കുതിച്ചുയർന്ന് കോവിഡ് നിരക്ക്; കഴിഞ്ഞ 24 മണിക്കൂറിൽ അറുപതിനായിരത്തിലധികം പുതിയ കേസുകൾ
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വലിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ അറുപതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസവും അമ്പതിനായിരത്തിന് മുകളിലായിരുന്നു പുതിയതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം. കോവിഡ് കേസുകളിൽ അതിവേഗ വളർച്ച രാജ്യത്ത് വ്യക്തമാണ്. മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായതാണ് രാജ്യത്തെ കണക്കുകളിലും പ്രതിഫലിക്കുന്നത്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം

രാജ്യത്ത് 24 മണിക്കൂറിനിടെ 62,336 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 160 ദിവസങ്ങള്‍ക്കിടെ ഇതാദ്യമായാണ് കൊവിഡ് കേസുകള്‍ 60,000 കടക്കുന്നത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 11,908,373. നാലര ലക്ഷത്തിലധികം ആളുകൾ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുണ്ട്. 160 ദിവസങ്ങൾക്ക് ശേഷം ആദ്യമായാണ് പ്രതിദിന കണക്ക് 60000 കടക്കുന്നത്.
289 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ വകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നു. 161,275 പേരാണ് ഇതുവരെ കോവിഡ് ബാധിതരായി ഇന്ത്യയിൽ മരണപ്പെട്ടത്.
രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ 60 ശതമാനവും മഹാരാഷ്ട്രയിലാണ്. 36,902 കേസുകളാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയതത്. വ്യാഴാഴ്ച 35,952ഉം ബുധനാഴ്ച 31,855മായിരുന്നു രോഗികളുടെ എണ്ണം. 2.83 ലക്ഷം പേരാണ് മഹാരാഷ്ട്രയില്‍ മഹാമാരി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് വ്യാപനം അതിരൂക്ഷമായിരുന്ന സമയത്ത് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലധികം സജീവ കേസുകള്‍ കണ്ടെത്തിയിരുന്നു.
മഹാരാഷ്ട്ര കഴിഞ്ഞാല്‍ പഞ്ചാബിലാണ് പ്രതിദിന രോഗികള്‍ കൂടുതല്‍. കോവിഡ് കേസുകളുടെ എണ്ണം ആദ്യമായി 3000 പിന്നിട്ട ദിവസമായിരുന്നു വെള്ളിയാഴ്ച. 3122 ആണ് വെള്ളിയാഴ്ചത്തെ കണക്ക്. കഴിഞ്ഞ സെപ്റ്റംബറിലാണ് പഞ്ചാബില്‍ രോഗം ഇത്രയും വ്യാപിച്ചിരുന്നത്. ഒരാഴ്ചക്കിടെ 334 മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സമാനസാഹചര്യമാണ് ഗുജറാത്തിലും നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി കേസുകളുടെ എണ്ണം 2000ത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം കോവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതലാണ് രാത്രികാല കര്‍ഫ്യൂ നിലവില്‍ വരിക. ഷോപ്പിങ് മാളുകള്‍ രാത്രി 8 മണി മുതല്‍ രാവിലെ 7 മണി വരെ അടച്ചിടണമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.
Recommended Video
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications