ജയലളിതയും ശശികലയും തമ്മില്‍....വീഡിയോ പുറത്തുവിടുമെന്ന്!! ഇനിയെല്ലാം വ്യക്തമാവും....
ജയന്ത് ദിവാകരനാണ് ഫേസ്ബുക്കിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ ഇതുവരെ തീര്‍ന്നിട്ടില്ല. ജയലളിതയുടേത് കൊലപാതകമാണെന്നും പിന്നില്‍ തോഴിയായ വി കെ ശശികലയാണെന്നുമുള്ള തരത്തില്‍ നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. ശശികലയുമായി അടിച്ചുപിരിഞ്ഞ മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും ഒപിഎസ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ശശികലയുടെ സഹോദരീപുത്രന് രംഗത്തുവന്നത്. ജയന്ത് ദിവാകരനാണ് ഫേസ്ബുക്ക് പേജിലൂടെ ഞെട്ടിക്കുന്ന വെളിപ്പടുത്തല്‍ നടത്തിയത്.

ചെന്നൈ ആശുപത്രിയില്‍ ജയലളിത ചികില്‍സയില്‍ കഴിഞ്ഞപ്പോഴുള്ള അവസാന നാളുകളിലെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നാണ് ജയന്ത് അവകാശപ്പെട്ടത്. ഈ വീഡിയോ കണ്ടാല്‍ ജയലളിതയും ശശികലയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാവുമെന്നും ഇയാള്‍ പറയുന്നു.

ജയലളിതയുടെ മരണത്തില്‍ ശശികലയ്ക്കു പങ്കുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും നിരന്തരം ആവശ്യപ്പെടുന്ന ഒ പനീര്‍ശെല്‍വത്തിനുള്ള മറുപടി കൂടിയാണ് ജയന്തിന്റെ പുതിയ പോസ്റ്റെന്നാണ് വിലയിരുത്തുന്നത്.

ഡിസംബര്‍ അഞ്ചിനാണ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചു ജയലളിത അന്ത്യശ്വാസം വലിച്ചത്. മരണത്തിനു ശേഷം പാര്‍ട്ടിയിലെ ഒരു വിഭാഗം ശശികലയ്ക്കെതിരേ രംഗത്തുവന്നിരുന്നു. പാര്‍ട്ടിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശശികല ജയലളിതയെ കൊല ചെയ്യുകയായിരുന്നുവെന്നും ഇവര്‍ ആരോപിച്ചു.

കൊലപാതകമെന്ന് പലരും ആരോപിച്ചപ്പോഴും ജയലളിതയുടെ ചിത്രം ശശികല പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ശത്രുക്കള്‍ക്ക് ഇതു കാണാനും സാധിച്ചില്ല. മരണം വരെ ജയലളിതയെ ശശികല അങ്ങേയറ്റം ആദരിച്ചിരുന്നു. ഉചിതമായ യാത്രയയപ്പുമാണ് ചിന്നമ്മ നല്‍കിയത്. എന്നാല്‍ ഒപിഎസ് വോട്ട് പിടിക്കുകയെന്ന ലക്ഷ്യത്തോടെ ജയലളിതയെ ശവപ്പെട്ടിയില്‍ കിടത്തി പരേഡ് നടത്തുകയായിരുന്നുവെന്ന് ജയാനന്ത് പോസ്റ്റില്‍ കുറിച്ചു.

ആശുപത്രിയില്‍ വച്ച് ജയലളിതയും ശശികലയും നല്ല രീതിയില്‍ പെരുാറുന്നതിന്റെ വീഡിയോ എന്റെ കൈവശമുണ്ട്. അതു പുറത്തുവിട്ടാല്‍ പിഎസ് പാണ്ഡ്യനും മനോജ് പാണ്ഡ്യനും എന്തു ചെയ്യുമെന്നും ജയാനന്ത് തന്റെ പോസ്റ്റിലൂടെ ചോദിച്ചു. പനീര്‍ശെല്‍വം ക്യാംപിലുള്ള സഹോദരങ്ങള്‍ കൂടിയായ ഇരുവരുമാണ് ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യമായി ആരോപിച്ചത്.

ജയലളിതയുടെ മരണത്തിനു ശേഷം അണ്ണാ ഡിഎംകെയില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല. ശശികലയും പനീര്‍ശെല്‍വവും രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ആര്‍കെ നഗറില്‍ ജയലളിതയുടെ സീറ്റിലേക്കുള്ള ഉപ തിരഞ്ഞെടുപ്പില്‍ രണ്ടു വ്യത്യസ്ത ചിഹ്നങ്ങളിലാണ് ശശികല, പനീര്‍ശെല്‍വം പക്ഷങ്ങള്‍ മല്‍സരിക്കുന്നത്.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായ ശശകിലയെയും അനന്തരവനും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറുമായ ടിടിവി ദിനകരനെയും ദിവസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുള്‍പ്പെടുന്ന വിഭാഗം പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതോടെ പനീര്‍ശെല്‍വം പക്ഷവുമായി ഈ ഗ്രൂപ്പ് ലയിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും വന്നു. എന്നാല്‍ ലയനം സംബന്ധിച്ച് ചര്‍ച്ചകളുണ്ടെങ്കിലും ഇരു വിഗാങ്ങളും ചില നിലപാടുകള്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇതു നീണ്ടുപോവുകയാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications