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞു.പോളിംഗ് ബൂത്തിലെ ക്രമ സമാധാനത്തിനായി ബൂത്തിൽ നിന്ന് പുറത്തു പോകാൻ പോലീസുകാർ ബിജെപി പ്രവർത്തകനോട് ആവശ്യപ്പെട്ടു.

അതേസമയം, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ എംഎൽഎയുമായ ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചത് ഇങ്ങനെ :-
"ബിജെപി എപ്പോഴും ഇത്തരത്തിൽ ചെയ്യുന്നുണ്ട്. ഞങ്ങൾ ഇതിനെ പൂർണ്ണമായും എതിർക്കുന്നു. ആരെ തിരഞ്ഞെടുക്കണമെന്നും ആരെ തിരസ്‌കരിക്കണമെന്നും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് അറിയാം. അവർ ഇത്തരം പ്രവർത്തികർ ഒരിക്കലും അംഗീകരിക്കില്ല." - ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

അതേസമയം, ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് അധ്യാപിക രാജിവെച്ചിരുന്നു. കര്‍ണാടകയിലെ തുമാകുരു ജില്ലയിലെ സ്വകാര്യ കോളേജ് ഇംഗ്ലീഷ് അദ്ധ്യാപിക ചാന്ദിനി നാസാണ് രാജിവച്ചത്. ക്ലാസിൽ ഹിജാബ് ഒഴിവാക്കാൻ കോളേജ് മാനേജമെന്റ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് രാജി. ജെയിൻ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയായിരുന്നു ചാന്ദിനി. തന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയെന്നും ജോലി ഉപേക്ഷിച്ചിക്കുന്നതായും അധ്യാപിക പറഞ്ഞു.

സോഷ്യൽ മീഡിയയിലൂടെ അധ്യാപിക തന്നെ ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് എത്തിയായിരുന്നു. വീഡിയോ കുറച്ചു സമയത്തിനുളളിൽ വൈറലായി മാറി. തന്റെ പേരു പറഞ്ഞ് പരിചയപ്പെടുത്തിയാണ് അധ്യാപിക കാര്യം അവതരിപ്പിച്ചത്. രാജിവെയ്ച്ച അധ്യാപിക ചാന്ദിനിയുടെ വാക്കുകൾ ഇങ്ങനെ: -

"ജെയിൻ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ അധ്യാപികയായിരുന്നു ഞാൻ. മൂന്ന് വർഷമായി കോളേജിലെ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യ്തിരുന്നു. ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു ബുദ്ധിമുട്ടോ പ്രശ്‌നമോ നേരിടേണ്ടി വന്നിട്ടില്ല. ഞാൻ അവിടെ സുഖമായി തന്നെ ജോലി ചെയ്യുകയായിരുന്നു. എന്നാൽ, ഹിജാബ് ധരിക്കുന്നതിൽ കോളേജ് എതിർപ്പ് പ്രകടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ക്ലാസുകൾ നടത്തുമ്പോൾ ഹിജാബ് പോലുള്ളവ ഉപയോഗിക്കരുതെന്ന് ഉത്തരവ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞു. എന്നാൽ, മൂന്ന് വർഷമായി ഞാൻ ഹിജാബ് ധരിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നത്. എന്നാൽ, ഇത് എന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തി. ഹിജാബ് ധരിക്കാതെ ആ കോളേജിൽ ജോലി ചെയ്യുന്നത് ശരിയല്ല. അതിനാൽ, ഞാൻ രാജിവച്ചു." - അധ്യാപിക ചാന്ദിനി വ്യക്തമാക്കി.

അതേസമയം, അധ്യാപികയുടെ രാജിയും വൈറലായ വീഡിയോയിലൂടെ വ്യക്തായിരുന്നു. "ഞാൻ ചാന്ദിനി, ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിലെ ലെക്ചററാണ് ഞാൻ. ഹിജാബ് നീക്കം ചെയ്യാൻ നിങ്ങൾ എന്നോട് ആവശ്യപ്പെട്ടു. അതിനാൽ ഇംഗ്ലീഷ് വിഷയത്തിന്റെ ലക്ചറർ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നു. മതത്തിനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണ്. അത് ആർക്കും നിഷേധിക്കാനാവില്ല. നിങ്ങളുടെ ജനാധിപത്യവിരുദ്ധമായ നടപടിയെ ഞാൻ അപലപിക്കുന്നു. - രാജി കത്തിലൂടെ അധ്യാപിക വ്യക്തമാക്കി. അതേസമയം, കര്‍ണാടക ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുളള തീരുമാനത്തിലാണ്. അതിനാലാണ് അധ്യാപകരോട് ഹിജാബ് ഒഴിവാക്കാൻ ആവിശ്യപ്പെട്ടതെന്ന് കോളേജ് പ്രിന്‍സിപ്പിൽ വ്യക്തമാക്കിയിരുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications