Get Updates
Get notified of breaking news, exclusive insights, and must-see stories!

അധിക സീറ്റ് വേണമെന്ന് കോണ്‍ഗ്രസും ആര്‍ജെഡിയും; 5 സീറ്റില്‍ കണ്ണുവെച്ച് ഇടതും.. ജെഎംഎം എന്ത് ചെയ്യും?

റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനിരിക്കെ ജാര്‍ഖണ്ഡില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവം. ഇന്ത്യ മുന്നണി ഔദ്യോഗികമായി തന്നെ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിറും സംസ്ഥാന അധ്യക്ഷന്‍ താക്കൂറും ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്റും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമായി കൂടിക്കാഴ്ച നടത്തി.

81 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കും. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരാണ് സംസ്ഥാനത്തെ ഇന്ത്യാ മുന്നണിയിലെ പ്രധാന കക്ഷികള്‍. ജെഎംഎം 43 സീറ്റുകളിലേറെയും കോണ്‍ഗ്രസ് 33 സീറ്റുകളും ആര്‍ജെഡി 22 സീറ്റുകളുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു എംഎല്‍എ മാത്രമുള്ള സിപിഐഎംഎലും ഈ സഖ്യത്തിനൊപ്പമാണ്.

jharkhand assembly election 2024

എന്നാല്‍ സിപിഐഎംഎല്ലിനെ കൂടി ഉള്‍ക്കൊള്ളുക എന്നത് സഖ്യകക്ഷികള്‍ക്ക് മറ്റൊരു വെല്ലുവിളിയാണ്. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഎംഎം 43 സീറ്റുകളില്‍ മത്സരിച്ച് 30 സീറ്റുകളിലും കോണ്‍ഗ്രസ് 31 സീറ്റുകളില്‍ മത്സരിച്ച് 16 സീറ്റുകളിലും ആര്‍ജെഡി ഏഴ് സീറ്റുകളില്‍ മത്സരിച്ച് ഒരു സീറ്റിലും വിജയിച്ചു. സിപിഐ(എംഎല്‍) 15 സീറ്റില്‍ മത്സരിച്ചപ്പോള്‍ ഒരെണ്ണം വിജയിച്ചു.

അതേസമയം ഇത്തവണ തങ്ങള്‍ 33 സീറ്റില്‍ മത്സരിക്കും എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറയുന്നത്. ഇതര പാര്‍ട്ടികളില്‍ നിന്നുള്ള രണ്ട് എം എല്‍ എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഇതിന് കാരണമായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ബി ജെ പിയില്‍ നിന്ന് ജെ പി പട്ടേലും ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചയുടെ (പ്രജ്താന്ത്രിക്) പ്രദീപ് യാദവും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സീറ്റ് വിഭജനത്തില്‍ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ല എന്നും ഔപചാരിക ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും അവരുടെ വിജയപ്രാപ്തിയും ഉള്‍പ്പെടെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യും എന്നും താക്കൂര്‍ പറഞ്ഞു. 81 സീറ്റുകളിലേക്കും ഒരുക്കങ്ങള്‍ നടക്കുന്നുണ്ട് എന്നും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വ്യത്യസ്തമായ സീറ്റ് ലഭിച്ചാല്‍ ആ സീറ്റിലും മത്സരിക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.

സാഹചര്യം അനുസരിച്ച് സീറ്റ് കൈമാറ്റവും ഉണ്ടായേക്കും. സീറ്റ് വിഭജനം അടുത്ത മാസത്തോടെ പൂര്‍ത്തിയാകും. അതിനിടെ ശനിയാഴ്ച മാര്‍ക്സിസ്റ്റ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി (എംസിസി) സിപിഐ(എംഎല്‍)ല്‍ ഔദ്യോഗികമായി ലയിക്കും. ഇതോടെ ഇടതുപാര്‍ട്ടി കൂടുതല്‍ ആവശ്യപ്പെടും. പാര്‍ട്ടിക്ക് പിന്തുണയുള്ള ധനവാര്‍, ബാഗോദര്‍, നിര്‍സ, സിന്ദ്രി, ജമുവ എന്നീ സീറ്റുകളിലാണ് സിപിഐ(എംഎല്‍) ഉറ്റുനോക്കുന്നത്.

നിലവില്‍ സിപിഐ(എംഎല്‍) എംഎല്‍എ വിനോദ് കുമാര്‍ സിംഗ് പ്രതിനിധീകരിക്കുന്ന ബഗോദര്‍ പാര്‍ട്ടിയുടെ കൈവശമാണ്. അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് ഹേമന്ത് സോറനും പാര്‍ട്ടി മേധാവി ഷിബു സോറനും ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് ജെഎംഎം കേന്ദ്ര വക്താവ് മനോജ് പാണ്ഡെ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ജെഎംഎം മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും 2024 ലെയും സ്ഥിതി വ്യത്യസ്തമാണെന്ന് ജാര്‍ഖണ്ഡ് ആര്‍ജെഡി പ്രസിഡന്റ് സഞ്ജയ് സിംഗ് യാദവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഞങ്ങള്‍ ജയിച്ച അഞ്ച് സീറ്റ് സഖ്യകക്ഷികള്‍ക്ക് നല്‍കിയിരുന്നു. ഞങ്ങള്‍ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യില്ല. മാണിക, ഭാവനാഥ്പൂര്‍, ഗര്‍ഹ്വ, ജമുവ, ജര്‍മുണ്ടി, തുടങ്ങിയ സീറ്റുകള്‍ ഞങ്ങള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കി.

ഇത്തവണ 22 സീറ്റുകളില്‍ മത്സരിക്കാന്‍ ആര്‍ജെഡി തയ്യാറാണെന്ന് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്ജിയെ ഞാന്‍ അറിയിച്ചിട്ടുണ്ട്. അന്തിമ തീരുമാനം അദ്ദേഹം എടുക്കും എന്നും സഞ്ജയ് സിംഗ് യാദവ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+