വ്യാജ ബോംബ് ഭീഷണി; റായ്‌പൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി ഇൻഡിഗോ വിമാനം, ഒരാൾ അറസ്‌റ്റിൽ
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണിയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊൽക്കത്തയിലേക്ക് പോവേണ്ട വിമാനമാണ് റായ്‌പൂരിലേക്ക് ഗതിമാറ്റി വിട്ട ശേഷം അവിടെ അടിയന്തര ലാൻഡിംഗ് നടത്തിയത്. ഇതോടെ യാത്രക്കാരിലും ജീവനക്കാരിലും കാര്യമായ ഭീതി പരത്താൻ സംഭവ വികാസം കാരണമായിരുന്നു. നാഗ്‌പൂരിൽ നിന്നാണ് വിമാനം കൊൽക്കത്തയിലേക്ക് പുറപ്പെട്ടത്.
ഇൻഡിഗോ വിമാനത്തിലെ 187 യാത്രക്കാരെയും ആറ് ജീവനക്കാരെയും ഒഴിപ്പിച്ച ശേഷം റായ്‌പൂർ വിമാനത്താവളത്തിലെ ലോഞ്ചിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് വിമാനം ഐസൊലേഷൻ ബേയിലേക്ക് മാറ്റി സുരക്ഷാ ഉദ്യോഗസ്ഥർ കൃത്യമായ പരിശോധന നടത്തുകയായിരുന്നു. മണിക്കൂറുകളോളം നീണ്ട പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

സിഐഎസ്എഫ്, റായ്‌പൂർ പോലീസ് എന്നിവർ വിമാനം പരിശോധിച്ചിരുന്നെങ്കിലും അപകടകരമായ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ല. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം കൊൽക്കത്തയിലേക്ക് തുടർന്ന് പറക്കാൻ അനുമതി നൽകിയത്. കഴിഞ്ഞ ഒരു മാസത്തോളമായി ഇന്ത്യൻ വ്യോമയാന മേഖലയെ ഒന്നാകെ പ്രതിസന്ധിയിൽ ആക്കുകയാണ് ഇത്തരം വ്യാജ ബോംബ് ഭീഷണികൾ.
അതേസമയം, സംഭവത്തിൽ ഒരു യാത്രക്കാരെ അറസ്‌റ്റ് ചെയ്‌തുവെന്നാണ് ലഭ്യമായ വിവരം. വിമാനത്തിൽ ബോംബ് ഉണ്ടെന്ന് ഇയാൾ ഭീഷണി സന്ദേശം അയച്ചതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാളെ കസ്‌റ്റഡിയിൽ എടുത്തതിന് പിന്നാലെ മന പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌തു വരികയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
'നാഗ്‌പൂരിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം 6E812ൽ ബോംബ് ഉണ്ടെന്ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. യാത്രക്കാരിൽ ഒരാളായ നിമേഷ് മണ്ഡലാണ് സന്ദേശം വഴി ഭീഷണി നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിഐഎസ്എഫ് സംഘത്തോടൊപ്പം വിമാനം നന്നായി പരിശോധിച്ചു. ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു' എന്നാണ് റായ്‌പൂർ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചത്.
അതിനിടെ, മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഇന്നലെ വ്യാജ ബോംബ് ഭീഷണി ലഭിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒരു യാത്രക്കാരൻ തന്റെ ലഗേജിൽ സ്‌ഫോടക വസ്‌തുക്കളുമായി വരുന്നുവെന്നായിരുന്നു സിഐഎസ്എഫ് കൺട്രോൾ റൂമിൽ വിളിച്ച വ്യക്തി പറഞ്ഞത്.
റിപ്പോർട്ടുകൾ പ്രകാരം, സ്‌ഫോടകവസ്‌തു കൈവശം വച്ചുവെന്ന് ആരോപിക്കപ്പെടുന്ന യാത്രക്കാരൻ മുംബൈയിൽ നിന്ന് യുഎൻ ഉച്ചകോടി നടക്കുന്ന അസർബൈജാനിലേക്ക് യാത്ര ചെയ്യുന്ന വ്യക്തി ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട എയർപോർട്ട് അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications