കര്‍ണാടകത്തില്‍ മകള്‍ വിമതര്‍ക്കൊപ്പം; രാജിവച്ച അച്ഛന്റെ നിലപാടില്‍ മയം, മൂന്നാമനെ തേടി കോണ്‍ഗ്രസ്!!
ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പിന് കളമൊരുങ്ങിയതോടെ കോണ്‍ഗ്രസ് മതിയായ പിന്തുണ ഉറപ്പാക്കുന്നു. മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ ഒടുവിലെ ശ്രമം. ഇദ്ദേഹം രാജി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കര്‍ണാടക വിട്ടുപോയിട്ടില്ല. രാജിവച്ച ഒട്ടേറെ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുംബൈയില്‍ തമ്പടിച്ചിരിക്കെയാണ് രാമലിംഗ റെഡ്ഡി ബെംഗളൂരുവില്‍ തന്നെ നില്‍ക്കുന്നത്.
ഇദ്ദേഹത്തിന്റെ മകള്‍ സൗമ്യ റെഡ്ഡി എംഎല്‍എയും രാജി പ്രഖ്യാപിച്ച വിമതര്‍ക്കൊപ്പമുണ്ട്. അച്ഛനെ തിരിച്ചെത്തിക്കാന്‍ സാധിച്ചാല്‍ മകളും കൂടെ നില്‍ക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ കരുതല്‍. രണ്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തുകയാണ്. വിശദവിവരങ്ങള്‍ ഇങ്ങനെ....

അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെഡ്ഡി
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഈശ്വര്‍ ഖാര്ഡ്രെ, എച്ച്കെ പാട്ടീല്‍ എന്നിവര്‍ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തുകയാണ്. തന്റെ രാജി കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് റെഡ്ഡി പറഞ്ഞു. രാജി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്നാണ് റെഡ്ഡി പ്രതികരിച്ചത്.

പാര്‍ട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല
രാജി വച്ചിട്ടുണ്ടെങ്കിലും മൗനം തുടരുകയാണ് രാമലിംഗ റെഡ്ഡി. ഇദ്ദേഹം പാര്‍ട്ടിക്കെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല. ശനിയാഴ്ച എസ്ആര്‍ വിശ്വവാഥ എംഎല്‍എയുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കള്‍ രാമലിംഗ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു. രാജിയില്‍ ഉറച്ചുനില്‍ക്കണമെന്നാണ് ബിജെപി നേതാക്കള്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മകളുടെ തീരുമാനത്തില്‍ ഇടപെടില്ല
രാജിയെ കുറിച്ച് ഇപ്പോള്‍ ഒന്നും പറയില്ലെന്ന് രാമലിംഗ റെഡ്ഡി പറഞ്ഞു. രാജിവെക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ തീരുമാനം എടുക്കും. മകള്‍ സൗമ്യ റെഡ്ഡിക്ക് സ്വന്തമായി തീരുമാനം എടുക്കാം. മകളുടെ തീരുമാനത്തില്‍ താന്‍ ഇടപെടില്ല. തന്റെ രാജിക്ക് പിന്നില്‍ ബിജെപി അല്ലെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസ് യോഗം
അതിനിടെ, തിങ്കളാഴ്ച രാവിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം വിളിച്ചു. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സിദ്ധരാമയ്യ തിങ്കളാഴ്ച രാവിലെ ഒമ്പതു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ താമസിക്കുന്ന താജ് വിവാന്ത ഹോട്ടലിലാണ് യോഗം. താജ് ഹോട്ടലില്‍ 50 കോണ്‍ഗ്രസ് എംഎല്‍എമാരാണുള്ളത്. ഇവിടേക്ക് എത്താന്‍ മറ്റു കോണ്‍ഗ്രസ് എംഎല്‍എമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

മൂന്നുപേരില്‍ പ്രതീക്ഷ
13 കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണ് രാജിപ്രഖ്യാപിച്ചിട്ടുള്ളത്. ഇവരുടെ രാജി സ്വീകരിച്ചിട്ടില്ല. ഇവരെ അയോഗ്യരാക്കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ എന്തുസംഭവിക്കുമെന്നത് നിര്‍ണായകമാണ്. ഡികെ ശിവകുമാറിന്റെ നേതൃത്വത്തില്‍ വിമതരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നാഗരാജ്, കെ സുധാകര്‍, രാമലിംഗ റെഡ്ഡി എന്നിവര്‍ തിരിച്ച് കോണ്‍ഗ്രസിലെത്തുമെന്നാണ് ഡികെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കരുതുന്നത്.

എട്ടു പേര് പിന്തുണച്ചാല്‍...
16 ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചതാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. കൂടാതെ രണ്ടു സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിക്കുകയും ചെയ്തു. ഇവരുടെ രാജി സ്വീകരിച്ചാല്‍ സഖ്യസര്‍ക്കാരിന്റെ പിന്തുണയ്ക്കുന്നവര്‍ 100 അംഗങ്ങളായി കുറയും. ബിജെപിക്ക് സ്വതന്ത്രരുടേതടക്കം 107 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്സിന് എട്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ രക്ഷപ്പെടാം.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications