വസുന്ധര രാജെ ഇനി വിശ്രമിക്കട്ടെയെന്ന് ശരദ് യാദവ്; ഞെട്ടിത്തരിച്ചെന്ന് മറുപടി
Recommended Video

ജലാവർ: ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാൻ ജനവിധി തേടുകയാണ്. വസുന്ധര രാജെ സർക്കാരിനെതിരെ നില നിൽക്കുന്ന ശക്തമായ ഭരണ വിരുദ്ധ വികാരം ഇക്കുറി വോട്ടാക്കി മാറ്റാമെന്നുള്ള വിജയ പ്രതീക്ഷയിലാണ് കോൺഗ്രസ്. ഒരു പാർട്ടിക്കും ഭരണത്തുടർച്ച നൽകിയിട്ടില്ലാത്ത ചരിത്രവും കോൺഗ്രസിന്റ ആത്മവിശ്വാസം കൂട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിട രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് ഇരുപാർട്ടികളും നടത്തിയത്. എന്നാൽ രാജസ്ഥാനിൽ കഴിഞ്ഞ ദിവസം പ്രചാരണത്തിനായി എത്തിയ ലോക് താന്ത്രിക് ജനതാദൾ അധ്യക്ഷൻ ശരദ് യാദവ് അൽപ്പം കൂടി കടന്ന് വസുന്ധര രാജെയെ വ്യക്തിപരമായി കടന്നാക്രമിച്ചു. വസുന്ധരയുടെ വണ്ണത്തെപരാമർശിച്ചായിരുന്നു പ്രസ്താവന. തന്നെ അപമാനിച്ച ശരദ് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വസുന്ധര രാജെ രംഗത്തെത്തിയിട്ടുണ്ട്.
|
പ്രചാരണ റാലിക്കിടെ
രാജസ്ഥാനിലെ പ്രചാരണ റാലിക്കിടെയായിരുന്നു നേതാവിന്റെ പരാമർശം. വസുന്ധര രാജെ വളരെ ക്ഷീണിതയാണ്, തടിയും കൂടിയിരിക്കുന്നു, മുൻപ് അവർ വളരെ മെലിഞ്ഞിരുന്നതാണ്, ഇനിയവർക്ക് വിശ്രമം നൽകു, ഞങ്ങളുടെ മധ്യപ്രദേശിന്റെ മകളാണ് അവർ, കഴിഞ്ഞ ദിവസം ആൽവാറിൽ നടന്ന റാലിക്കിടെ നടത്തിയ പരാമർശം ശരദ് യാദവിനെ കുരുക്കിലാക്കിയിരിക്കുകയാണ്.

പറ്റിപ്പോയി
സംഭവം വിവാദമായതോടെ താൻ ഒരു തമാശമാണ് ഉദ്ദേശിച്ചതെന്ന ന്യായീകരണവുമായി ശരദ് യാദവ് രംഗത്തെത്തി. ഞങ്ങൾ തമ്മിൽ വർഷങ്ങളായി അടുന്ന ബന്ധമുണ്ട്. വസുന്ധരയെ വേദനിപ്പിക്കാനോ അപമാനിക്കാനോ അല്ല താൻ അങ്ങനെ പറഞ്ഞത്. തടി കൂടുന്നുണ്ടെന്ന് അവരോട് താൻ നേരിട്ട് പറഞ്ഞിട്ടുള്ളതാണെന്നും ശരദ് യാദവ് പറഞ്ഞു.

വിടാതെ വസുന്ധര
ശരദ് യാദവിന്റെ വിശദീകരണത്തിൽ വസുന്ധര രാജെ തൃപ്തയല്ലെന്നാണ് അവരുടെ പ്രതികരണം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ ഞെട്ടിച്ചു. എന്നെ അപമാനിക്കാനായിരുന്നു ആ പ്രസ്താവന. തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം. ഇത്തരക്കാരെയാണോ നമ്മുടെ യുവജനങ്ങൾ മാതൃകയാക്കേണ്ടത്. കോൺഗ്രസും അവരുടെ സഖ്യകക്ഷികളും വാക്കുകൾ സൂക്ഷിച്ചുപയോഗിക്കണമെന്നും വസുന്ധര രാജെ പൊട്ടിത്തെറിച്ചു.

മുൻപും വിവാദങ്ങൾ
ശരദ് യാദവിന്റെ പല പ്രസ്താവനകളു മുൻപും വലിയ വിവാദങ്ങൾക്കിടയാക്കിയിട്ടുണ്ട്. പെൺകുട്ടികളുടെ മാനത്തേക്കാൾ വിലയുണ്ട് വോട്ടിനെന്നായിരുന്നു ശരദ് യാദവിന്റെ പാട്നയിലെ ഒരു പരിപാടിക്കിടെ ശരദ് യാദവ് അഭിപ്രായപ്പെട്ടത്. ഒരു പെൺകുട്ടിയുടെ മാനം നഷ്ടപ്പെട്ടാൽ ഒരു ഗ്രാമത്തിനോ സമുദായത്തിനോ ആണ് നാണക്കേട് ഉണ്ടാവുക. എന്നാൽ വോട്ടുവിൽക്കുന്നത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നായിരുന്നു ശരദ് യാദവിന്റെ പരാമർശം.

സ്ത്രീകളുടെ നിറം
ദക്ഷിണേന്ത്യൻ സ്ത്രീകളുടെ നിറത്തേക്കുറിച്ചും സൗന്ദര്യസങ്കൽപ്പത്തെക്കുറിച്ചും 2015ൽ പാർലമെന്റിൽ നടത്തിയ പരാമർശവും വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ സ്മൃതി ഇറാനിയോട് നീ ഏത് തരത്തിലുള്ള ആളാണെന്ന് എനിക്ക് അറിയാം എന്നാണ് ശരദ് യാദവ് മറുപടി പറഞ്ഞത്. ജെഡിയു മുൻ അധ്യക്ഷനായിരുന്ന ശരദ് യാദവ് പിന്നീട് പാർട്ടി വിട്ട് എൽജെഡി എന്ന പുതിയ പാർട്ടി രൂപികരിക്കുകയായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications