Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി

ദില്ലി: കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് കാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യയ്‌ക്കെതിരെ ആക്രമണത്തിന് മുതിര്‍ന്നത്. പാക് വെടിവയ്പ്പില്‍ അഞ്ചോളം ഇന്ത്യന്‍ ജവാന്മാരാണ് വീരമൃത്യു വരിച്ചത്. എന്നാല്‍ ആക്രമണത്തിന് പാകിസ്ഥാന് ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നല്‍കിയത്. ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക്‌ സൈനികര്‍ കൊല്ലപ്പെട്ടു. 16 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ് എസ് ജി) ല്‍പ്പെട്ട സൈനികരുള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്.

Recommended Video

cmsvideo
    പാകിസ്ഥാനെ വിളിച്ചു വരുത്തി വിരട്ടി വിട്ട് ഇന്ത്യ
    india

    അതേസമയം, പാകിസ്ഥാന്‍ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. തുടര്‍ന്ന് പാക് ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി. പാകിസ്ഥാന്‍ ഉത്സവകാലം ആക്രമണത്തിനായി തിരഞ്ഞെടുത്തത് കരുതിക്കൂട്ടിയാണെന്നും നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ഇന്ത്യ ശക്തമായി എതിര്‍ക്കുമെന്നും ഇന്ത്യ പാകിസ്ഥാനോട് വ്യക്തമാക്കിയിട്ടുണ്ട്.

    ജമ്മു കശ്മീര്‍ നിയന്ത്ര രേഖയോടെ ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപാവാര എന്നിവിടങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 5 ഇന്ത്യന്‍ ഭടന്‍മാര്‍ വീരമൃത്യ വരിച്ചിരുന്നു. 3 ഗ്രാമീണരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്.

    കേരന്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം കണ്ടെത്തി തകര്‍ത്തതായിരുന്നു സംഘര്‍ഷാവസ്ഥയുടെ തുടക്കം. ഇതിന് പിന്നാലെ പ്രകോപനമില്ലാതെ അതിര്‍ത്തിയുലടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് സൈനത്തിന്റെ ആക്രമണം. ഗ്രാമീണ മേഖലകളിലേക്ക് തുടര്‍ച്ചയായി പീരങ്കി ഷെല്ലുകള്‍ പതിക്കാന്‍ തുടങ്ങി. ഇതോടെ ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ ഗ്രാമീണരെ സൈന്യം ഭൂഗര്‍ഭ ബങ്കറുകളിലേക്കു മാറ്റുകയായിരുന്നു. ബി എസ് എഫ് എസ്‌ ഐ രാകേഷ് ദോഭല്‍ ഉള്‍പ്പടേയുള്ള 5 ഇന്ത്യന്‍ പട്ടാളക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+