വാക്സിൻ എടുത്തവർക്കും എങ്ങനെ കോവിഡ് വരുന്നു ? ചോദ്യത്തിന് ഉത്തരമുണ്ട്; പഠനം പറയുന്നത് ഇങ്ങനെ
വാക്സിൻ എടുത്തവർക്കും എങ്ങനെ കോവിഡ് വരുന്നു ? ചോദ്യത്തിന് ഉത്തരമുണ്ട്; പഠനം പറയുന്നത് ഇങ്ങനെ
ഡൽഹി: കോവിഡ് വൈറസ് എങ്ങനെയാണ് പകരുന്നതെന്ന് വിശദീകരിച്ച് പുതിയ പഠനം. ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് പഠന റിപ്പോർട്ട് പുറത്ത് വിട്ടത്. യൂണിവേഴ്സിറ്റി വെറ്ററിനറി ബയോസയൻസസ് വിഭാഗത്തിലെ പ്രൊഫസറായ ഷാൻ - ലു ലിയുവിന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.
പ്രബദ്ധ രൂപത്തിലാണ് ഇവ വിശദീകരിക്കുന്നത്. കോവിഡ് വൈറസ് പടരുന്നത് വഴി ഇതിൽ വിശദമായി വിവരിക്കുന്നുണ്ട്. പഠന റിപ്പോർട്ട് വ്യക്തമാക്കുന്ന പ്രകാരം, കോവിഡ് വൈറസ് ഭൂഗർഭ രൂപത്തിലുള്ള രൂപമാറ്റം ഉപയോഗിക്കുന്നു.

കൂടുതലും രോഗ പ്രതിരോധ സംവിധാനത്തിൽ നിന്ന് അകന്ന് കോശങ്ങളിൽ നിന്ന് കോശങ്ങളിലേക്ക് പടരുന്നു. കോവിഡിനെ കുറിച്ച് എല്ലാവർക്കുമുളള ചോദ്യമാണ് 'എന്തുകൊണ്ടാണ് വാക്സിനേഷൻ എടുത്തവർക്കും കൊവിഡ് വരുന്നത്' എന്ന്. എന്നാൽ, ലളിതമായി പറഞ്ഞാൽ, വൈറസ് ഒരു കോശത്തിൽ നിന്ന് മറ്റൊന്നിലേക്ക് പടരുന്നത് അവിടെ അവയെ തടയാനുള്ള പ്രതിരോധ ശേഷി ഇല്ലാത്തതിനാൽ ആണ്.
അവ സെല്ലുകൾക്ക് ഉള്ളിൽ ഒതുങ്ങി കിടക്കുന്നു. ടാർഗെറ്റ് സെൽ ഒരു ദാതാക്കളുടെ സെല്ലായി മാറുകയും അങ്ങനെ ശരീരത്തിൽ ഒരു തരംഗം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസസിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം പറഞ്ഞു.
വാക്‌സിനുകൾ വഴിയോ മുമ്പത്തെ അണുബാധയിലൂടെയോ ഉത്പാദിപ്പിക്കപ്പെടുന്ന ആന്റിബോഡികളിൽ നിന്നുള്ള പ്രതിരോധത്തിൽ ഈ സെൽ-ടു-സെൽ ട്രാൻസ്മിഷൻ സെൻസിറ്റീവ് അല്ലെന്ന് ഗവേഷകർ പറഞ്ഞു. "കോവിഡ് രോഗികളിൽ നിന്നോ വാക്സിനേഷൻ എടുത്ത വ്യക്തികളിൽ നിന്നോ ഉള്ള ആന്റിബോഡികളിൽ നിന്നുള്ള പ്രതിരോധത്തോട് സെൽ - ടു - സെൽ ട്രാൻസ്മിഷൻ സെൻസിറ്റീവ് അല്ലെന്ന് സ്ഥിരീകരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു," ലിയു പറഞ്ഞു.
"ആന്റിബോഡി നിർവ്വീര്യമാക്കുന്ന സെൽ-ടു-സെൽ ട്രാൻസ്മിഷന്റെ പ്രതിരോധം ഒരുപക്ഷേ നമ്മൾ ശ്രദ്ധിക്കേണ്ട ഒന്നാണ്. സാർസ് കോവിഡ് 19 വകഭേദങ്ങൾ ഉയർന്നു വരുന്നത് തുടരുന്നു. ഇതിൽ ഏറ്റവും പുതിയ വകഭേദം, ഒമൈക്രോണും ഉൾപ്പെടുന്നു. ഇത് വൈറൽ അണുബാധയുടെ മറ്റ് ഘട്ടങ്ങളെ ലക്ഷ്യമിട്ട് ഫല പ്രദമായ ആൻറിവൈറൽ മരുന്നുകൾ വികസിപ്പിക്കുന്നത് നിർണായകമാണ്," ലിയു കൂട്ടിച്ചേർത്തു.
സാർസ് വൈറസ് പുതിയതല്ലാത്തതിനാൽ, ഗവേഷണ പ്രബന്ധം സാർസ് കോവിഡിനെ സാർവ് കോവിഡ് 19 മായി താരതമ്യം ചെയ്തു. അത് 2003 - ലെ സാർസ് പൊട്ടി പുറപ്പെടുന്നതിന് പിന്നിലായിരുന്നു ഈ പഠനം. ഇത് വളരെ ഉയർന്ന മരണ നിരക്കിലേക്ക് നയിച്ചുവെന്നും അത് എട്ട് മാസം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നും പഠനം പറയുന്നു. എന്നാൽ, കോവിഡ് 19 - ഏതാണ്ട് വർഷമായി തുടരുകയാണ്. ആന്റിബോഡികളിൽ നിന്ന് രക്ഷപ്പെടാൻ സാർസ് കോവിഡിനെ സഹായിക്കുന്ന മറ്റൊരു കാര്യം സെൽ-ടു-സെൽ ട്രാൻസ്മിഷൻ ആണ്.
ലോകത്ത് വീണ്ടും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണ്. നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വന്നു. നവംബർ 24 - ന് ദക്ഷിണാഫ്രിക്കയിൽ ആദ്യമായി തിരിച്ചറിഞ്ഞ കോവിഡ് പുതിയ വകഭേദം ഒമൈക്രോണാണ്. മുമ്പത്തെ വകഭേദത്തെക്കാൾ വേഗത്തിൽ പടരുന്നതിനാൽ ഏറ്റവും പുതിയ വകഭേദം ഭീഷണിയാണെന്നും പഠനങ്ങൾ പറയുന്നു.
അതേസമയം, താജ്യത്ത് ഇന്ന് ആകെ 415 ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. 115 പേര്‍ രോഗമുക്തി നേടിയെന്നും മന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ -108. ഡല്‍ഹിയാണ് രണ്ടാമത് - 79. ഗുജറാത്തില്‍ 43, തെലങ്കാന- 38, കേരളം - 37, തമിഴ്‌നാട് - 34 എന്നിങ്ങനെയാണ്.












Click it and Unblock the Notifications