കപില്‍ സിബല്‍ പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയത് 3 കോടി, കോണ്‍ഗ്രസ് ഫണ്ടില്‍ ജ്യോതിരാദിത്യ സിന്ധ്യയും
ദില്ലി: കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്കുന്നവരില് മുമ്പിലുള്ളത് ജി23 നേതാക്കള്‍. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ വ്യക്തിപരമായി ഏറ്റവുമധികം സംഭാവന നല്‍കിയത് കപില്‍ സിബലാണ്. മൂന്ന് കോടി രൂപയാണ് അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 20000 രൂപയ്ക്ക് മുകളില്‍ സംഭാവന വാങ്ങുന്നുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇവ നല്‍കിയത് ആരൊക്കെയാണെന്ന് വെളിപ്പെടുത്തണം. ജനുവരി അഞ്ചിന് മുമ്പാണ് കോണ്‍ഗ്രസ് ഈ വിവരം വെളിപ്പെടുത്തിയത്. ഇത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

പട്ടികയില്‍ കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് ബിജെപിയില്‍ ചേര്‍ന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ പേരുമുണ്ട്. ബാക്കിയുള്ള നേതാക്കളൊന്നും പക്ഷേ വലിയ തുകകളൊന്നും നല്‍കിയിട്ടില്ല. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗും രാഹുല്‍ ഗാന്ധിയും 54000 രൂപയാണ് സംഭാവന ചെയ്തത്. സോണിയാ ഗാന്ധി നല്‍കിയത് 50000 രൂപയാണ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ കോണ്‍ഗ്രസ് മൊത്തമായി 139 കോടിയാണ് സംഭാവനയായി നേടിയത്. പ്രുഡന്റ് ഇലക്ട്രല്‍ ട്രസ്റ്റില്‍ നിന്നാണ് ഏറ്റവുമധികം സംഭാവന കിട്ടിയത്. 31 കോടിയാണ് അവര്‍ നല്‍കിയത്. ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ട്രസ്റ്റ്.
ഐടിസി 13 കോടി രൂപയും, ഐടിസി ഇന്‍ഫോടെക് നാല് കോടിയും റസ്സല്‍ ക്രെഡിറ്റ് ലിമിറ്റഡ് 1.4 കോടിയും കോണ്‍ഗ്രസിന് സംഭാവന നല്‍കിയിട്ടുണ്ട്. ഇത് രണ്ട് ഐടിസിയുടെ സബ്സിഡറികളാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന സംഭാവനയില് ഇടിവ് ഉണ്ടായിട്ടുണ്ട്. തൊട്ട് മുമ്പത്തെ വര്‍ഷം 146 കോടിയായിരുന്നു സംഭാവനയിലൂടെ കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ ഇതിനിടയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നുവെന്ന് കോണ്‍ഗ്രസിന് പറയാമെങ്കിലും, ദേശീയ തലത്തില്‍ ആരും പാര്‍ട്ടിയെ വേണ്ട വിധത്തില്‍ സഹായിക്കുന്നില്ല. നേരത്തെ തന്നെ ഫണ്ടിന്റെ അഭാവം കോണ്‍ഗ്രസിനുണ്ട്.
കോണ്‍ഗ്രസില്‍ സോണായി ഗാന്ധി കത്തയച്ചവര്‍ തന്നെയാണ് സംഭാവനയില് മുന്നില്‍ നില്‍ക്കുന്നത്. ജി23 നേതാക്കളില്‍ അഞ്ച് പേരാണ് മുന്നില്‍ നില്‍ക്കുന്നത്. ആനന്ദ് ശര്‍മ, ശശി തരൂര്‍, ഗുലാം നബി ആസാദ്, മിലിന്ദ് ദേവ്റ, രാജ് ബബ്ബാര്‍ എന്നിവരാണ് മുന്നിലുള്ളത്. ബബ്ബാര്‍ 1.08 ലക്ഷമാണ് നല്‍കിയത്. ദേവ്റ ഒരുലക്ഷവും നല്കി. ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, ശശി തരൂര്‍ എന്നിവര്‍ 54000 രൂപ വീതമാണ് നല്‍കിയത്. ഇവരെല്ലാം കൂടി 3,70000 രൂപ നല്‍കിയിട്ടുണ്ട്. എകെ ആന്റണി, അശോക് ഗെലോട്ട്, കുമാരി സെല്‍ജ, ബികെ ഹരിപ്രസാദ്, എന്നിവരും സംഭാവന നല്കിയവരില് ഉണ്ട്. സിന്ധ്യ 54000 രൂപയാണ് നല്‍കിയത്. എന്‍സിപിക്ക് സംഭാവനയായി 60 കോടിയാണ് ലഭിച്ചത്. അതേസമയം ബിഎസ്പിക്ക് 20000ന് മുകളിലുള്ള തുക ലഭിച്ചിട്ടില്ല.
Recommended Video
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications