ഗുജറാത്തിൽ അഗ്നിപരീക്ഷ കടന്ന് ബിജെപി; ജസ്ദാനിൽ ബിജെപിയുടെ കുൻവർജി ബവാലിയയ്ക്ക് ജയം
അഹമ്മദാബാദ്: ഗുജറാത്തിലെ ജസ്ദാൻ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. ജസ്ദാനിലെ എംഎൽഎ ആയിരുന്ന കുൻവർജി ബാവാലിയ കോൺഗ്രസ് പാർട്ടി അംഗത്വവും എംഎൽഎ സ്ഥാനവും രാജിവച്ച് ബിജെപിയിൽ ചേർന്നതോടെയാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ബാവാലിയയ്ക്ക് വിജയ് രൂപാനി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ലഭിക്കുകയും ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇരുപാർട്ടികൾക്കും നിർണായകമാണ്. ഹിന്ദി ഹൃയദഭൂമിയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ജസ്ദാൻ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അഭിമാനപോരാട്ടം കൂടിയാണ്.
കോൺഗ്രസ് വിട്ട് ബിജെപി പാളയത്തിലെത്തിയ കുൻവാർജി ബവാലിയയാണ് ബിജെപിയുടെ സ്ഥാനാർത്ഥി. രാജ്കോട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അവസർ നാകിയയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി. എംഎൽഎ പദവിക്കായുള്ള നാകിയയുടെ കന്നിപ്പോരാട്ടമാണിത്. കോലി സമുദായത്തിന് സ്വാധീനമുള്ള മണ്ഡലമാണ് ജസ്ദാൻ.
ഡിസംബർ 20ന് നടന്ന വോട്ടെടുപ്പിൽ 71.27 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. 2.32 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ജസ്ദാനിൽ കോൺഗ്രസ് ടിക്കറ്റിൽ അഞ്ച് തവണ വിജയിച്ച വ്യക്തിയാണ് ബവാലിയ. മണ്ഡലത്തിൽ ഓരേയൊരു തവണ മാത്രമാണ് ബിജെപി സ്ഥാനാർത്ഥി വിജയിച്ചിട്ടുള്ളത്. ബവാലിയേയും നാകിയയേയും കൂടാതെ 6 സ്ഥാനാർത്ഥികൾ കൂടി മത്സരരംഗത്തുണ്ടായിരുന്നു.
സ്വയം കെട്ട് നിറച്ച് മനിതി സംഘം; സന്നിധാനത്ത് എത്താതെ തിരിച്ചു പോവില്ല, പമ്പയില്‍ സംഘര്‍ഷാവസ്ഥ