ഹിജാബിൽ വിധി പറഞ്ഞ ജഡ്‌ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ ; പ്രതിപക്ഷം വ്യാജ സെക്യുലറെന്ന് മുഖ്യമന്ത്രി
ബെംഗളുരു: ഹിജാബ് വിഷയത്തിൽ വിധി പറഞ്ഞ മൂന്ന് ജസ്റ്റിസുമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകാനൊരുങ്ങി കർണാടക സർക്കാർ. ഹർജിയിൽ വിധി പറഞ്ഞ ചീഫ് ജസ്റ്റിസിന് വധ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. അതേ സമയം മധുരെ സംഭവത്തെ അപലപിക്കാത്ത പ്രതിപക്ഷം വ്യാജ സെക്യുലർ ആണെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആരോപിച്ചു.
ഇത്തരത്തിലൊരു വധ ഭീഷണിയുണ്ടായിട്ടും വ്യാജ സെക്യുലർ ആയ പ്രതിപക്ഷ ലോബി പ്രതികരിച്ചില്ല. എന്തുകൊണ്ടാണ് നിങ്ങളാരും ഒന്നും സംസാരിക്കാത്തത്. ഒരു വിഭാഗത്തെ പ്രീണിപ്പെടുത്താൻ വേണ്ടിയല്ലേ മൗനം പാലിക്കുന്നത്. ഇത് സെക്യുലറിസമല്ലെന്നും കമ്യൂണിസമാണെന്നും ബൊമ്മെ പ്രതികരിച്ചു. വിഷയത്തിൽ പാർട്ടി വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും വിഷയത്തെ അപലപിക്കണമെന്നും മുഖ്യമന്ത്രി പറയുന്നു. തമിഴ്‌നാട് പൊലീസിൽ നിന്ന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങണമെന്നും വിഷയത്തിൽ ഡിജിപി അന്വേഷണം നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഹിജാബ് ഹർജിയിൽ വിധി പറഞ്ഞ കർണാടക ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്‌തിയെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കേസിൽ തിരുനെല്‍വേലിയില്‍ നിന്ന് കോവൈ റഹ്മത്തുള്ളയെയും തഞ്ചാവൂരില്‍ നിന്ന് എസ് ജമാല്‍ മുഹമ്മദിനെയും തമിഴ്‌നാട് പൊലീസ് പിടികൂടി.
അഭിഭാഷകന്‍ ഉമാപതി എസിന്‍റെ വാട്‌സ്‌ആപ്പ് നമ്പറിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീഷണി സന്ദേശം കണ്ട താൻ ഞെട്ടിയെന്നും പെട്ടെന്ന് തന്നെ ഹൈക്കോടതി രജിസ്‌ട്രാറിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ പറഞ്ഞു.

രാവിലെ 9.45ഓടെയാണ് ഭീഷണി സന്ദേശം തനിക്ക് ലഭിച്ചത്. തമിഴിലായിരുന്നു ഭീഷണി സന്ദേശം.ഹിജാബ് വിഷയത്തിലെ വിധിയുടെ അടിസ്ഥാനത്തിലായിരുന്നു സന്ദേശമെന്നും അഭിഭാഷകൻ പറയുന്നു. തമിഴ്‌നാട്ടിലെ മധുരയിലെ പൊതു പരിപാടിയിലാണ് സംഭവം. ജാർഖണ്ഡിൽ പ്രഭാതസവാരിക്ക് പോയ ജഡ്‌ജിയെ കൊലപ്പെടുത്തിയ സംഭവത്തെ പരാമർശിക്കുന്നതായിരുന്നു വീഡിയോ സന്ദേശം

സമാനരീതിയിൽ ചീഫ് ജസ്റ്റിസ് പ്രഭാത സവാരിക്ക് പോകുന്ന ഇടങ്ങൾ ആളുകൾക്ക് അറിയാമെന്ന് ഭീഷണിയിൽ പറയുന്നു. മധുരൈയിലെ യോഗത്തില്‍ തമിഴ്‌നാട് തൗഹീദ് ജമാഅത്ത് ഓഡിറ്റിങ് കമ്മിറ്റി അംഗം കോവൈ റഹ്മത്തുള്ള നടത്തിയ പ്രസംഗം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മാര്‍ച്ച് 15നാണ് കര്‍ണാടകയിലെ ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറഞ്ഞത്. ഹിജാബ് മതപരമായി അവിഭാജ്യമായ ഒന്നല്ലെന്നും വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ച സര്‍ക്കാര്‍ നടപടി തുടരാമെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications