പിഞ്ചുകുഞ്ഞിനെയും വേണ്ട: സ്വത്തും വേണ്ട ജൈന ദമ്പതികള്‍ക്ക് സന്യാസം മതി!!
മധ്യപ്രദേശിലെ നിമൂച്ചിലാണ് സംഭവം
നീമുച്ച്/ മധ്യപ്രദേശ്: മൂന്നുവയസ്സുകാരിയായ മകളെയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ ദമ്പതികള്‍. മധ്യപ്രദേശിലെ നിമൂച്ചിലെ ജൈന കുടുംബത്തില്‍ നിന്നുള്ള സുമിത് റാത്തോഡ് - അനാമിക ദമ്പതികളാണ് സന്യാസം സ്വീകരിക്കാനരുങ്ങുന്നത്. പിടിഐയാണ് ബന്ധുക്കളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. സൂറത്തില്‍ സെപ്തംബര്‍ 23 ന് ശുഭമാര്‍ഗ്ഗി ആചാര്യ രാം ലാല്‍ മഹരാജിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചടങ്ങിലാണ് ഇരുവരും സന്യാസം സ്വീകരിക്കുന്നത്.
നാല് വര്‍ഷം മുമ്പാണ് ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്ന മൈനിംഗ് കമ്പനിയില്‍ എന്‍ജിനീറായിരുന്ന അനാമികയെ സുമിത് വിവാഹം കഴിക്കുന്നത്. എന്നാല്‍ ഒരാഴ്ച മുമ്പാണ് ഇരുവരും ഭൗതിക ജീവിതം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കുന്നതായി ബന്ധുക്കളെ അറിയിച്ചത്. ദീക്ഷ സ്വീകരിക്കുന്നതിന് മുന്നോട്ടിയായിട്ടുള്ള മൗന പ്രാര്‍ത്ഥനകളിലാണ് ഇരുവരും. നൂറ് കോടിയോളം വരുന്ന സ്വത്തുക്കളുടെ ഉടമയാണ് സുമിത്. നേരത്തെയും ഭൗതിക ജീവിതം ഉപേക്ഷിച്ച് സന്യാസത്തിലേയ്ക്ക് തിരിയാന്‍ ഇവര്‍ തീരുമാനിച്ചതായി ബന്ധുക്കള്‍ വെളിപ്പെടുത്തുന്നുണ്ട്.

രക്ഷിതാക്കള്‍ക്ക് എതിര്‍പ്പില്ല
മക്കള്‍ സന്യാസം സ്വീകരിക്കുന്നതിനോട് രണ്ടുപേരുടേയും രക്ഷിതാക്കള്‍ക്കും എതിര്‍പ്പില്ല. മകളുടെ തീരുമാനത്തില്‍ എതിര്‍പ്പില്ലെന്ന് അനാമികയുടെ പിതാവ് അശോക് ചന്ദാലിയ വ്യക്തമാക്കി. മകന് സന്യാസം സ്വീകരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് സുമിതിന്റെ പിതാവിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

മകളുടെ സംരക്ഷണം
സുമിത്- അനാമിക ദമ്പതികളുടെ മൂന്ന് വയസ്സ് പ്രായമുള്ള ഇഭ്യയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ച് അനാമികയുടെ പിതാവ് അശോക് ഛന്ദാലിയ രംഗത്തെത്തിയിട്ടുണ്ട്. ബിജെപി നേതാവ് കൂടിയാണ് ഛന്ദാലിയ.

ജോലി വിദേശത്ത്
ലണ്ടനില്‍ നിന്ന് ഇംപോര്‍ട്ട്- എക്സ്പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ നേടിയ സുമിത് നേരത്തെ ലണ്ടനില്‍ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. നിലവില്‍ നിമൂച്ചിലെ കുടുംബ ബിസിനസ് നോക്കി നടത്തിവരികയായിരുന്നു. മൈനിംഗ് കമ്പനിയിലെ എന്‍ജിനീയറിംഗായിരുന്നു അനാമിക.

തീരുമാനം നേരത്തെ
നേരത്തെ മകള്‍ക്ക് ഒമ്പത് മാസം പ്രായമുള്ളപ്പോള്‍ തന്നെ ഇരുവരും സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബന്ധുവിനെ ഉദ്ധരിച്ചാണ് ഇക്കാര്യം പിടിഐ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ദീക്ഷ സ്വീകരിക്കും
ആഗസ്റ്റ് മാസത്തില്‍ സൂറത്തില്‍ വെച്ച് ദീക്ഷ സ്വീകരിക്കാനുള്ള ആഗ്രഹം സുമിത് ആചാര്യ ലാലിനോട് വെളിപ്പെടുത്തിയതായും ഭാര്യയുടെ അനുമതി വാങ്ങാന്‍ അദ്ദേഹം നിര്‍ദേശിച്ചതായും തുടര്‍ന്നാണ് ഇരുവരും സന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടുവെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ദീക്ഷ സ്വീകരിക്കുന്ന ചടങ്ങളില്‍ വച്ച് മുടി മുണ്ഡം ചെയ്ത് വെള്ള വസ്ത്രങ്ങള്‍ ധരിക്കും. അതിന് പുറമേ വെള്ളത്തുണി കൊണ്ട് വായ് മൂടിക്കെട്ടുകയും ചെയ്യും.

കുട്ടിയുടെ അവകാശ ലംഘനം
മൂന്നുവയസ്സുകാരിയായ മകളെ ഉപേക്ഷിച്ച രക്ഷിതാക്കളുടെ നടപടി കുട്ടികളുടെ അവകാശത്തിന് എതിരാണെന്നും കുട്ടിയുടെ ഉത്തരവാദിത്തത്വത്തില്‍ നിന്ന് അവര്‍ ഒളിച്ചോടുകയാണെന്നും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ രാഘവേന്ദ്ര ശര്‍മ വ്യക്തമാക്കി. അതിനാല്‍ അവരെ പിന്തിരിപ്പിക്കണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തില്‍ ഇടപെടാന്‍ മധ്യപ്രദേശ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മീഷനോട് ശര്‍മ ആവശ്യപ്പെട്ടിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications