കന്നഡ സൂപ്പർ താരത്തെ കൊലപ്പെടുത്താൻ ക്വട്ടേഷൻ; താൻ അറവുകാരന്റെ കുഞ്ഞാടല്ലെന്ന് കെജിഎഫ് നായകൻ
ബെംഗളൂരു: കന്നഡ സൂപ്പർ താരം യാഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയിരിക്കുന്നതായി സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രചാരണം. യാഷ് നായകനായ കെജിഎഫ് എന്ന ചിത്രം മലയാളത്തിലടക്കം വിവിധ ഭാഷകളിൽ സൂപ്പർ ഹിറ്റായിരുന്നു. യാഷിനെ കൊല്ലാൻ ചിലർ നീക്കം നടത്തുന്നതായി ചില കന്നഡ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഒരു കന്നഡ താരത്തെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി അടുത്തിടെ അറസ്റ്റിലായ ഒരു വാടകക്കൊലയാളി വെളിപ്പെടുത്തിയിരുന്നു. ഇത് യാഷാണെന്ന് വാർത്തകൾ പരന്നതോടെ ആരാധകരും ആശങ്കയിലായി. എന്നാൽ ഇതിന് പിന്നാലെ ആ താരം താനല്ലെന്ന വെളിപ്പെടുത്തലുമായി യാഷ് രംഗത്ത് എത്തിയെങ്കിലും അഭ്യൂഹങ്ങൾ അവസാനിച്ചിട്ടില്ല.

കന്നഡ സിനിമാ താരം ലക്ഷ്യം
കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ക്രൈം ബ്രാഞ്ച് സംഘം 7 ഗുണ്ടാ നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നാണ് ഒരു കന്നഡ സിനിമാ താരത്തെ കൊലപ്പെടുത്താൻ ക്വട്ടേഷൻ ലഭിച്ചതായി പോലീസിന് വിവരം ലഭിക്കുന്നത്.

ജയിലിലുള്ള നേതാവ്
ചേരി ഭരത് എന്ന് വിളിപ്പേരുള്ള ഗുണ്ടാ നേതാവാണ് കന്നഡ സൂപ്പർ താരത്തെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നതെന്നും ഇയാൾ നിലവിൽ ജയിലിൽ ആണെന്നും ഇവർ വ്യക്തമാക്കി.

യാഷിനെ കൊലപ്പെടുത്താൻ
ക്വട്ടേഷൻ സംഘങ്ങൾ തേടുന്ന സൂപ്പർ സ്റ്റാർ കെജിഎഫ് നായകൻ യാഷ് ആണെന്ന് കന്നഡ മാധ്യമങ്ങളിൽ വാർത്ത വന്നു. സിനിമാ മേഖലയിൽ തന്നെയുള്ള ചിലരാണ് ഇതിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.പിന്നാലെ നിരവധി സന്ദേശങ്ങളും ഫോൺ കോളുകളുമാണ് യാഷിനെ തേടിയെത്തിയത്. ഇതോടെ വാർത്തയുടെ സത്യാവസ്ഥ തേടി യാഷ് തന്നെ പോലീസിനെ സമീപക്കുകയായിരുന്നു.

ആ താരം താനല്ല
സംഭവം ശ്രദ്ധയിൽപെട്ടതോടെ പോലീസ് കമ്മീഷണറേയും കർണാടക ആഭ്യന്തരമന്ത്രി എംബി പാട്ടിലിനെയും യാഷ് ബന്ധപ്പെട്ടു. ഗുണ്ടകൾ ലക്ഷ്യം വയ്ക്കുന്ന താരം താനല്ലെന്ന് ഇരുവരും ഉറപ്പ് നൽകിയെന്ന് യാഷ് വ്യക്തമാക്കി. കന്നഡ സിനിമയിലെ മറ്റ് താരങ്ങളെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരം ഓർമപ്പെടുത്തി. സിനിമയിൽ ആരോഗ്യപരമായ മത്സരമുണ്ട് എന്നാൽ ആരും എത്രയ്ക്ക് തരംതാഴില്ലെന്നും അദ്ദേഹം പറഞ്ഞു

വാർത്താ സമ്മേളനം
ഇതിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച് യാഷ് സത്യാവസ്ഥ വെളിപ്പെടുത്തുകയായിരുന്നു. അടിസ്ഥാന രഹിതമായ ഇത്തരം പ്രചാരണം മൂലം തന്നെ സ്നേഹിക്കുന്നവർ ദുഖത്തിലാണെന്നും ഇവിടെ സർക്കാരും, പോലീസും ജനങ്ങളുമുണ്ട്. എന്നെ കൊല്ലാൻ അത്രപെട്ടെന്ന് കഴിയുമെന്ന് തോന്നുന്നില്ലെന്നും യാഷ് വ്യക്തമാക്കി.

കുഞ്ഞാടല്ല
അടുത്ത കാലത്തായി ഒരു ഗുണ്ടയെ അറസ്റ്റ് ചെയ്താലുടൻ തന്റെ ജീവ് ഭീഷണിയുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. ആരെങ്കിലും അറത്ത് കളയാൻ താൻ ഒരു കുഞ്ഞാടല്ലെന്നും, തന്റെ ശക്തിയെ കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും യാഷ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

വമ്പൻ ഹിറ്റ്
ബാഹുബലിക്ക് ശേഷം ബോക്സ് ഓഫിസിൽ ഏറ്റവും അധികം ചലനമുണ്ടാക്കിയ തെന്നിന്ത്യൻ ചിത്രമാണ് കെജിഎഫ്. റോക്കി എന്ന ഗ്യാംഗസ്റ്ററിന്റെ വേഷത്തിലാണ് യാഷ് ചിത്രത്തിൽ എത്തിയത്. സിനിമയുടെ രണ്ടാം ഭാഗവും റിലീസിനൊരുങ്ങുകയാണ്. കർണാടകയിലെ കോലാർ മേഖലയിലെ സ്വർണകടത്തലും ഗുണ്ടാവിളയാട്ടവുമൊക്കെയായാണ് ചിത്രത്തിന്റെ പ്രമേയം.

കന്നഡ താരം ആര്?
വധി ഭീഷണി നിലനിൽക്കുന്ന കന്നഡ താരം താനല്ലെന്ന് യാഷ് വ്യക്തമാക്കിയതോടുകൂടി ആ താരം ആരാണെന്ന ചർച്ചയിലാണ് വീണ്ടും സോഷ്യൽ മീഡിയ. കന്നഡ സിനിമാ ലോകത്തെ പിടിച്ചുകുലുക്കി അടുത്തിടെ പ്രമുഖ താരങ്ങളുടെയും സംവിധായകന്റെയും വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications