ജിഡിപി തകര്‍ച്ച ഇവിടം കൊണ്ട് തീരില്ല, കാത്തിരിക്കുന്നത് വീഴ്ച്ചകള്‍, 50 ശതമാനമുള്ള അനൗപചാരിക മേഖല!!
ദില്ലി: ഇന്ത്യയുടെ ജിഡിപി വലിയൊരു തകര്‍ച്ച നേരിട്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടതല്ല യഥാര്‍ത്ഥ തകര്ച്ചെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ അനൗപചാരിക മേഖലയുടെ കണക്കുകള്‍ മാത്രം എടുത്താല്‍ ഇപ്പോഴുള്ളതിന് മുകളിലേക്ക് ജിഡിപിയുടെ തകര്‍ച്ച നീളും. നിലവില്‍ ഇന്ത്യയുടെ ജിഡിപി നിര്‍ണയിക്കുന്നത് ഔപചാരിക മേഖലയുടെ കണക്കുകളെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ കോവിഡ് അനൗപചാരിക മേഖലയെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇത് പെട്ടെന്ന് ജിഡിപിയില്‍ പ്രതിഫലിക്കില്ല. ഇന്ത്യയുടെ ജിഡിപിയുടെ 50 ശതമാനത്തോളം സംഭാവന ചെയ്യുന്നത് അനൗപചാരിക മേഖലയാണ്.
Recommended Video

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 35.35 ലക്ഷം കോടിയുടേതായിരുന്നു. ഇത്തവണ അത് 26.90 ലക്ഷമായിട്ടാണ് ഇടിഞ്ഞത്. വാണിജ്യം. ഹോട്ടല്‍, ഗതാഗത സര്‍വീസുകള്‍ എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും തിരിച്ചടി നേരിട്ടത്. ഇത് മൂന്ന് കൂടി 47 ശതമാനത്തോളം വരും. നിര്‍മാണം, ഉല്‍പ്പാദനം, കാര്ഷികമ മേഖല എന്നിവയും തകര്‍ന്ന് തരിപ്പണമായി നിര്‍മാണ മേഖല അതിന്റെ വ്യാപ്തി പകുതിയിലേറെ കുറയുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഉല്‍പ്പാദനം നാലിലൊന്നായി ചുരുങ്ങി. 3.4 ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. തൊഴില്‍ എന്നത് സാധാരണക്കാരന് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുമെന്ന് സാമ്പത്തിക തകര്‍ച്ച വ്യക്തമാക്കുന്നു.
ഈ വര്‍ഷത്തെ എല്ലാ സാമ്പത്തിക പാദത്തിലും ഇന്ത്യയുടെ വളര്‍ച്ച നെഗറ്റീവിലായിരിക്കും. വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ കോവിഡ് വ്യാപനം തടയുകയും, പ്രാദേശിക ലോക്ഡൗണ്‍ ഇല്ലാതാവുകയും വേണം. അതേസമയം ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന വാദം ബിജെപി പതിയെ അവസാനിപ്പിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രചാരണവും മറന്ന് തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ തൊഴില്‍ സാധ്യതയും, കൂടുതല്‍ പേരെ തൊഴിലിനായി സമീപിക്കുന്നതും കുറച്ച് കാലത്തേക്ക് തന്നെ നിലയ്ക്കും. മധ്യവര്‍ത്തി മേഖല ആശ്രയിച്ച നിന്നിരുന്ന പലതും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.
ഇന്ത്യയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 23.9 ശതമാനമാണ് ഇടിഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ഇന്ത്യയിലെ ഉപഭോക്തൃ ശേഷിയെയും നിക്ഷേപങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഇന്ത്യയെ ഞെട്ടിക്കുന്ന കാര്യം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യയെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് സൂചന. പല രാജ്യങ്ങളും പല തരത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഏപ്രില്‍ ജൂണില്‍ ജപ്പാന്റെ സമ്പദ് ഘടന 7.6 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ ഇതേ പാദത്തില്‍ ചൈന 3.2 ശതമാനം വളര്‍ച്ച നേടി. ജനുവരി-മാര്‍ച്ചില്‍ ചൈന 6.8 ശതമാനത്തിന്റെ ജിഡിപി ഇടിവ് നേരിട്ടിരുന്നു. നാലാം പാദത്തില്‍ ഇന്ത്യ 3.1 ശതമാനം വളര്‍ച്ചയാണ് നേടിയത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications