ജമ്മു കശ്മീർ എക്‌സിറ്റ് പോൾ: നാഷണൽ കോൺഫറൻസിന് 33 സീറ്റ് പ്രവചിച്ച് എക്‌സിറ്റ് പോൾ; കോൺഗ്രസിന് രക്ഷയില്ല
ഡൽഹി: ജമ്മുകശ്മീർ തിരഞ്ഞെടുിപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. ഇലക്ടറൽ എഡ്ജ് എക്സിറ്റ് പോൾ ഫലം പ്രകാരം ജമ്മുകശ്മീർ നാഷണൽ കോൺഫറൻസിനൊപ്പമാണ്. നാഷണൽ കോൺഫറൻസിന് 33 സീറ്റുകൾ ആണ് സർവേ പ്രവചിക്കുന്നത്. ബി ജെ പി 27 സീറ്റ് നേടുമെന്നും കോൺഗ്രസിന് 12 സീറ്റുകളായിരിക്കും ലഭിക്കാൻ പോകുന്നതെന്നും സർവേ പ്രവചിക്കുന്നു.
90 അംഗ നിയമസഭയിലേക്ക് മൂന്ന് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടന്നത്. ആദ്യ ഘട്ടം സെപ്റ്റംബർ 18 ന് ആയിരുന്നു. സെപ്റ്റംബർ 25 ന് രണ്ടാം ഘട്ടം നടന്നും. ഒക്ടോബർ 1 ന് ആണ് മൂന്നാം ഘട്ടം നടന്നത്. ജമ്മു കശ്മീരിനെ സംബന്ധിച്ച് ഇത് വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ്. വോട്ടെണ്ണൽ ഒക്ടോബർ 8 നാണ്

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണ്. 90 അംഗ നിയമസഭയിൽ 46 സീറ്റുകളാണ് സർക്കാർ രൂപീകരിക്കാൻ വേണ്ടത്. 2014 ൽ പി ഡി പി 28 സീറ്റുകൾ നേടിയിരുന്നു. ബി ജെ പി 25 സീറ്റിലും ജമ്മു കശ്മീർ നാഷണൽ കോൺഫൻസ് 15 സീറ്റിലും കോൺഗ്രസ് 12 സീറ്റിലും മറ്റുള്ളവർ 7 സീറ്റിലും വിജയിച്ചിരുന്നു.
2015 മാർച്ച് ഒന്നിന്, ബി ജെ പിയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയും (പിഡിപി) രൂപീകരിച്ച സഖ്യ സർക്കാർ അതിൻ്റെ തുടക്കം കുറിച്ചു, പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സയീദ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഈ കൂട്ടുകെട്ട് പ്രദേശത്തെ സുപ്രധാന രാഷ്ട്രീയ വികാസമായിരുന്നു. 2016 ജനുവരി 7-ന് മുഫ്തി മുഹമ്മദ് സയീദിൻ്റെ വിയോഗത്തെത്തുടർന്ന്, പിഡിപിയിൽ നിന്നുള്ള മെഹബൂബ മുഫ്തിയെ മുഖ്യമന്ത്രിയായി നിയമിച്ചു, അതുവഴി ബിജെപി-പിഡിപി കൂട്ടുകക്ഷി സർക്കാരിൻ്റെ തുടർച്ച ഉറപ്പാക്കി.
2018 ൽ പി ഡി പിയുമായുള്ള സഖ്യം അവസാനിപ്പിക്കാൻ ബി ജെ പി തീരുമാനിച്ചതോടെ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള സർക്കാർ തകർച്ച നേരിട്ടു. ഈ രാഷ്ട്രീയ മാറ്റം 2018 ഡിസംബർ 20-ന് ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കാനുള്ള കേന്ദ്ര ഗവൺമെൻ്റിൻ്റെ തീരുമാനത്തിന് ശേഷമാണ് ഈ നടപടി സ്വീകരിച്ചത്, അതിൻ്റെ ഫലമായി ജമ്മു കശ്മീരിനെ രണ്ട് പ്രത്യേക കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചു












Click it and Unblock the Notifications